ബിജെപിയുടെ ആ ചുവട് വയ്പുകൾ ആകർഷിക്കുന്നു: മുതലാഖിനെതിരെ ആഞ്ഞടിച്ച ആ പെൺപുലി ബിജെപിയിലേക്ക്: ലക്ഷ്യം ചിലതൊക്കെ തെളിയിക്കൽ

മുതലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ ആ പെൺപുലി ഇനി ബിജെപിയിൽ.... ബിജെപിയുടെ ചില നീക്കങ്ങളിൽ ആകൃഷ്ടയായാണ് മുതലാഖിനെതിരെ സുപ്രീം കോടതിയിൽ പോയ ശായറാ ബാനു ഇപ്പോൾ ബി.ജെ.പി.യിൽ ചേർന്നത്..
മുത്തലാഖിനെതിരേ ആദ്യമായി സുപ്രീംകോടതിയെ സമീപിചത് ശായറാ ബാനു ആയിരുന്നു. അവർ ആണ് ഇപ്പോൾ ബി.ജെ.പി.യിൽ ചേർന്നത് . മുസ്‌ലിം സ്ത്രീകളോടുള്ള ബി.ജെ.പി.യുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണ് താൻ പാർട്ടിയിൽ ചേർന്നതെന്ന് ബാനു മാധ്യമങ്ങളോട് വ്യക്തമാക്കി. ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കായി അവർ പ്രചാരണത്തിനിറങ്ങിയേക്കും എന്ന സൂചനകൾ പുറത്തു വന്നിരുന്നു.
ഉത്തരാഖണ്ഡ് സ്വദേശിയായ ശായറാ ബാനു ശനിയാഴ്ചയാണ് ബി.ജെ.പി.യിൽ അംഗത്വമെടുത്തത്. ദെഹ്‌റാദൂണിലെ സംസ്ഥാന സമിതി ഓഫീസിൽ സംസ്ഥാനാധ്യക്ഷൻ ബൻസിധർ ഭഗത്താണ് അംഗത്വം ഇവർക്ക് നൽകിയത്. 2016-ലാണ് മുത്തലാഖിനെതിരേ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ പിന്നീട് മുത്തലാഖ് ക്രിമനൽക്കുറ്റമാക്കി നിയമനിർമാണം നടത്തി.
രാജ്യസഭ പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവിൽ വരികയായിരുന്നു. 2018 സെപ്റ്റംബർ 19 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത് എന്നതാണ് ശ്രദ്ധേയം. ഇതോടെ മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേർപെടുത്തുന്നത് രാജ്യത്ത് മൂന്നു വർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി. നേരത്തേ ഓർഡിനൻസായി നടപ്പാക്കിയ നിയമമാണ് പാർലമെന്റ് അംഗീകാരത്തോടെ സ്ഥായിയായ നിയമമായത്.
ഭരണപക്ഷത്തിനു വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സമർഥമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ് രാജ്യസഭയിൽ കേന്ദ്രസർക്കാർ ബിൽ പാസാക്കിയെടുത്തത്. ബില്ലിനെ അനുകൂലിച്ച് 99 പേരും എതിർത്ത് 84 അംഗങ്ങളും വോട്ടുചെയ്തിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാൽ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ 84-നെതിരേ 100 വോട്ടിന് തള്ളിക്കളഞ്ഞാണ് ബിൽ പാസാക്കിയത്. മോദിസർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മുത്തലാഖ് ബിൽ.
പ്രധാന വ്യവസ്ഥകൾ
എല്ലാ തരത്തിലുള്ള തലാഖും (തലാഖ്-ഇ-ബിദ്ദത്തോ മറ്റു രൂപത്തിലുള്ളതോ-എഴുതിയും ഇലക്ട്രോണിക് രൂപത്തിലുമുൾപ്പെടെ) നിയമവിരുദ്ധം.മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാൽ മുസ്ലിം പുരുഷന് മൂന്നുവർഷം തടവോ പിഴയോ (പോലീസ് ഓഫീസർക്ക് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം). തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവർക്കോ പരാതി നൽകാം.ആരോപിതന് മജിസ്ട്രേറ്റിന് ജാമ്യം നൽകാം. ഇത് സ്ത്രീയുടെ ഭാഗം കേട്ടശേഷം ജാമ്യം നൽകാൻ ന്യായമായ കാരണങ്ങളുണ്ടെങ്കിൽ മാത്രം.സ്ത്രീയുടെ അപേക്ഷയിൽ കേസിൽ അനുരഞ്ജനമാവാം. മാനദണ്ഡങ്ങൾ മജിസ്ട്രേറ്റിനു തീരുമാനിക്കാം.തലാഖ് ചൊല്ലിയ പുരുഷനിൽനിന്ന് സ്ത്രീക്ക് തനിക്കും കുട്ടികൾക്കും ജീവനാംശം ആവശ്യപ്പെടാം. എത്രയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം.
സ്ത്രീക്ക് പ്രായപൂർത്തിയാവാത്ത കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാം. ഏതു രീതിയിലെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം.ഇത്തരത്തിൽ നിർണ്ണായക തീരുമാനത്തിലേക്ക് എത്തിയ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സംപ്രീതയായതിനു പിന്നാലെയാണ് അവരുടെ നിർണ്ണായക തീരുമാനം
https://www.facebook.com/Malayalivartha























