സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കിൽ ഇത്തരത്തിൽ സംസ്കരിക്കാൻ നിങ്ങൾ അനുമതി നൽകുമായിരുന്നോയെന്ന് എഡിജിപി പ്രശാന്ത് കുമാറിനോടും കോടതി ചോദിച്ചു.

സുപ്രീംകോടതിയുടെ 1995-ലെ ഉത്തരവ് പരാമർശിച്ച കോടതി ഭരണഘടന അനുച്ഛേദം 21 പ്രകാരം ജീവിക്കാനുളള അവകാശത്തിനൊപ്പം തന്നെ അന്തസ്സോടെയിരിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. മൃതദേഹത്തോട് ആദരവോടെ പെരുമാറണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കിൽ ഇത്തരത്തിൽ സംസ്കരിക്കാൻ നിങ്ങൾ അനുമതി നൽകുമായിരുന്നോയെന്ന് എഡിജിപി പ്രശാന്ത് കുമാറിനോടും കോടതി ചോദിച്ചു.
ഹാഥ്റസ് സംഭവത്തിൽ മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ?, പോലീസ് ഹിന്ദുആചാരങ്ങൾ പാലിച്ചിട്ടുണ്ടോ?, നിയമലംഘനം നടന്നിട്ടുണ്ടോ തുടങ്ങി മൂന്നുകാര്യങ്ങളാണ് കോടതി പരിശോധിക്കുന്നത്. കേസ് കോടതി നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. യു.പി.അഡീഷണൽ ചീഫ് സെക്രട്ടറി, ഡി.ജി.പി., ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ്, എസ്.പി., എ.ഡി.ജി.പി. എന്നിവർക്ക് ഹൈക്കോടതി സമൻസ് അയച്ചിരുന്നു ഹാഥ്റസിൽ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത 19 വയസുകാരിയുടെ മൃതദേഹം ബലപ്രയോഗത്തിലൂടെ സംസ്കരിച്ച നടപടിയിൽ യു.പി പോലീസിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി.
പെൺകുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സ്വന്തം മകളുടെ മൃതദേഹം ഇത്തരത്തിൽ സംസ്കരിക്കാൻ നിങ്ങൾ അനുമതി നൽകുമോയെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, രാജൻ റോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് എഡിജിപി പ്രശാന്ത് കുമാറിനോട് ചോദിച്ചതായി അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. യുപി അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, ഹാഥ്റസ് ജില്ലാ മജിസ്ട്രേട്ട്, എസ്.പി, എഡിജിപി എന്നിവർക്ക് ഹൈക്കോടതി സമൻസ് അയച്ചിരുന്നു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം പെൺകുട്ടിയുടെ കുടുംബം ഉന്നയിച്ചു. അതിനിടെ, മൃതദേഹം രാത്രിതന്നെ സംസ്കരിക്കാനുള്ള തീരുമാനം എടുത്തത് താനാണെന്ന് ഹാഥ്റസ് ജില്ലാ മജിസ്ട്രേട്ട് കോടതിയിൽ മൊഴി നൽകി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അത്തരത്തിൽ തീരുമാനമെടുത്തത്.
സ്ഥാപിത താത്പര്യക്കാർ സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിക്കുമെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ശവസംസ്കാരം വീണ്ടും വൈകിയാൽ മൃതദേഹം ജീർണിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. മൃതദേഹം അടിയന്തരമായി ദഹിപ്പിക്കാൻ സർക്കാരിൽനിന്നോ ഉന്നത ഉദ്യോഗസ്ഥരിൽനിന്നോ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും ജില്ലാ മജിസ്ട്രേട്ട് പർവീൺ കുമാർ ലക്സർ കോടതിയിൽ അവകാശപ്പെട്ടു. കേസിൽ നവംബർ രണ്ടിന് കോടതി വീണ്ടും വാദം കേൾക്കും.
https://www.facebook.com/Malayalivartha























