ചിന്മയാനന്ദിനെതിരെ യുള്ള ലൈംഗികാരോപണത്തിൽ വഴിത്തിരിവ്: പെൺകുട്ടി മൊഴി മാറ്റി

മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരായ പീഡനക്കേസ് ഇപ്പോൾ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്... ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിൻമയാനന്ദിനെതിരേ ലൈംഗികാരോപണം പരാതിയുമായി രംഗത്ത് വന്ന പെൺകുട്ടി മൊഴിമാറ്റി. ചൊവ്വാഴ്ച കേസ് പരിഗണിച്ചവേളയിൽ ലക്നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24കാരിയായ നിയമവിദ്യാർഥി പീഡനത്തിന് ഇരയായെന്ന മൊഴിയെ തള്ളിപ്പറഞ്ഞത്... അക്രമികളുടെ സമ്മർദ്ദത്തിലാണ് ചിൻമയാനന്ദിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ച് പരാതി നൽകിയതെന്ന് പെൺകുട്ടി ഇന്നലെ കോടതിയിൽ പറഞ്ഞു. അഡീഷ്ണൽ ജില്ലാ ജഡ്ജ് പവൻ കുമാർ റായ്ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞതെല്ലാം നിരാകരിച്ച് പെൺകുട്ടി പുതിയ മൊഴി കൊടുക്കുകയായിരുന്നു...
അതേസമയം മൊഴിമാറ്റിയതിന് നിയമവിദ്യാർഥി കൂടിയായ പെൺകുട്ടിക്കെതിരേ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി. കേസിൽ ഒക്ടോബർ 15ന് കോടതി വീണ്ടും വാദം കേൾക്കും.
ചിൻമയാനന്ദ് ട്രസ്റ്റിന് കീഴിൽ ഷാജഹാൻപുരിലുള്ള ലോ കോളേജിലെ വിദ്യാർഥിയായിരുന്ന പെൺകുട്ടി കഴിഞ്ഞ വർഷമാണ് സ്വാമി ചിൻമയാനന്ദ ഒരുവർഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ 2019 സെപ്റ്റംബറിൽ ചിൻമയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വർഷം ഫെബ്രുവരിയിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.
ബി.ജെ.പി. മുൻകേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയ്ക്കെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതി നേരത്തെ അറസ്റ്റിലായിരുന്നു . ചിന്മയാന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ചിന്മയാന്ദ ലൈംഗികപീഡനത്തിനിരയാക്കി എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ യുവതി പണം തട്ടാൻ ശ്രമിച്ചു എന്ന് ചിന്മയാനന്ദ് പരാതിപ്പെട്ടിരുന്നു.
യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടിരുന്നു അന്ന്. തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യുവതി വീഡിയോ ദൃശ്യങ്ങൾ കാണിച്ച് പലപ്പോഴായി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നാണ് ചിന്മയാനന്ദ് യുവതിക്കെതിരേ ഉന്നയിച്ച പരാതി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമായി ഷാജഹാൻപുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് ചൊവ്വാഴ്ച പോലീസ് സംഘം യുവതിയെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് തടയണമെന്ന് ആവശ്യവുമായി യുവതി നൽകിയ ഹർജി കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർഥിനിയായിരുന്ന യുവതി ഒരു വർഷത്തോളം പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് രംഗത്തുവന്നത്. കണ്ണാടിയിൽ ഒളിപ്പിച്ച ഒളിക്യാമറയിലൂടെയാണ് യുവതി പീഡന ദൃശ്യങ്ങൾ പകർത്തിയത്. ഇത്തരത്തിൽ പീഡിപ്പിക്കുന്നതായുള്ള 43 ഓളം വീഡിയോ ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയത്.
എന്നാൽ യുവതിയുടെ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
താൻ എങ്ങനെയാണ് ബലാത്സംഗംചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കുന്ന വിശദമായ മൊഴിയും തെളിവും നൽകിയിട്ടും പോലീസ് മുൻകേന്ദ്രമന്ത്രി ചിന്മയാനന്ദിന്റെ പേരിൽ ബലാത്സംഗക്കുറ്റം(376-ാം വകുപ്പ്) ചുമത്തിയില്ലെന്ന് ആരോപണം നേരത്തെ യുവതി ഉന്നയിച്ചിരുന്നു
തെളിവായി 43 വീഡിയോദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് യുവതി പ്രത്യേകാന്വേഷണസംഘത്തിന് കൈമാറിയിരുന്നു. താൻ 'ബ്ലാക്ക്മെയിലിങ്' നടത്തുകയാണെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവർ മാധ്യമങ്ങളോടുപറഞ്ഞിരുന്നു. . ദൃശ്യങ്ങൾ ചിന്മയാനന്ദിനെ കാണിച്ചെന്നും അവ യഥാർഥമാണെന്ന് സമ്മതിച്ചെന്നും പ്രത്യേകാന്വേഷണസംഘത്തലവൻ നവീൻ അറോറ പറഞ്ഞിരുന്നു . യുവതി നൽകിയ മൊബൈൽഫോണും പെൻഡ്രൈവും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു
ചിന്മയാനന്ദിന്റെ പരാതിയിൽ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു. വീഡിയോ പുറത്തുവിടാതിരിക്കാൻ അഞ്ചുകോടിരൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ് ചെയ്തിരുന്നു.
ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർഥിനിയായിരുന്ന യുവതി ഒരു വർഷത്തോളം പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് രംഗത്തുവന്നത്. ചിന്മയാനന്ദിനെ അറസ്റ്റുചെയ്തില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് പെൺകുട്ടി ഭീഷണിമുഴക്കിയിരുന്നു. അറസ്റ്റ് വൈകുന്നതിനെതിരേ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു.
ചിന്മയാനന്ദിനെ അറസ്റ്റുചെയ്യാൻ യുവതിക്ക് ആത്മഹത്യഭീഷണി മുഴക്കേണ്ടിവന്നെന്നും ബി.ജെ.പി. സർക്കാരിന് തൊലിക്കട്ടി കൂടുതലാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്..
"
https://www.facebook.com/Malayalivartha























