എയര്‍ ഇന്ത്യ വണ്‍ യുഎസില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക്; രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക വിമാനണിത്
എയര്‍ ഇന്ത്യ വണ്‍ യുഎസില്‍ നിന്നും ഇന്ന് ഇന്ത്യയിലെത്തുകയാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക വിമാനണിത് . വിമാന ജീവനക്കാരുടെ ഇടപെടലില്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷിയുള്ള രണ്ട് വിമാനങ്ങളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യ വാങ്ങിച്ചത് . ഇതില്‍ ആദ്യ വിമാനം ഒക്ടോബര്‍ 1 ന് ഇന്ത്യയിലെത്തിയിട്ടുണ്ടായിരുന്നു. ബോയിങ്ങിന്റെ 777-300 ഇആര്‍ വിമാനമാണ് എയര്‍ ഇന്ത്യ വണ്‍ എന്നറിയപ്പെടുന്നത്. ആഗസ്റ്റിലാണ് രണ്ട് വിമാനങ്ങളും രാജ്യത്ത് എത്തേണ്ടിയിരുന്നത്. ചില സാങ്കേതിക തടസ്സങ്ങളാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്താന്‍ വൈകുകയായിരുന്നു.
രണ്ടു വിമാനത്തിനും കൂടിയുള്ള ആകെ ചെലവ് 8,400 കോടി രൂപ . 2006-ലാണ് ഇന്ത്യ ബോയിങ് കമ്ബനിക്ക് ഇവ നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത് . 2018-ല്‍ തന്നെ ഡള്ളാസ് കേന്ദ്രീകരിച്ചുള്ള ഫാക്ടറിയില്‍ നിന്നും ബോയിങ് കമ്ബനി ഈ രണ്ട് വിമാനങ്ങളും നിര്‍മിച്ചു നല്‍കിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണികള്‍ക്കും, സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും നവീകരണത്തിനുമായി ഇന്ത്യ തന്നെ ഇവ തിരിച്ചു നല്‍കുകയും ചെയ്തു . ശത്രു റഡാറുകള്‍ സ്തംഭിപ്പിക്കാന്‍ കെല്‍പ്പുള്ള ജാമറുകളാണ് എയര്‍ ഇന്ത്യ വണ്‍ വിമാനത്തിന്റെ പ്രധാന പ്രത്യേകത.
https://www.facebook.com/Malayalivartha