ദാദ ഇറങ്ങുന്നു... ഗെയിം ചേയ്ഞ്ചര്‍ ആയി ദാദ ഇറങ്ങുന്നു ദീദിയെ തൂക്കിയടിക്കാന്‍ തൃണമൂല്‍ തകര്‍ന്നടിയുമോ
ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നു ' - കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മമത അറിയുന്നില്ല. 2019 -ൽ എങ്ങനെയാണ് സംസ്ഥാനത്തിൻ്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ബിജെപി തൻ്റെ പാർട്ടിയെ തൂത്തെറിഞ്ഞതെന്ന് മമത മനസ്സിലാക്കിയിട്ടില്ല.
തെക്കും കിഴക്കും ഭാഗങ്ങളിൽ അതേ ഓളമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി .2011-ൽ ഈ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷത്തെ കൈവിട്ട് തൃണമൂലിനെ കൈവരിച്ചതാണ്. എന്നാൽ കാലം മാറിയിരിക്കുന്നു. സി പി എമ്മിനും അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും ബദലായി മമതയെ ഉയർത്തിക്കൊണ്ടു വന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ദീദിക്കെതിരെ വലിയ ജനവികാരമാണ് ഉയർന്നു വന്നിരിക്കുന്നത്.
ഇടതുപക്ഷവും കോൺഗ്രസും ഈ കളി കണ്ടിരിക്കുകയാണ്. ബി ജെ പിയുടെ കടന്നുകയറ്റം തടയാൻ നീക്കുപോക്കാ വാമെന്നു മമത ഇടത് കോൺഗ്രസ് ദേശീയ നേതൃത്വങ്ങളോട് രഹസ്യമായി അഭ്യർത്ഥിച്ചു എങ്കിലും സംസ്ഥാന നേതൃത്യം അത് കേട്ട ഭാവം കാണിച്ചിട്ടില്ല - സീതാറാം യെച്ചൂരിയും ദീപാങ്കർ ഭട്ടാചാര്യയും കോൺസ് നേതാക്കളും ബി ജെ പി ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് ആവർത്തിക്കുന്നുണ്ട്.
ബംഗാൾ ഘടകത്തിൻ്റെ ആവശ്യപ്രകാരം ഇടതുമായി സഖ്യത്തിന് സോണിയ അനുമതി നൽകിയിട്ടുള്ളതാണ്. മുൻപ്കോൺഗ്രസ്സിനെ തകർത്ത് മമത വേറിട്ട് പോയപ്പോൾ തങ്ങൾക്കുണ്ടായ അതേ വിഷമം ഇപ്പോൾ മ്മതയും അനുഭവിക്കുന്നുണ്ടാകുമെന്നാണ് സംസ്ഥാന ഘടകം പറയുന്നത്. തൃണമൂൽ തകർന്നാൽ പ്രവർത്തകർ തിരികെ കോൺഗ്രസിൽ എത്തുമെന്ന് കണക്കുകൂട്ടുന്നു.
സി പി എമ്മിൻ്റെ സമീപനവും ഇത് തന്നെയാണ്. മമത പോയാൽ പഴയ സ്വാധീനം തിരിച്ചുപിടിക്കാമെന്ന് അവരും കരുതുന്നു.എന്നാൽ ഇടതുപാർട്ടികളും കോൺഗ്രസുമായി വിശാല സഖ്യത്തിനും കോൺഗ്രസ് ശ്രമിക്കുന്നു ..
മമതയുടെ കരുത്തരിൽ പലരെയും പിഴുതെടുത്ത ബി ജെ പി യ്ക്ക് ഇനി വേണ്ടത് ഒരു അമരക്കാരനെയാണ്. മമതയെന്ന വൻമരത്തെ കടപുഴക്കി എറിയാനാണ് ബി ജെ പിയുടെ അടുത്ത ശ്രമം -കൊൽക്കത്തയുടെ രാജകുമാരനായ സൗരവിനെ ബംഗാളിൻ്റെ രാജാവാകാനുള്ള പോരിനിറക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
രാഷ്ട്രീയത്തിൻ്റെയോ മതത്തിൻ്റെയോ അതിർവരമ്പുകളില്ലാതെ ആരാധകരുളള ഒരാളാണ് സൗരവ്. മമതയുമായി സൗരവിന് അടുത്ത ബന്ധമാണ് ഉള്ളത്. ഒരു കാലത്ത് മമതയുടെ ഇടംകയ്യും വലംകയ്യുമായിരുന്ന മുകുൾ റോയിയും സുവേന്ദു അധികാരിയും ഇന്ന് എവിടെയാണ് നിൽക്കുന്നത്? മമതയുടെ ഇഷ്ടത്തിന് അനുസരിച്ച് തൃണമുൽ രാഷ്ട്രീയത്തെ ഉള്ളംകൈയ്യിൽ കൊണ്ടു നടന്ന മുകളിനെ ബി ജെ പി അടർത്തിയെടുത്തത് 2017-ൽ ആയിരുന്നു. നന്ദിഗ്രാം പ്രക്ഷോഭത്തിൻ്റെ നായകനായിരുന്ന സുവേന്ദുവും ഇന്ന് ബിജെപിക്കൊപ്പമാണ്.
ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉറപ്പായും ഫലം നിർണയിക്കാൻ ശേഷിയുള്ള ആളാണ് സുവേന്ദു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.നാൽപ്പതിൽ ഏറെ മണ്ഡലങ്ങളിൽ വിധി നിർണായക ശക്തിയാക്കാനും അദ് ദേഹത്തിന് കഴിയും.എന്നാൽ ബംഗാൾ മുഴുവനായി മമതയെ നേരിടാൻ സൗരവ് ആണ് യഥാർത്ഥ ശക്തി എന്ന് ബിജെപി മനസ്സിലാക്കുന്നു.
തൃണമൂലിൻ്റെ സ്ഥിരം വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്താൻ സൗരവിന് ആകുമോ എന്നാണ് ബംഗാളിലെ രാഷ്ട്രീയ ലോകം കണക്കുകൂട്ടുന്നത്. എന്നാൽ ചാഞ്ചാടി നിൽക്കുന്ന നിഷ്പക്ഷ വോട്ടുകളെ അനുകൂലമാക്കാൻ കഴിയുമെന്നാണ് ബി ജെ പി കാണുന്നത്. വ്യക്തിപ്രഭാവം കൊണ്ട് മമതയെ വീഴ്ത്താൻ ബംഗാളിൽ ഒരാൾക്ക് കഴിയുമെങ്കിൽ അത് സൗരവിന് മാത്രം ആയിരിക്കുമെന്നും കണക്കുകൂട്ടലുകൾ ഉണ്ട്.
'
മറ്റു സംസ്ഥാനങ്ങളെക്കാൾ ബംഗാളിലെ തിരഞ്ഞെടുപ്പു ബിജെ പി ക്കു നിർണായകമാണ്. തൃണമൂൽ കോൺഗ്രസിൻ്റെ മുഖ്യ എതിരാളിയായി അവർ എത്തിയിരിക്കുന്നു. മമതയുടെ പത്ത് വർഷത്തെ ഭരണം അവസാനിപ്പിക്കുമെന്നാണ് പാർട്ടിയുടെ ശപഥം '
" a
https://www.facebook.com/Malayalivartha