മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പേര് നല്‍കിയതിനെ വിമർശിച്ചവർക്ക് നേരെ സൈബർ ആക്രമണം ; 'സ്‌പൈഡര്‍ മാന്‍' ബാൻ ചെയ്യുമെന്ന് ഭീഷണി
ഇംഗ്ലിഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പേര് നല്‍കിയതിനെ തുടർന്ന് നിരവധി പരിഹാസങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി യുടെ അനുയായികൾക്ക് ഈ പരിഹാസം സഹിക്കാൻ കഴിഞ്ഞില്ല. പരിഹസിച്ചവരെയും അതേ പേരിൽ ഉള്ളവര്‍ക്കൊക്കെ സൈബർ ആക്രമണം നടത്തുകയാണ് ഇപ്പോൾ. അത്തരത്തിലുള്ള സൈബർ ആക്രമണത്തിന് ഇരയായത് 'സ്‌പൈഡര്‍ മാന്‍' ആണ്.
ഇംഗ്ലിഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പേര് നല്‍കിയിരുന്നു. ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു പരിഹാസം വന്നത്. ട്വീറ്റ് കണ്ടതോടെ ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിന്റെ പിന്നാലെയായി മോദി അനുയായികൾ.
ബിജെപി- ആര്‍എസ്എസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നു വ്യാപക സൈബര്‍ ആക്രമണമാണ് ഇപ്പോൾ താരത്തിനു നേരെ നടക്കുന്നത്. നടന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന സ്‌പൈഡര്‍ മാന്‍ 3 സിനിമ ബാന്‍ ചെയ്യണമെന്നു പറഞ്ഞാണ് ഇപ്പോൾ പ്രചാരണം നടന്നത്.
ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഉയർന്നിരിക്കുന്നു.. ടോം ഹോളണ്ട് രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട് . ഇതിനിടെ ട്വീറ്റ് ചെയ്ത ഹോളണ്ട് ഇതല്ലെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബുധനാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായിട്ടായിരുന്നു അഹമ്മദാബാദിലെ മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തത്. 1,10,000 പേർക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറിയ പുതിയ സ്റ്റേഡിയം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തു. ഗുജറാത്ത് സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ചൊവ്വാഴ്ച ഗാന്ധിനഗറിലെ സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്തിലെ മൂന്നാമത്തെ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പുതിയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha