'കോവിഡ് ബാധിച്ചവര്‍ക്ക് ഇനി വേഗത്തില്‍ രോഗമുക്തി നേടാം'; ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച കോവിഡിനെതിരായ മരുന്ന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ഡി.ആര്‍.ഡി.ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്നാണ് വികസിപ്പിച്ചത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.
കോവിഡ് ബാധിച്ചവര്‍ വേഗത്തില്‍ രോഗമുക്തി നേടുന്നുണ്ടെന്നും മെഡിക്കല്‍ ഓക്സിജന്റെ സഹയാം തേടുന്നത് കുറക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇതിന്റെ പരീക്ഷണഘട്ടത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചു. ഈ മരുന്ന് കഴിച്ചവരില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം നെഗറ്റീവാകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള രണ്ടാംഘട്ട പരീക്ഷണങ്ങളില്‍ 110 പേര്‍ക്കാണ് മരുന്ന് നല്‍കിയത്. ഇവരില്‍ രോഗമുക്തി നിരക്ക് വേഗത്തിലായിരുന്നു. ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.
https://www.facebook.com/Malayalivartha