കൊവിഡ് വൈറസിനേക്കാൾ അപകടകരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്‌താവന! കൊവിഡ് പ്രതിസന്ധിയെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്, സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു വെല്ലുവിളിയായ ഇത്തരം കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണം; ആന്ധ്ര മുൻ മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസ്
കോവിഡ് വ്യാപനം രാജ്യത്ത് അതിശക്തമായി വര്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോതിനെതിരെ നിരവധിപേർ കള്ളപ്രചാരണങ്ങളുമായി രംഗത്ത് എത്താറുമുണ്ട്. ഇപ്പോളിതാ ആന്ധ്രാ മുഖ്യമന്ത്രി കള്ളപ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുൻമുഖ്യമന്ത്രിക്കെതിരെ കേസെടുത്തിരിക്കുകയാണ്.
കൊറോണ വൈറസിൻ്റെ പുതിയ വകഭേദത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെതിരെ പോലീസ് കേസെടുത്തു.
കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ എൻ440കെയുമായി ബന്ധപ്പെട്ട് തെറ്റായി സംസാരിക്കുകയും ജനങ്ങൾക്കിടെ ഭീതിപരത്താൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കുർണൂൽ പോലീസ് ചന്ദ്രബാബു നായിഡുവിനെതിരെ കേസ് രജിസ്‌റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 188, 505 (1) (b) (2), ദുരന്ത നിവാരണ നിയമം 54 വകുപ്പ് എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ വൈറസിൻ്റെ ജനിതകമാറ്റം സംഭവിച്ച എൻ440കെ വൈറസ് വ്യാപകമാണെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് മുൻ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി കുർണൂൽ സ്വദേശിയായ എം സുബയ്യ എന്നയാൾ പോലീസിൽ പരാതിയുമായി എത്തിയത്.
അതേസമയം , നായിഡുവിൻ്റെ പ്രസ്‌താവന കൊവിഡ് വൈറസിനേക്കാൾ അപകടകരമാണെന്ന് ഗതാഗത മന്ത്രി പെർണി വെങ്കടരാമയ്യ വ്യക്തമാക്കി. "റായിഡു നടത്തിയ ആരോപണം ശരിയല്ല. കൊവിഡ് വൈറസിനേക്കാൾ അപകടകരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്‌താവന.
ജനിതകമാറ്റം സംഭവിച്ച വൈറസുകളെക്കുറിച്ച് വ്യക്തമായ സ്ഥീകരണം ലഭ്യമാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പരാമർശം ഉണ്ടായത്. കൊവിഡ് പ്രതിസന്ധിയെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്. സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു വെല്ലുവിളിയായ ഇത്തരം കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണം" - എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha