മാനദണ്ഡങ്ങൾ ലംഘിച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു; 150-ൽ ഏറെപ്പേർ പങ്കെടുത്ത ചടങ്ങിൽ 21 പേർ മരണപെട്ടു; സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവെച്ചതോടെ സംഭവം പുറം ലോകത്തേക്ക്...
രാജ്യത്ത് കോവിഡ് അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ രീതിയിൽ കേസെടുക്കുകയും ചെയ്യും.
കൂടാതെ അതിന്റെ വിപത്തുകൾ അനുഭവിക്കുന്നതും നമ്മൾ തന്നെയാകും. അത്തരത്തിലൊരു വാര്‍ത്തയാണ് രാജസ്ഥാനിലെ ജയ്‌പൂരില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോവിഡ് ബാധിതന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കോവിഡ് ബാധിച്ചു മരണപെട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസരയുടെ മണ്ഡലത്തില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചപ്പോൾ മാത്രമാണ്.
രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലാണ് സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ 150 ലേറെ പേരാണ് കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്തത്.
ഇതില്‍ നൂറിലേറെ പേര്‍ രോഗികളായി. അതേസമയം സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത അഞ്ചുപേര്‍ മാത്രമേ കോവിഡ് മൂലം മരിച്ചിട്ടുള്ളു എന്നാണ് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ 21നാണ് ഖീര്‍വ ഗ്രാമത്തില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടന്നിരുന്നത്. കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം പൊതിഞ്ഞു കൊണ്ടുവന്ന കവര്‍ നീക്കം ചെയ്ത ജനങ്ങള്‍ മൃതദേഹത്തില്‍ തൊട്ട് അന്തിമോപചാരം അര്‍പ്പിച്ചു.
ഇതോടെ രോഗവ്യാപനം ഉണ്ടാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
https://www.facebook.com/Malayalivartha