'ചെയ്തത് തെറ്റാണെങ്കില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണ്'; മദ്രാസ് ഹൈകോടതിയുടെ വിമർശനങ്ങളിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമീഷന്
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ചില ഘട്ടങ്ങള്‍ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആലോചിച്ചിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍. എന്നാല്‍, തെരഞ്ഞെടുപ്പ് മാറ്റിവെച്ചാല്‍ സംസ്ഥാനങ്ങള്‍ രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നത് കണക്കിലെടുത്ത് അതിന് തയാറായില്ലെന്നും കരട് സത്യവാങ്മൂലത്തില്‍ കമീഷണര്‍ വ്യക്തമാക്കുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇതിനേക്കാള്‍ കടുത്ത വിമര്‍ശനത്തിന് ഇരയായേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക കാരണങ്ങളാല്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്ന സത്യവാങ്മൂലത്തിലാണ് കമീഷന് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമീഷന്‍ മാത്രമാണെന്ന മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് മറുപടിയായി തയാറാക്കിയതാണ് സത്യവാങ്മൂലമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമീഷന് കഴിഞ്ഞില്ല.
രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടുവെന്നും മദ്രാസ് ഹൈകോടതി കുറ്റപ്പെടുത്തിയിരുന്നു. ചെയ്തത് തെറ്റാണെങ്കില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണ്. രാജിവെക്കാനും റെഡിയാണ്. എന്നാല്‍, ജനാധിപത്യം സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചതെന്നും രാജീവ്കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha