ബീഹാറില്‍ ദളിത് കോളനിക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലിക വാദികള്‍; ഒരു വയോധികൻ മരണപെട്ടു... 10 ഓളം പേര്‍ക്ക് പരിക്ക്, സമീപ പ്രദേശങ്ങളിലെ മുസ്ലീം താമസക്കാര്‍ സംഘം ചേര്‍ന്നെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ: നാടിനെ നടുക്കിയ സംഭവം ഒവൈസിയുടെ പാര്‍ട്ടി എംഎല്‍എയുടെ മണ്ഡലത്തില്‍

ബീഹാറില്‍ ദളിത് കോളനിക്ക് നേരെ വ്യാപക ആക്രമം. അക്രമം നടത്തിയത് മതമൗലിക വാദികളെന്ന് റിപ്പോർട്ടുകൾ. പൂര്‍ണിമ ജില്ലയിലെ മഹാദളിത് കോളനിയില്‍ ആയിരുന്നു സംഭവം നടന്നത്. ആക്രമത്തിൽ സംഭവങ്ങളില്‍ ഒരാള്‍ മരണപെട്ടു.
70 കാരനായ മേവാലാല്‍ റായ് ആണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. സംഘടിച്ചെത്തിയ മതമൗലിക വാദികള്‍ ദളിത് വിഭാഗങ്ങള്‍ മാത്രം താമസിക്കുന്ന കോളനി ആക്രമിക്കുകയായിരുന്നു.
സമീപ പ്രദേശങ്ങളിലെ മുസ്ലീം താമസക്കാര്‍ സംഘം ചേര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐഎംഐഎം എംഎല്‍എ സയ്ദ് റുക്‌നുദ്ദീന്റെ മണ്ഡലം ഉള്‍പ്പെട്ട കോളനിയിലാണ് അക്രമം ഉണ്ടായിരിക്കുന്നത്.
ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഒഴിഞ്ഞു പോകണമെന്നും ഇവര്‍ നേരത്തെ മുതല്‍ ആവശ്യപ്പെട്ടിരുന്നു. ഇതെച്ചൊല്ലിയായിരുന്നു സംഘടിതമായ ആക്രമണം.
ഉറങ്ങിക്കിടക്കുകയായിരുന്ന സത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ അക്രമികള്‍ മര്‍ദ്ദിച്ചു. വീടുകളില്‍ ഉണ്ടായിരുന്ന കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെ കൊന്നു. 15 ഓളം വീടുകളാണ് ഇവര്‍ അഗ്നിക്കിരയാക്കിയത്.
അക്രമത്തിന് ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പും കോളനിയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























