ആശുപത്രി കിടക്കയില്‍ മരണത്തോടു മല്ലിട്ടുകിടന്ന 70കാരി മരിച്ചെന്നറിയിച്ച് അധികൃതർ; കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേകമായി പൊതിഞ്ഞുകെട്ടി നല്‍കിയ മൃതദേഹം ദുഃഖത്തോടെ കുടുംബം സംസ്കരിച്ചു, പിറ്റേന്ന് മുത്തശ്ശി നേരിട്ട് വിട്ടില്‍ തിരികെയെത്തിയത് കണ്ട് അമ്പരന്ന് കുടുംബങ്ങൾ
രാജ്യത്ത് കൊറോണ രണ്ടാം തരംഗത്തിന് പിന്നാലെ നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ നിരവധി വാർത്തകളാണ് പുറത്ത് വന്നത്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ആശുപത്രി കിടക്കയില്‍ മരണത്തോടു മല്ലിട്ടുകിടന്ന 70കാരി ഒരുനാള്‍ മരിച്ചെന്നറിയിക്കുകയായിരുന്നു അധികൃതര്‍. പിന്നാലെ കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേകമായി പൊതിഞ്ഞുകെട്ടി നല്‍കിയ മൃതദേഹം ദുഃഖത്തോടെയെങ്കിലും കുടുംബം സംസ്കരികയായിരുന്നു.
എന്നാൽ രണ്ടാഴ്ച കഴിഞ്ഞ് മരണാനന്തര ചടങ്ങും നടത്തിയിരുന്നു. പിറ്റേന്ന് തന്നെ മുത്തശ്ശി നേരിട്ട് വിട്ടില്‍ തിരികെയെത്തുകയായിരുന്നു. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ ജഗയ്യപേട്ട് മണ്ഡലിലെ ക്രിസ്ത്യന്‍ പേട്ടിലാണ് സംഭവം നടന്നത്. ഗിരിജാമ്മയെ മേയ് 12നാണ് കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തന്നെ. ഭര്‍ത്താവ് ഗദ്ദയ്യ എല്ലാ ദിവസവും ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും.
ഇതിനുപിന്നാലെ മേയ് 15ന് എത്തിയപ്പോള്‍ അവരെ ബെഡില്‍ കാണാതെ വന്നതോടെ അധികൃതരോട് ആരായുകയും ചെയ്തു. തെരച്ചിൽ ഊര്ജിതമാക്കിയതിനെ തുടർന്ന് ഫലമില്ലാതായപ്പോള്‍ നഴ്സുമാര്‍ മരിച്ചതാകാമെന്ന് ഉറപ്പിക്കുകയും ചെയ്തു. സ്വന്തം ഭാര്യയുടെതെന്ന പേരില്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് പൊതിഞ്ഞുകെട്ടിയ മൃതദേഹവും ഇദ്ദേഹത്തിന് കൈമാറി.
മൃതദേഹം ഏറ്റുവാങ്ങി ഗ്രാമത്തിലെത്തിച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അന്നുതന്നെ സംസ്കാരവും നടത്തി. ദിവസങ്ങള്‍ കഴിഞ്ഞ് മേയ് 23ന് മകന്‍ മുത്തയ്യയും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഖമ്മാം ജില്ലാ ആശുപത്രിയിലായിരുന്നു മകനുണ്ടായിരുന്നത്. ഗിരിജാമ്മയുടെയും മുത്തയ്യയുടെയും മരണാനന്തര ചടങ്ങുകള്‍ ജൂണ്‍ ഒന്നിനാണ് ഒരുമിച്ച് നടത്തിയത്. തൊട്ടടുത്ത ദിവസമാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഗിരിജാമ്മ ആരോഗ്യവതിയായി വീട്ടില്‍ തിരികെയെത്തുകയായിരുന്നു. രോഗം മാറി എല്ലാം ശരിയായിട്ടും തന്നെ കൂട്ടാന്‍ എന്തേ ആരും വരാതിരുന്നത് എന്നായിരുന്നു അവരുടെ പരിഭവം എന്നത്. കുടുംബമാകട്ടെ, എല്ലാം സ്വപ്നത്തിലെന്ന പോലെ കഴിഞ്ഞതൊക്കെയും മറക്കാനുള്ള പെടാപാടിലുമാണ്.
ആരും വരാത്തതിനാല്‍ സ്വയം പോരേണ്ടിവന്നുവെന്നും ആശുപത്രിക്കാര്‍ 3,000 രൂപ ഏല്‍പിച്ചെന്നുമായിരുന്നു ഗിരിജാമ്മ പറഞ്ഞത്. ആശുപത്രി അധികൃതര്‍ കൈമാറിയ മൃതദേഹം കോവിഡ് ബാധ ഭയന്ന് തുറന്നുനോക്കാത്തത് വില്ലനായെന്ന് കുടുംബവും ഗ്രാമവാസികളും വ്യക്തമാക്കി. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha