ലോക്ക് ഡൗൺ സമയത്ത് ദിവസവും നാല് മണിക്കൂറോളം സ്വകാര്യ സ്കൂൾ അധ്യാപിക പതിനേഴുകാരന് ട്യൂഷൻ എടുക്കും... മെയ് 29 ന് ഉച്ചയ്ക്ക് ക്ലാസ്സിനുപോയ കുട്ടിയേയും കാണാനില്ല ടീച്ചറിനെയും കാണുന്നില്ല: ഒടുവിൽ പരാതിയുമായി രക്ഷിതാക്കൾ രംഗത്ത് എത്തിയതോടെ അറിഞ്ഞത് ഇരുവരുടെയും ഒളിച്ചോട്ടം!! മുപ്പത്കാരിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പോലീസ്
ഹരിയാനയിൽ സ്വകാര്യ സ്കൂൾ അധ്യാപിക പ്ലസ് വൺ വിദ്യാർഥിക്കൊപ്പം ഒളിച്ചോടി. കുട്ടിയ്ക്ക് ട്യൂഷനും എടുത്തിരുന്ന അധ്യാപികയ്ക്കെതിരെയാണ് പരാതി. സംഭവത്തെതുടർന്ന് ഇവർക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ക്ലാസ് ടീച്ചർ തന്നെയാണ് ഇവരെന്ന് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.
സംശയാസ്പദമായ രീതിയിൽ അധ്യാപികയെയും കുട്ടിയെയും കാണാതായതോടെയാണ് വിദ്യാർഥിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു, മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷൻ നൽകുന്നുണ്ടായിരുന്നെന്നും രക്ഷിതാക്കളുടെ പരാതിയിൽ ഉണ്ടായിരുന്നു.
രക്ഷിതാക്കൾ പറയുന്നതനുസരിച്ച് മെയ് 29 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പതിനേഴുകാരൻ, ദേസ്രാജ് കോളനിയിലുള്ള അധ്യാപികയുടെ വീട്ടിലേക്ക് പോകുന്നത്.
ലോക്ക് ഡൗൺ സമയത്ത് ദിവസവും നാല് മണിക്കൂറോളം ഇവർ ട്യൂഷനെടുക്കാറുണ്ടായിരുന്നു. സംഭവദിവസം വൈകുന്നേരമായിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ടീച്ചറുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
വിവാഹമോചിതയായിരുന്നു അധ്യാപിക മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ അധ്യാപകയുടെ വീട്ടുകാർ ആദ്യം കാര്യം പറഞ്ഞിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞാണ് മകളെയും കാണാനില്ലെ്ന്ന് ടീച്ചറുടെ അച്ഛൻ പറയുന്നത്. ഇതേത്തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഫോർട്ട് പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.
മുപ്പതിനടുത്ത് പ്രായമുള്ള അധ്യാപികക്കെതിരെ തട്ടിക്കൊണ്ടു പോകലിനാണ് കേസെടുത്തത്. ഒളിച്ചോടിപ്പോയവർ വീടുകളിൽ നിന്നും വിലപിടിച്ച ഒന്നും കൊണ്ടുപോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് അധ്യാപികയുടെ കൈയ്യിൽ ഒരു സ്വർണ്ണ മോതിരം മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം രണ്ടുപേരെയും കുറിച്ച് ഇതുവരെയും ഒരുവിവരവും പോലീസിന് കിട്ടിയിട്ടില്ല.
കാണാതായതു മുതൽ ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. രണ്ടു പേരുടെയും മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്യാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റാണ പ്രതാപ് പറഞ്ഞു.
https://www.facebook.com/Malayalivartha