ഇന്ത്യൻ നീറ്റിലേക്ക് ആറെണ്ണം:തദ്ദേശീയമായി ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമിക്കാനുളള ഇന്ത്യൻ പദ്ധതിക്ക് ഡിഫൻസ് കൗൺസിൽ അംഗീകാരം നൽകി
പാകിസ്ഥാനും ചൈനയ്ക്കും വിറയൽ..... ഇന്ത്യ മറ്റൊരു ശക്തമായ നീക്ക ത്തിലേക്ക്.... ശത്രു രാജ്യങ്ങൾക്ക് താങ്ങാൻ ആകുമോ? തദ്ദേശീയമായി ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമിക്കാനുളള ഇന്ത്യൻ പദ്ധതിക്ക് ഡിഫൻസ് കൗൺസിൽ അംഗീകാരം നൽകി കഴിഞ്ഞിരിക്കുന്നു. ഒരുപാട് നാളായി തീരുമാനമാകാതെ ഇരുന്ന് പദ്ധതിക്കാണ് ഒടുവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്.
അയൽരാജ്യങ്ങളായ ചൈനയും പാകിസ്ഥാനും നിരന്തരം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന നടപടികൾക്ക് രാജ്യത്തിന് നേരെ ഉയർത്തുകയാണ്. സാഹചര്യത്തിൽ പ്രതിരോധ രംഗത്ത് കൂടുതൽ കരുത്ത് വർദ്ധിപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലാണ് ഇന്ത്യ. 50,000 കോടി രൂപയാണ് പദ്ധതിച്ചിലവായി കണക്കാക്കുന്നത്. 2017ൽ എൻഡിഎ സർക്കാർ രൂപീകരിച്ച 'മേക്ക്ഇൻഇന്ത്യ'ക്കു കീഴിലുളള 'തന്ത്രപരമായ പങ്കാളിത്ത നയ'ത്തിന് കീഴിലുളള ആദ്യ പദ്ധതിയാണ് ഇത്.
'
പ്രോജക്ട്75ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ടി പ്രതിരോധ വകുപ്പിന്റെ ഷിപ്പ് യാർഡ് ആയ മസാഗോൺ ഡോക്ക്സിനും സ്വകാര്യ കപ്പൽ നിർമ്മാതാക്കളായ എൽ&ടിയ്ക്കും നൽകേണ്ട ടെണ്ടറുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേതൃത്വം നൽകുന്ന ഡിഫൻസ് കൗൺസിൽ അംഗീകരിച്ചു കഴിഞ്ഞു.
ടെണ്ടറുകൾ ലഭിച്ചശേഷം മസാഗോൺ ഡോക്ക്സും എൽ&റ്റിയും സംയുക്തമായി നേരത്തെതന്നെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദേശ കപ്പൽ നിർമ്മാതാക്കളെ ബിഡുകൾ സമർപ്പിക്കുവാനായി ക്ഷണിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. റഷ്യ,ജർമനി,സ്‌പെയിൻ,ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലുളള ഈ കപ്പൽ നിർമ്മാതാക്കൾ സമർപ്പിക്കുന്ന ബിഡുകൾ പരിശോധിച്ച ശേഷമാകും തുടർന്നുളള നടപടികളിലേക്ക് നീങ്ങുന്നത്. ഏതാണ്ട് ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങളിലൂടെയാകും ബിഡ്നടപടികൾ പൂർത്തിയാക്കുക. മാത്രമല്ല ഈ പദ്ധതിക്കു കീഴിലുളള ആദ്യ അന്തർവാഹിനിയുടെ നിർമാണം പൂർത്തിയാക്കാൻ ഏതാണ്ട് ഏഴുവർഷത്തോളം എടുക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ സമയം ലഡാക്ക് അതിർത്തിയിൽ കഴിഞ്ഞദിവസം ഇന്ത്യ മറ്റൊരു നീക്കം നടത്തിയിരുന്നു. ലഡാക്കിൽ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കുവാനുള്ള നീക്കം നടത്തിയിരുന്നു. ലഡാക്ക് അതിർത്തിയിൽ ചൈനയ്‌ക്കെതിരെ തികച്ചുംഗൗരവകരമായ നീക്കമാണ് ഇന്ത്യ നടത്തുന്നത്. സെൽഫ് പ്രൊപ്പെൽഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha