കൊറോണ വൈറസ് എന്ന് അവസാനിക്കും? അവസാനിക്കാൻ ഉള്ള സാധ്യതകൾ ഇങ്ങനെ: ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്
കൊറോണ വൈറസ് എന്ന് ലോകത്തിൽ നിന്ന് പോകും? ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണ് കൊറോണാവൈറസിൽ നിന്നും ലോക മുക്തമാകുന്ന ആ സുദിനത്തിനായി . എന്നാൽ കൊറോണവൈറസ് എപ്പോൾ ലോകത്തിൽ നിന്ന് പോകും അല്ലെങ്കിൽ അതിന്റെ അവസാനത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞിരിക്കുകയാണ് ആരോഗ്യവിദഗ്ധർ. ശാസ്ത്ര സമൂഹം മുഴുവൻ ചർച്ച ചെയ്യുന്നതും ഗവേഷണം ചെയ്യുന്നതും ചിന്തിക്കുന്നതും എല്ലാം ഇതിന്റെ അന്ത്യത്തെ കുറിച്ചാണ്.
എന്നാലും കോവിഡ്-19 അവസാനത്തിലേക്കു വിരൽചൂണ്ടുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
അതിന് മികച്ച ഒരു മാർഗ്ഗം വാക്സിനേഷൻ 50 ശതമാനത്തിനു മുകളിലെങ്കിലും എത്തണം എന്നതാണ്.
രോഗലക്ഷണങ്ങളോടൊപ്പമോ ഇല്ലാതെയോ അസുഖം വന്നു പോയവരുടെ കണക്കും കൂടി എത്തുമ്പോൾ അത് ഒരു ഹേർഡ് ഇമ്മ്യൂണിറ്റി എന്ന തലത്തിൽ എത്തും. ഹേർഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹൊൾഡ് ഓരോ അസുഖങ്ങൾക്കും പലതായിരുന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തമായ ധാരണ വരേണ്ടതായിട്ടുണ്ട്.
എന്നാൽ വാക്സിനേഷൻ എത്രയും കൂടുന്നുവോ അത്രയും കൊറോണയിൽ നിന്നും മുക്തമായിരിക്കാൻ സഹായകമാണ്. അങ്ങനെ ചോദിക്കുമ്പോൾ വാക്സിനേഷൻ എന്ന് ഈ തോതിൽ എത്തും എന്നത് വലിയ ചോദ്യമാണ്.
എത്രയും പെട്ടെന്ന് ചെയ്യാമോ അത്രയും പെട്ടെന്ന് വാക്സിനേഷൻ പൂർത്തീകരിച്ച് ഈ ഒരു ശതമാനത്തിലേക്ക് എത്താൻ ശ്രമിക്കുക. കൊറോണയെ അവസാനിക്കാൻ ഉള്ള മറ്റൊരു വഴി എന്താണെന്ന് നോക്കാം...
കൊറോണ വൈറസിന് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഒരാളുടെ ശരീരത്തിൽ കടന്നു കൂടുക. അവിടെ പ്രത്യുല്പാദനം നടത്തുക. വീണ്ടും അടുത്ത ആളിലേക്ക് പോവുക. ഈ പ്രക്രിയ നടക്കുന്നതിനിടയിൽ ഇതിന്റെ വകഭേദങ്ങൾ ഉണ്ടാകുന്നു. ഈ വകഭേദങ്ങളിൽ പ്രാധാന്യ കുറവുള്ള വകഭേദങ്ങൾ കുറച്ച് മാത്രമാണ്.
ഇങ്ങനെ രൂപവും ഭാവവും മാറി അത് യാത്ര തുടരുമ്പോൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ വച്ച് വൈറസ് നിർജീവമായി പോകാനുള്ള സാധ്യതയുണ്ട്. മുൻപ് ലോകത്തെ കീഴടക്കിയ സാർസ് രോഗത്തിലും വൈറസിന് അങ്ങനെ സംഭവിച്ചു എന്നാണ് അനുമാനിക്കുന്നത്. ഏതായാലും ലോകം പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. കൊറോണ വൈറസിൽ നിന്നും പൂർണമായി ഈ ലോകം മുക്തമാകുന്ന ആ ദിനത്തിനായി.
അതേസമയം കൊറോണവൈറസിന്റെ മൂന്നാംഘട്ട ഭീതിയിലാണ് ലോകം. ഇതിനെ ഒരു പരിധി വരെ അകറ്റിനിർത്താൻ വാക്സിനേഷൻ തന്നെയാണ് ഏകമാർഗ്ഗം...വാക്സിൻ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലോകരാഷ്ട്രങ്ങളും ഭാരതവും കേരളവും ശ്രമിക്കണം. വാക്സിൻ നിർമ്മാണം അസംഭവ്യമായ സംഭവമൊന്നുമല്ല, കേരളത്തിന്.അതിനുള്ള ശ്രമങ്ങൾ തുടരുക തന്നെ വേണം, യാഥാർത്ഥ്യബോധത്തോടെ.
വാക്സിൻ നിർമിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും എത്രയും പെട്ടെന്ന് എത്രയും കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുവാൻ എന്ത് കടുത്ത നിലപാടും സ്വീകരിക്കപ്പെടണം.
മഹാമാരിയിയെ തടയുവാനുള്ള ഏറ്റവും വലിയ മാർഗം പഠനങ്ങൾ തന്നെയാണ്. ഭാരതത്തിലെ, കേരളത്തിലെ, ഇതുവരെ ലഭ്യമായ ഡേറ്റാ യുദ്ധകാലാടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടണം. മൂന്നാം തരംഗത്തിന്റെ ശക്തി കുറയ്ക്കുവാനും മരണം കുറയ്ക്കുവാനും അത് സഹായിക്കുക തന്നെ ചെയ്യും .
https://www.facebook.com/Malayalivartha