സഹകരണം സംസ്ഥാന വിഷയമാണെന്ന് ഉറപ്പിച്ചുള്ള സുപ്രീംകോടതിയുടെ വിധി കേന്ദ്രത്തിന്റെ സഹകരണ 'പ്ലാനി'നെ ബാധിക്കില്ല: സംസ്ഥാന സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളിൽ കേന്ദ്ര ഇടപെടൽ സാധ്യമാകില്ലെന്ന് മാത്രമാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്: തീരുമാനവുമായി മുന്നോട്ടു പോകാൻ ഉറപ്പിച്ച് കേന്ദ്രസർക്കാർ

എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല.... രണ്ടും കൽപ്പിച്ച് കേന്ദ്രസർക്കാർ ആ തീരുമാനവുമായി മുന്നോട്ട് തന്നെ..... സഹകരണം സംസ്ഥാന വിഷയമാണെന്ന് ഉറപ്പിച്ചുള്ള സുപ്രീംകോടതിയുടെ വിധി കേന്ദ്രത്തിന്റെ സഹകരണ 'പ്ലാനി'നെ ബാധിക്കില്ല എന്ന വിവരങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നത്.സംസ്ഥാന സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളിൽ കേന്ദ്ര ഇടപെടൽ സാധ്യമാകില്ലെന്ന് മാത്രമാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത് എന്ന നിർണായക വിവരം കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. അന്തസ്സംസ്ഥാന സഹകരണ സംഘങ്ങൾ രൂപവത്കരിക്കാനും അതിന് നിയമനിർമാണം നടത്താനും കേന്ദ്രത്തിന് അധികാരമുണ്ടാകുമെന്നും അറിയിച്ചിരിക്കുകയാണ്. ഇതിന്റെ സാധ്യതകളായിരിക്കും ഇനി കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രം ഉപയോഗപ്പെടുത്താൻ പോകുന്നത്.
കേന്ദ്ര സഹകരണമന്ത്രാലയത്തിന് കീഴിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾക്ക് കർമപദ്ധതി തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിരിക്കുകയാണ് . ഇതിനുവേണ്ട നിർദേശങ്ങൾ ബി.ജെ.പി. അനുകൂല സഹകരണ സംഘടനയായ സഹകാർഭാരതി സമർപ്പിക്കുവാൻ ഒരുങ്ങുന്നുണ്ട് . നിലവിലെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ ഭേദഗതിക്കുള്ള നിർദേശവും സഹകാർ ഭാരതി നിർദേശിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ, സ്വാശ്രയ സംഘങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ എന്നിവ ഇത്തരം സഹകരണ സംഘങ്ങൾക്ക് കീഴിൽ തുടങ്ങാൻ വ്യവസ്ഥ കൊണ്ടുവരണമെന്നാണ് നൽകിയിരിക്കുന്നനിർദേശം.
അഞ്ച് മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ കേരളം പ്രവർത്തന പരിധിയാക്കി തുടങ്ങാനുള്ള ആലോചനയാണ് സഹകാർ ഭാരതിക്ക് മുന്നിൽ ഇപ്പോഴുള്ളത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കൊപ്പം കേരളം കൂടി ഉൾപ്പെടുത്തി ഇത്തരം സഹകരണ വായ്പാസംഘങ്ങൾ തുടങ്ങാനാണ് പദ്ധതി. ഗുജാറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില കൂട്ടായ്മകളും കേരളം പ്രവർത്തന പരിധിയാക്കി മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ തുടങ്ങാൻ കേന്ദ്രത്തെ സമീപിച്ചു എന്നത് ശ്രദ്ധേയമായ കാര്യം.
സംസ്ഥാന സഹകരണ ബാങ്കിനെക്കാൾ (കേരള ബാങ്ക്) മികച്ച പ്രവർത്തനവും മൂലധനശേഷിയും ഉറപ്പാക്കി കേരളത്തിലെ സഹകരണ വായ്പാമേഖലയിൽ സ്വാധീനമുറപ്പിക്കാനാണ് ബി.ജെ.പി. ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇത്തരം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന് കീഴിൽ സ്വാശ്രയ സംഘങ്ങളും രൂപവത്കരിക്കുവാൻ ഒരുങ്ങുന്നുണ്ട് . അവർക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കി സംരംഭങ്ങൾ തുടങ്ങുന്നതാണ് സഹകാർഭാരതി ആലോചിക്കുന്നത്. നിലവിൽ 6000 സ്വാശ്രയ സംഘങ്ങൾ കേരളത്തിൽ സഹകാർഭാരതിക്ക് കീഴിലുണ്ട്. ഇത് കൂടാതെ സഹകരണ മേഖലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക മാധ്യമശ്രംഖല വേണമെന്ന നിർദേശവും സഹകാർഭാരതിക്കുണ്ട്. കേന്ദ്രത്തിന്റെ സഹകരണ പദ്ധതികൾ, ദേശീയ സഹകരണ ഏജൻസികളുടെ പദ്ധതികൾ, സഹകാർഭാരതിയുടെ പ്രവർത്തനങ്ങൾ, പൊതുസഹകരണ വാർത്തകൾ എന്നിവ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തുടങ്ങുന്നതും പരിഗണനയിലുണ്ട്.
അതേസമയം സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അന്തഃസംസ്ഥാന സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്തെ സഹകരണസംഘങ്ങൾ എന്നിവയിൽ മാത്രമേ കേന്ദ്രത്തിന് നിയമനിർമാണം നടത്താനാകൂവെന്ന് സുപ്രീംകോടതി തറപ്പിച്ചു പറഞ്ഞു. മറ്റുള്ളവ സംസ്ഥാനവിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരേ കേന്ദ്രം നൽകിയ അപ്പീലാണ് സുപ്രീംകോടതി ഇപ്പോൾ തീർപ്പാക്കിയിരിക്കുന്നത് . സഹകരണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക മന്ത്രാലയമുണ്ടാക്കുകയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിനെ എതിർക്കുകയും വളരെയധികം പ്രാധാന്യമർഹിക്കുന്നു.
സഹകരണം സംസ്ഥാനവിഷയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന ‘പാർട്ട് 9 ബി’ പൂർണമായും റദ്ദാക്കുകയും ചെയ്തു . എന്നാൽ, ഇതിൽ അന്തഃസംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണസംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലനിൽക്കുമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കുകയുണ്ടായി , ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കേന്ദ്രം ഇടപെടരുത് എന്ന് മുഖത്തടിച്ചു പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha