ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ പരിശോധന; നിമിഷനേരങ്ങൾക്കുള്ളിൽ പിടിച്ചെടുത്തത് 500 കോടിയുടെ ലഹരിമരുന്ന്

ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത് കോടികളുടെ മയക്കുമരുന്ന്. മണിപ്പൂരില്‍ ചൈനീസ് പൗരന്റെ ഭാര്യയായ മ്യാന്‍മാര്‍ വംശജ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് വന്‍തോതിലുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
മോറെ നഗരത്തിലുള്ള വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. വിപണിയില്‍ 500 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ആസം റൈഫിള്‍സ് നടത്തിയ പരിശോധനയിലായിരുന്നു കണ്ടുകിട്ടിയത്. 54 കിലോ ബ്രൗണ്‍ ഷുഗര്‍, 154 കിലോ ഐസ് മെത്ത് എന്നിവയാണ് കണ്ടെടുത്ത്. കടലാസ് പെട്ടയിലാക്കി വീടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മ്യാന്‍മാറിലെ മംഡലെ സ്വദേശിനിയായ യുവതി മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചുവരികയാണ്. രണ്ട് മാസം മുന്നെ ഇവര്‍ ചൈനീസ് പൗരനെ വിവാഹം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha