ഇന്ത്യൻ കാർഷിക രംഗത്ത് കൈകോർത്ത് ഇസ്രായേൽ... ഇനി വച്ചടി വച്ചടി കയറ്റം... മോദിയുടെ സൗഹൃദം ഫലം കണ്ടു...

കാര്‍ഷിക സഹകരണത്തിന്റെ ഭാഗമായി 75 ഗ്രാമങ്ങളിലെ കൃഷി മെച്ചപ്പെടുത്താന്‍ ഇസ്രയേല്‍ സഹകരിക്കും. സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്. നാലു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് എത്തിയ കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്.
കൃഷിക്കുള്ള ആധുനിക സാങ്കേതിക വിദ്യ, ശേഷിവര്‍ധന, കാര്‍ഷിക അറിവ് കൈമാറ്റം, ജലവിഭവം കൈ കാര്യം ചെയ്യല്‍, പരിസ്ഥിതി, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളില്‍ തോമര്‍ ഇസ്രയേല്‍ കൃഷി മന്ത്രി ഓഡഡ് ഫോററുമായി ചര്‍ച്ച നടത്തി. ഇസ്രായേലിൽ ത്രിദിന സന്ദർശനത്തിനായി എത്തിയ കേന്ദ്രമന്ത്രി രാജ്യത്തെ കാർഷികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്ന് നിരവധി കാർഷിക വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തു. ആധുനിക കാർഷിക സാങ്കേതിക രീതികൾ, കപ്പാസിറ്റി ബിൾഡിങ്, വാട്ടർ മാനേജ്‌മെന്റ്, ഗ്രാമ വികസനം എന്നീ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇസ്രായേലും ഇന്ത്യയും തമ്മിൽ കഴിഞ്ഞ 30 വർഷമായി തുടരുന്ന നയതന്ത്ര ബന്ധത്തിന് നിലവിൽ പുരോഗമിക്കുന്ന ഉഭയകക്ഷി ചർച്ചകൾ സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം, ഇന്ത്യയും ഇസ്രായേലും തമ്മിൽ സൗജന്യ വ്യാപാര കരാർ ഒപ്പുവെക്കുന്നതിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. ഇസ്രയേലുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാന്‍ഒരുങ്ങുകയാണ്. ജൂണോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തീരുവയില്ലാതെ ഇസ്രയേല്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും സമീപ ഭാവിയിൽ ഉത്തേജനം നേടുമെന്ന് ഇസ്രായേൽ കൃഷി മന്ത്രി പറഞ്ഞു. ഇസ്രയേലില്‍ അങ്ങനെ ഇവ കുറഞ്ഞ വിലയ്ക്ക് വില്ക്കാനും ഇന്ത്യന്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കൃഷിക്കാര്‍ക്കും കഴിയും.വരുന്ന ജൂൺ മാസം അവസാനത്തോടെ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ മെയ് എട്ടിനായിരുന്നു ഇസ്രായേലിൽ എത്തിയത്.
https://www.facebook.com/Malayalivartha