ജപ്പാന്റെ തലക്ക് മുകളില്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.. അഞ്ച് വർഷത്തിന് ശേഷം ഇതാദ്യം..22 മിനിറ്റ് പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചു; ജപ്പാനിലെ ഏതാനും ട്രെയിനുകള്‍ സുരക്ഷായുടെ ഭാഗമായി റദ്ദാക്കി.... പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും വീടിന് പുറത്തേയ്ക്കിറങ്ങരുതെന്നും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്....
ഉത്തരകൊറിയയുടെ നടപടിയെ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അപലപിച്ചു. 'മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. ഉത്തകൊറിയയുടേത് അശ്രദ്ധമായ ഒരു നടപടിയാണ്. സംഭവത്തെ അപലപിക്കുന്നുവെന്നും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന് മുകളിലൂടെ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. മധ്യദൂര ബാലിസ്റ്റിക്് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആക്രമണം ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ജപ്പാന് ഒരു ആക്രമണം ഉണ്ടാകുന്നത്.
ഉത്തരകൊറിയയുടെ മിസൈല്‍ 22 മിനിറ്റോളം ജപ്പാന് മുകളിലൂടെ പറന്നു.
പിന്നീട് എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള സമുദ്രമേഖലയില്‍ പതിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയയും ജപ്പാനും അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഉത്തരകൊറിയ നടത്തിയ അഞ്ചാം റൗണ്ട് ആയുധ പരീക്ഷണമാണ് ജപ്പാന് മുകളില്‍ കൂടിയുള്ള ഈ മിസൈല്‍ വിക്ഷേപണം. ദക്ഷിണ കൊറിയയും അമേരിക്കയും തമ്മില്‍ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. അതിനുള്ള പ്രതികരണമായാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha