നേവിയ്ക്ക് ചരിത്ര നിമിഷം... വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തി മിഗ് 29 യുദ്ധവിമാനം

വീണ്ടും ചരിത്രനേട്ടവുമായി ഇന്ത്യൻ നാവികസേന. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം വിജയകരമായി രാത്രി ലാൻഡിങ് പൂർത്തിയാക്കിയാണ് ഇന്ത്യൻ നേവി സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.. ഇത് ആദ്യമായാണ് രാത്രിയിൽ വിക്രാന്തിൽ മിഗ് 29 കെ ലാൻഡ് ചെയ്യുന്നത്
ആദ്യ രാത്രി ലാൻഡിങ്ങിന്റെ ദൃശ്യങ്ങൾ ഇതാ ഇന്ത്യൻ നാവിക സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അറേബ്യൻ കടലിലൂടെ നീങ്ങുന്ന വിക്രാന്തിൽ ബുധനാഴ്ച രാത്രിയിലായിരുന്നു ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടമെന്ന് നാവികസേന വിശേഷിപ്പിച്ച ‘നൈറ്റ് ലാൻഡിങ്’. ആത്മനിർഭർ ഭാരതത്തിലേക്കുള്ള പ്രേരണയാണ് ഈ നേട്ടമെന്നും നാവിക സേന വ്യക്തമാക്കി.
ഈ സുപ്രധാന നേട്ടം, രാത്രി ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയ നേട്ടത്തിൽ നാവിക സേനയെ അഭിനന്ദിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. വിക്രാന്ത് അംഗങ്ങളുടേയും നേവി പൈലറ്റുമാരുടേയും നിരന്തര പ്രയത്നത്തിന്റെയും പ്രവർത്തന മികവിന്റെയും സാക്ഷ്യമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ രാത്രി ലാൻഡിങ് ട്രെയൽ പൂർത്തിയാക്കിയ വിക്രാന്ത് ക്രൂവിന്റെയും നാവികസേന പൈലറ്റുകളുടെയും വൈദഗ്ധ്യവും പ്രൊഫഷണിലിസവും പ്രകടമാക്കുന്നതാണ് ഇതെന്നും നേവി വ്യക്തമാക്കി. നേരത്തെ ഐഎൻഎസ് വിക്രാന്തിൽ നിന്ന് മിഗ് 29 കെ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ചേതക്, സീ കിംഗ് ഹെലികോപ്ടർ പോലുള്ളവ ഉപയോഗിച്ചായിരുന്നു വിക്രാന്തിൻറെ കടലിലുള്ള വൈമാനിക പരിശോധനകൾ നടത്തിയത്.
അത്യാധുനിക ഓട്ടോമെഷീൻ സവിശേഷതകളോടെയാണ് വിക്രാന്ത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമുദ്ര ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഐ.എൻ.എസ് വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെ 65,000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയുന്ന വിമാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മിഗ് 29 കെ യുദ്ധവിമാനങ്ങളും തേജസ് ജെറ്റുകളും പകൽസമയത്ത് വിക്രാന്തിൽ വിജയകരമായി ഇറക്കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഐ.എൻ.എസ് വിക്രാന്ത് കമീഷൻ ചെയ്തത്. 76 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻറെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചെറുതും വലുതുമായ 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്.
860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമാണ ചെലവ്. 12 വർഷത്തോളം നീണ്ട നിർമ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























