മുന്‍ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസ്... കുടുംബാംഗങ്ങള്‍ക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നല്‍കി; രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു

മുന്‍ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നല്‍കി എംപി അവിനാശ് റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിള. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛന്‍ ഭാസ്‌കര്‍ റെഡ്ഡിക്കുമെതിരെയാണ് ശര്‍മിളയുടെ നിര്‍ണായക മൊഴി. കണ്ടെത്തലുകള്‍ക്ക് പിന്‍ബലമായി രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു.
വിവേകാനന്ദ റെഡ്ഡിയെ 2017 എംഎല്‍സി തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതിന് പിന്നില്‍ ഭാസ്‌കര്‍ റെഡ്ഡിയും അവിനാശ് റെഡ്ഡിയുമാണെന്ന് ശര്‍മ്മിള മൊഴി നല്‍കി. ഭാസ്‌കര്‍ റെഡ്ഡിയുടെയും തന്റെയും കുടുംബങ്ങള്‍ തമ്മില്‍ പദവികളെച്ചൊല്ലി ശീതസമരമുണ്ടായിരുന്നു. മരണത്തിന് രണ്ട് മാസം മുമ്പ് വിവേകാനന്ദ റെഡ്ഡി തന്നെ കാണാന്‍ വന്നെന്നും കടപ്പയില്‍ നിന്ന് മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സഹോദരന്‍ തനിക്ക് സീറ്റ് തരുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും ശര്‍മിളയുടെ മൊഴിയിലുണ്ട്. ഇതിലെ പക മൂലമാകാം വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയതെന്നും ശര്‍മിള സിബിഐയോട് പറഞ്ഞിട്ടുണ്ട്.
ഈ രഹസ്യ സാക്ഷി മൊഴി ശര്‍മിളയുടേതെന്ന് വ്യക്തമാക്കിയാണ് കോടതിയില്‍ സിബിഐ അന്തിമ കുറ്റപത്രം നല്‍കിയത്. ഭാസ്‌കര്‍ റെഡ്ഡിയുടെ സഹോദരിയുടെ മകളാണ് ജഗന്റെ ഭാര്യ ഭാരതി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുത്ത അനുയായിയാണ് അവിനാശ് റെഡ്ഡി. സഹോദരി തന്നെ തന്റെ അടുത്ത അനുയായികള്‍ക്കെതിരെ മൊഴി നല്‍കിയത് ആന്ധ്ര മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാണ്.
വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹോദരന്‍ വിവേകാനന്ദ റെഡ്ഡിയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ബന്ധു ഭാസ്‌കര്‍ റെഡ്ഡിയും, മകനും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിയും നാല് വാടകക്കൊലയാളികള്‍ക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്തു.
അവിനാശ് റെഡ്ഡിക്ക് കടപ്പയില്‍ നിന്ന് ലോക്‌സഭാ സീറ്റ് നല്‍കുന്നതിന് വിവേകാനന്ദ റെഡ്ഡി എതിരായതാണ് കാരണം. ആ സീറ്റ് ജഗന്റെ അമ്മ വൈഎസ് വിജയമ്മയ്‌ക്കോ, ശര്‍മിളയ്‌ക്കോ നല്‍കണമെന്ന് വിവേകാനന്ദ റെഡ്ഡി വാദിച്ചിരുന്നു. ഇതിലെ പക മൂലമാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.
https://www.facebook.com/Malayalivartha


























