ചന്ദ്രയാൻ 3 വിക്ഷേപണം വിജയമായതിന് പിന്നാലെ പി.എസ്.എൽ.വി - സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ.... ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം. ..സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്...

ചന്ദ്രയാൻ 3 വിക്ഷേപണം വിജയമായതിന് പിന്നാലെ പി.എസ്.എൽ.വി - സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം. സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.
ഡി.എസ്.എസ്. ആർ ഉപഗ്രഹത്തിന് 361.9 കിലോ ഭാരമുണ്ട്. ആർക്കേഡ്, വെലോക്സ് എ.എം., ഓർബ് 12 സ്‌ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളും ഗലാസിയ 2, സ്‌കൂബ് 2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളും അയയ്‌ക്കും. മൂന്നു മുതൽ 23.58 കിലോ വരെയാണ് ഇവയുടെ ഭാരം. സിംഗപ്പൂർ സർക്കാരും ഐഎസ്ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്സ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡി.എസ്.എസ്. ആർ ദൗത്യം
ഐഎസ്ആർഒ ഈ മാസം 14ന് വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ 3 പടിപടിയായി ഭൂമിയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥമുയർത്തുകയാണ്. പേടകം ഇതിനോടകം തന്നെ നാല് തവണ വിജയകരമായി ഭ്രമണപഥമുയർത്തി. 71351-233 കി.മീ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ 3 ഇപ്പോൾ ഭൂമിയെ വലംവെയ്ക്കുന്നത്. ഐഎസ്ആർഒ ഫയറിംഗ് എന്ന് വിശേഷിപ്പിക്കുന്ന പ്രക്രിയയിൽ ഇനി ഒരു ഘട്ടം മാത്രമാണ് ശേഷിക്കുന്നത്.
ജൂലൈ 25-ന് നടക്കുന്ന ഫയറിംഗോട് കൂടി ചന്ദ്രയാൻ 3 ഭൂമിയുടെ പരിധി വിട്ട് ചന്ദ്രന്റെ കാന്തിക മണ്ഡലത്തിലേയ്ക്ക് തിരിക്കും . ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും പടിപടിയായി ആയിരിക്കും പേടകം ഉപഗ്രഹത്തിനോട് അടുക്കുക. പ്രൊപൽഷൻ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രന് നൂറ് കിലോമീറ്ററോളം അടുത്തതിന് ശേഷമായിരിക്കും റോവറിനെ വഹിക്കുന്ന ലാൻഡർ സോഫ്റ്റ് ലാൻഡിംഗിനുള്ള ശ്രമം നടത്തുക. ആഗസ്റ്റ് 23നായിരിക്കും പേടകം ചന്ദ്രോപരിതലത്തിന് അടുത്തെത്തുക.
ചാന്ദ്രയാൻ 3 വിജയകരമായി വിക്ഷേപണം നടന്നതിന്റെ ആഘോഷങ്ങൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എൻഐടി) അലയടിക്കുന്നു.
എൻഐടിയിൽനിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളാണു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ച ചാന്ദ്രയാൻ 3ന്റെ നിർമാണഘട്ടങ്ങളിൽ പ്രധാനപങ്കു വഹിച്ചത്. എൻഐടി റീജനൽ എൻജിനീയറിങ് കോളജ് ആയിരുന്ന കാലത്ത് 1973 ബാച്ചിലെ ബിരുദധാരി ഡോ.സുബ്ബറാവു പവുലുരിയാണ് ഇവരിൽ പ്രധാനി. 15 വർഷം ഐഎസ്ആർഒയിൽ പ്രവർത്തിച്ചിരുന്ന ഡോ.സുബ്ബ റാവു 1992ൽ ഇന്ത്യയിലെ ബഹിരാകാശ ഗവേഷണത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അനന്ത് ടെക്നോളജീസ് (എടിഎൽ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ പ്രധാന സ്വകാര്യ പങ്കാളി.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അനന്ത് ടെക്നോളജീസ് ഐഎസ്ആർഒയുടെ എല്ലാ വിക്ഷേപണ വാഹനങ്ങൾക്കും ഉപഗ്രഹ ദൗത്യങ്ങൾക്കും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഓൺ-ബോർഡ് കംപ്യൂട്ടറുകൾ, നാവിഗേഷൻ സിസ്റ്റം, കൺട്രോൾ ഇലക്ട്രോണിക്സ്, ടെലിമെട്രി, പവർ സിസ്റ്റം എന്നിവയുൾപ്പെടെ ചന്ദ്രയാൻ വിക്ഷേപണ വാഹനമായ എൽവിഎം 3 ദൗത്യത്തിനായുള്ള ഒട്ടേറെ ഏവിയോണിക്സ് പാക്കേജുകൾ പൂർത്തിയാക്കാൻ എടിഎൽ സഹായിച്ചിട്ടുണ്ട്. ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങിയ ബിരുദധാരികളുടെ പങ്ക് അഭിമാനകരമാണെന്ന് എൻഐടിസി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. സ്വകാര്യ പങ്കാളികൾക്കു പുറമേ, ഐഎസ്ആർഓയിൽ എൻജിനീയർമാരായി ജോലി ചെയ്യുന്ന ഒട്ടേറെ പൂർവ വിദ്യാർഥികളുമുണ്ടെന്ന് പ്രസാദ് കൃഷ്ണ പറഞ്ഞു
https://www.facebook.com/Malayalivartha


























