ക്രൂഡ് ഓയിലിന് പുറമെ കൂടുതല്‍ മേഖലയില്‍ രൂപയിലുള്ള വ്യാപാരം ശക്തമാക്കുകയാണ് ഇന്ത്യയും യുഎഇയും...സ്വർണം ഉള്‍പ്പെടേയുള്ള വസ്തുകള്‍ക്കാണ് ഇന്ത്യ രൂപയില്‍ പേയ്മെന്റ് നടത്തുന്നത്...

യുഎഇയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ആദ്യമായി ഇന്ത്യ രൂപയില്‍ പേയ്മെന്റ് നടത്തിയത് അടുത്തിടെയാണ്. ഇപ്പോഴിതാ ക്രൂഡ് ഓയിലിന് പുറമെ കൂടുതല്‍ മേഖലയില്‍ രൂപയിലുള്ള വ്യാപാരം ശക്തമാക്കുകയാണ് ഇന്ത്യയും യുഎഇയും. സ്വർണം ഉള്‍പ്പെടേയുള്ള വസ്തുകള്‍ക്കാണ് ഇന്ത്യ രൂപയില്‍ പേയ്മെന്റ് നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള ചില ഇറക്കുമതികൾക്കായി യുഎഇ ഇതേ രൂപ തന്നെ ഉപയോഗിക്കുന്നതായും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യയിൽ നിന്നുള്ള രത്നങ്ങൾക്കും ആഭരണങ്ങൾക്കും ഇന്ത്യ തന്നെ നല്‍കുന്ന പണം യുഎഇ ഉപയോഗിക്കുകയാണെന്നാണ് പേര് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. 2022 ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവതരിപ്പിച്ച പ്രത്യേക റുപ്പി വോസ്‌ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് തിരഞ്ഞെടുത്ത ചരക്കുകൾക്കായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരത്തിന്റെ രൂപ സെറ്റിൽമെന്റ് ചെയ്യുന്നത്.
ഈ സംവിധാനത്തിന് കീഴിൽ പേയ്മെന്റ്, കയറ്റുമതി അല്ലെങ്കിൽ ഇറക്കുമതി തീർപ്പാക്കൽ ഇൻവോയ്‌സിന് ഇന്ത്യൻ രൂപ ഉപയോഗിക്കാം.ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ യുഎഇയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് രൂപയിൽ പണം നൽകുന്നത് ഒരു പ്രധാനപ്പെട്ട കാര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.2023 ഡിസംബറിൽ, ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി വർഷം തോറും 156.5 ശതമാനം ഉയർന്ന് 3.03 ബില്യൺ ഡോളറിലെത്തിയിരുന്നു. 2023-24 ലെ ആദ്യ ഒമ്പത് മാസത്തെ മൊത്തം തുക 35.95 ബില്യൺ ഡോളറായി. അതായത് 2022-23 ലെ അതേ കാലയളവിനേക്കാൾ 26.6 ശതമാനം കൂടുതൽ.മേല്‍പ്പറഞ്ഞ കണക്കുകള്‍ക്ക് നേരെ വിപരീതമായി, 2023 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം ചരക്ക് ഇറക്കുമതി 7.9 ശതമാനം കുറഞ്ഞ് 505.15 ബില്യൺ ഡോളറായി.
അതേ സമയം, ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 2023 ലെ അവസാന മാസത്തിൽ 14.1 ശതമാനം ഉയർന്ന് 2.90 ബില്യൺ ഡോളറിലെത്തി. എന്നാല്‍ 2023-24 ൽ ഇതുവരെയുള്ള കാലയളവില്‍ ഇത് 16.2 ശതമാനം ഇടിഞ്ഞ് 24.31 ബില്യൺ ഡോളറിലെത്തി.ഉഭയകക്ഷി ഇടപാടുകൾ തീർപ്പാക്കുന്നതിന് അതത് പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിന് ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിന് 2023 ജൂലൈയിൽ ഇരു രാജ്യങ്ങളും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ധാരണാപത്രം അനുസരിച്ച്, ഇന്ത്യൻ രൂപയുടെയും എഇഡിയുടെയും (യുഎഇ ദിർഹം) ഉഭയകക്ഷി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രാദേശിക കറൻസി സെറ്റിൽമെന്റ് സിസ്റ്റം നിലവിൽ വരും കൂടാതെ എല്ലാ കറന്റ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടും.
അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില കുറച്ച് സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ(Aramco). അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ 27 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സൗദി കുറച്ചത്. ഇത് ഇന്ത്യക്ക്(India) വലിയ നേട്ടമാകും.സൗദി അറേബ്യയുടെ ഈ ചുവടുവെപ്പിലൂടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിലകുറഞ്ഞ എണ്ണ ലഭിക്കുകയും ക്രൂഡ് ഓയില്‍ കയറ്റുമതി(Crude Oil imports) ചെലവ് കുറയുകയും ചെയ്യും. ഫെബ്രുവരിയിലെ ക്രൂഡ് ഓയില്‍ കയറ്റുമതി ബാരലിന് 2 ഡോളറാണ് അരാംകോ കുറച്ചത്. ജനുവരിയില്‍ കയറ്റുമതിക്കായി ബാരലിന് 1.5 ഡോളര്‍ കുറച്ചതായി ഡിസംബര്‍ മാസത്തില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, വടക്കേ അമേരിക്ക, ഏഷ്യ ഉള്‍പ്പെടെയുള്ള വടക്ക്-പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് എണ്ണ വില കുറച്ചത്.
https://www.facebook.com/Malayalivartha























