Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...

ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ബിലാവലിന്റെ വെല്ലുവിളി; നിന്റെ മുത്തച്ഛന്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയേക്കൊണ്ട് പറ്റീട്ടില്ല പിന്നല്ലെ നീ...

26 APRIL 2025 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം

ഒരു യെസ് മൂളൂ ദൗത്യത്തിന് തയ്യാര്‍. സമുദ്രാതിര്‍ത്തിയിലേക്ക് ഇരച്ചുകേറി ഇന്ത്യന്‍ പടക്കപ്പലുകള്‍. യുദ്ധമെങ്കില്‍ അവന്റെയൊക്കെ അണ്ണാക്കിലേക്ക് മിസൈല്‍ തൊടുക്കാന്‍ സുസജ്ജമായി ഇന്ത്യന്‍ വ്യോമസേന. സാമൂഹികമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് നാവികസേനയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 'എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാര്‍' എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. സിന്ധുവിലെ വെള്ളം തന്നില്ലെങ്കില്‍ നദിയിലൂടെ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ വെല്ലുവിളിച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഇന്ത്യന്‍ വ്യോമസേന കൊടുത്തിരിക്കുന്നത്.

വെല്ലുവിളിച്ച ബിലാവലിന് ഇന്ത്യക്കാര്‍ വയറ് നിറയെ കൊടുത്തിട്ടുണ്ട്. ഇന്ത്യയെ തൊടാന്‍ നിന്റെ അമ്മ ബേനസീര്‍ ഭൂട്ടോയ്‌ക്കോ ഇന്ത്യയുമായ് 1000 വര്‍ഷം വേണമെങ്കിലും യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച നിന്റെ മുത്തച്ഛന്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്‌ക്കോ പറ്റിയിട്ടില്ല. പിന്നെയാണോ കൊച്ചെര്‍ക്കാ നീയെന്ന് ഇന്ത്യയുടെ മറുപടി. 1965ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിന് കാരണമായ ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിനും ഓപ്പറേഷന്‍ ഗ്രാന്‍ഡ് സ്ലാമിനും പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു സുള്‍ഫിക്കര്‍ അലി ഭൂട്ടോ. എന്നിട്ട് കുലുങ്ങിയിട്ടില്ല പിന്നെയാണോ ഇന്നലെ കുരുത്ത ബിലാവല്‍ ഭൂട്ടോ. ബിലാവലിന്റെ വെല്ലുവിളി കൂടി ഉയര്‍ന്ന ഘട്ടത്തില്‍ പടക്കപ്പലുകളുടെ ചിത്രം പങ്കിട്ട് രക്തം ഒഴുക്കാന്‍ ഇങ്ങ് വായെന്ന് നാവികസേന ചെക്കുവെച്ചത്. ഇന്ത്യന്‍ നാവികസേനയുടെ തയ്യാറെടുപ്പ് കണ്ട് വാപൊളിച്ച് നില്‍ക്കുകയാണ് പാക് നാവികസേന.

ഐഎന്‍എസ് സൂറത്തില്‍ നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാക്കിസ്ഥാന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്. കര നാവിക വ്യോമ സേനകളുടെ ഭാഗത്തുനിന്നും എല്ലാതരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. സീ സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത് എംആര്‍ സാം എന്ന മിസൈലാണ് പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ തൊടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് സൂറത്ത് എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തിരിക്കുന്നത്.

ബിലാവല്‍ ഭൂട്ടോയുടെ വെല്ലുവിളി ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. സിന്ധു നദീജലക്കരാര്‍ റദ്ദാക്കിയാല്‍ പാകിസ്ഥാനികള്‍ ഒറ്റക്കെട്ടായി നിന്ന് ശക്തമായ മറുപടി നല്‍കുമെന്ന് ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചത്. കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനത്തെ അപലപിച്ച ബിലാവല്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി. സിന്ധു പാകിസ്ഥാന്റേതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഒന്നുകില്‍ നമ്മുടെ വെള്ളം സിന്ധുവിലൂടെ ഒഴുകും അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്നുമായിരുന്നു ബിലാവാലിന്റെ വിവാദ പ്രസ്താവന. സുക്കൂറില്‍ നടന്ന പൊതുയോഗത്തിലാണ് ബിലാവാല്‍ പ്രസ്താവന നടത്തിയത്. പൊതു താല്‍പര്യ കൗണ്‍സിലിന്റെ സമവായമില്ലാതെ സിന്ധു നദിയില്‍ ഒരു കനാലും നിര്‍മ്മിക്കില്ലെന്ന് പാക് സര്‍ക്കാര്‍ തീരുമാനിച്ചത് സമാധാനപരമായ പോരാട്ടത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രവിശ്യകളുടെയും പരസ്പര സമ്മതമില്ലാതെ പുതിയ കനാലുകള്‍ നിര്‍മ്മിക്കില്ല എന്നത് ഇപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നയമാണ്. സിന്ധിനെ സംരക്ഷിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ശ്രമമാണ് കരാര്‍ റദ്ദാക്കിയതിലൂടെ കാണുന്നത്. ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടന്നതിന് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു. ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായതിനാല്‍ പാകിസ്ഥാന്‍ അതിനെ ശക്തമായി അപലപിക്കുന്നുണ്ടെന്ന് ബിലാവല്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ രക്തം ചീന്തിക്കുമെന്ന് ബിലാവല്‍ പറഞ്ഞതും ഓന്റെ കിളിപറത്തുന്ന മറുപടികള്‍ ഇന്ത്യക്കാര്‍ കൊടുത്തു. ചില ചരിത്രം കൂടി ബിലാവലിനെ ഇന്ത്യ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ '1,000 വര്‍ഷത്തേക്ക് ഒരു പ്രതിരോധ യുദ്ധം' നടത്തുമെന്ന് അന്താരാഷ്ട്ര വേദിയില്‍ പ്രഖ്യാപിച്ച പാകിസ്ഥാന്‍ നേതാവ് ആയിരുന്നു ഭൂട്ടോ. അന്തമായ ഇന്ത്യവിരോധം തലയ്ക്ക് പിടിച്ചയാള്‍. 1943 ല്‍ 15 വയസ്സുള്ളപ്പോള്‍, ഭൂട്ടോ മുഹമ്മദ് അലി ജിന്നയ്ക്ക് എഴുതി, 'ഹിന്ദുക്കള്‍ക്ക് ഒരിക്കലും നമ്മളുമായി ഒന്നിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കണം, അവര്‍ നമ്മുടെ ഖുര്‍ആനിന്റെയും നമ്മുടെ പ്രവാചകന്റെയും ഏറ്റവും മാരകമായ ശത്രുക്കളാണ്. പില്‍ക്കാല ദശകങ്ങളില്‍, പാകിസ്ഥാനില്‍ അദ്ദേഹം കൂടുതല്‍ കൂടുതല്‍ സ്വാധീനമുള്ള സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍, ഹിന്ദുക്കളോടും ഇന്ത്യയോടുമുള്ള വിരോധം വര്‍ദ്ധിച്ചുവന്നു. ആ വിരോധമാണ് ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിലും ഗ്രാന്‍ഡ് സ്ലാമിലും കലാശിച്ചത്. കശ്മീര്‍ പിടിക്കും കശ്മീര്‍ പിടിക്കുമെന്ന് സദാ ഉരുവിട്ട് കൊണ്ട് നടന്ന നേതാവ്. എല്ലാം പാക്കിന് വേണ്ടിയെന്ന് ജനങ്ങളോട് പ്രഖ്യാപിച്ചയാള്‍. ഒടുക്കം സ്വന്തം ജനത തന്നെ തൂക്കിലേറ്റി.

ഓപ്പറേഷന്‍ ജിബ്രാള്‍ട്ട് കശ്മീര്‍ പിടിക്കാന്‍ സുള്‍ഫിക്കല്‍ അലിയുടെ തലയില്‍ ഉദിച്ച പ്ലാനാണ്. പണ്ടും ഇങ്ങോട്ട് വന്ന് പ്രകോപനമുണ്ടാക്കി, പണി വാങ്ങി തോറ്റ് ഓടിയാണ് പാക്കിസ്ഥാന് ശീലം, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 1965ലെ ഇന്ത്യപാക് യുദ്ധം. 1962ലെ ഇന്ത്യചൈന അതിര്‍ത്തി യുദ്ധവും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രതിസന്ധികളുമൊക്കെ കണക്കിലെടുത്ത് ഇതാണ് കശ്മീര്‍ പിടിച്ചെടുക്കാനുള്ള അവസാന അവസരം എന്ന് വ്യാമോഹിച്ചാണ് പാക്കിസ്ഥാന്‍ അന്ന് കളത്തിലിറങ്ങാന്‍ തീരുമാനിക്കുന്നത്. ഈ സാഹചര്യത്തില്‍ അടിച്ചാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് പാക്കിസ്ഥാന്‍ സ്വപ്നം കണ്ടു. അതുകൊണ്ട് തന്നെ കശ്മീരിലേക്കുള്ള പരിമിതമായ കടന്നുകയറ്റം ഇന്ത്യയുമായുള്ള ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കില്ല എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാക്കിസ്ഥാന്‍ അന്ന് ഇന്ത്യയ്ക്ക് നേരെ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അങ്ങനെ യുദ്ധത്തിനുള്ള ആസൂത്രണം പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്ത് രഹസ്യമായി ആസൂത്രണം ചെയ്ത് തുടങ്ങി. പ്രസിഡന്റ് അയൂബിനും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ഇസഡ്എ ഭൂട്ടോയ്ക്കും പുറമെ, പാക്കിസ്ഥാനിലെ സിവിലിയന്‍ സര്‍ക്കിളുകളിലെ ആര്‍ക്കും ഈ പദ്ധതികളെക്കുറിച്ച് വലിയ സൂചനകള്‍ ഉണ്ടായിരുന്നില്ല. വ്യോമ, നാവിക ആസ്ഥാനങ്ങള്‍ പോലും വളരെ വൈകിയാണ് ഇതില്‍ ഭാഗമാകുന്നത്. ആക്രമണത്തിനായി ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന കോഡ് നാമത്തില്‍ ഒരു ആര്‍മി ആക്ഷന്‍ പ്ലാന്‍ മേജര്‍ ജനറല്‍ അക്തര്‍ ഹുസൈന്‍ മാലിക്ക് തയ്യാറാക്കി. കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ അയച്ച് അവിടെ കലാപ പ്രവര്‍ത്തനങ്ങള്‍ നടത്തുക, കശ്മീരിലെ സ്ഥിതി വര്‍ഗീയവല്‍ക്കരിക്കുക എന്നതൊക്കെയായിരുന്നു ഈ ഓപറേഷന്റെ ലക്ഷ്യം.

കലാപ ഭൂമിയായി മാറുന്ന പ്രദേശത്ത് വലിയ തോതില്‍ സായുധ നുഴഞ്ഞുകയറ്റക്കാരെ ഉള്‍പ്പെടുത്തി ഒരു ദ്രുത ആക്രമണം നടത്തി കാശ്മീരിനെ പിടിച്ചെടുക്കുക, ഇതായിരുന്നു ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിലൂടെയുള്ള പാക്കിസ്ഥാന്റെ പദ്ധതി. ഇതൊന്നും അന്ന് നടന്നില്ല, കശ്മീരില്‍ കലാപത്തിന്റെ വിത്ത് വിതക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അതിര്‍ത്തി കടന്നെത്തിയ മിക്ക നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യ ശരിയാക്കി വിടുകയും ചെയ്തു. ജിബ്രാള്‍ട്ടര്‍ സേനയിലെ ഏകദേശം 1000 പേരെ ഇന്ത്യന്‍ സൈന്യം വധിക്കുകയും മറ്റുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പിന്‍വാങ്ങുകയും ചെയ്തു. ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിന്റെ പരാജയത്തിന് പിന്നിലെ പ്രധാന കാരണം ഇന്ത്യന്‍ സുരക്ഷാ സേനയുടെ വേഗത്തിലുള്ളതും ഉറച്ചതുമായ തിരിച്ചടി, കശ്മീരികളുടെ നിസ്സഹകരണം, അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സമയോചിതവും ധീരവുമായ തീരുമാനം എന്നിവയൊക്കെയാണ്.

1978 ലാണ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ രാഷ്ട്രീയ എതിരാളിയായ നവാബ് മുഹമ്മദ് അഹമ്മദ് ഖാസൂരിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് പാക് ഭരണകൂടം തൂക്കിക്കൊന്നത്. വധശിക്ഷയ്ക്ക് വിധിച്ചത് അന്യായമാണെന്നും 'ക്വിഡ്ഇഅവാം' (ജനങ്ങളുടെ നേതാവ്), പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ഇപാകിസ്താന്‍ എന്നിവ ഭൂട്ടോയ്ക്ക് നല്‍കണമെന്ന വാദവും പ്രമേയം മുന്നോട്ടുവെയ്ക്കുന്നുണ്ട്. സൈനിക ഭരണാധികാരി ജനറല്‍ സിയാവുള്‍ ഹഖിന്റെ ഭരണകാലത്താണ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് വധശിക്ഷ വിധിച്ചത്. നിരവധി രാഷ്ട്രത്തലവന്മാരുടെ ദയാഹര്‍ജികള്‍ അവ?ഗണിച്ച് കൊണ്ടാണ് പാക് ഭരണകൂടം ശിക്ഷ നടപ്പാക്കിയത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകള്‍ ബേനസീര്‍ ഭൂട്ടോ ഇന്ത്യയുമായ് നല്ല നയതന്ത്ര ബന്ധത്തിന് മുതിര്‍ന്ന ആളാണ്. ഒരു ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യത്തെ വനിത. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ, ചാവേര്‍ ആക്രമണത്തിലാണ് അവര്‍ കൊല്ലപ്പെടുന്നത്. ബിലാല്‍ എന്നു പേരുള്ള 15 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ചാവേറായി പ്രവര്‍ത്തിച്ചത്. പാക് താലിബാന്‍ ബേനസീറിനെ വധിക്കാന്‍ ഈ കുട്ടിയെ ആയുധമാക്കുകയായിരുന്നു. 20 പേര്‍ കൊല്ലപ്പെടുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിയായിരുന്നു ബേനസീര്‍ ഭൂട്ടോ. രണ്ടു തവണ 1988 മുതല്‍ 90 വരെയും 1993 മുതല്‍ 96 വരെയും പാകിസ്താന്‍ പ്രധാനമന്ത്രിയായി. 1980കളുടെ തുടക്കം മുതല്‍ 2007ല്‍ കൊല്ലപ്പെടുംവരെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മേധാവിയായിരുന്നു. മൂന്നാം തവണയും പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലെത്താനിരിക്കേയാണ് അവര്‍ കൊല്ലപ്പെടുന്നത്. പാക് ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകങ്ങളിലൊന്നായ ഈ കേസ് പക്ഷേ, ഇപ്പോഴും ലാഹോര്‍ ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (14 minutes ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (31 minutes ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (47 minutes ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (58 minutes ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (1 hour ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (1 hour ago)

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (9 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (9 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (9 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (10 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (10 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (10 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (10 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (10 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (12 hours ago)

Malayali Vartha Recommends