Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

ഡൽഹി സ്‌ഫോടനം, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; കശ്മീരിലെ ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു

11 NOVEMBER 2025 06:45 AM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍

ബീഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു... . രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് പോളിങ്... ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ വർദ്ധിപ്പിച്ചു

സ്ഫോടനത്തിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടോ? സാമ്യമുണ്ടെന്ന് വിദഗ്ധർ ; സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ

ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്കടുത്തുള്ള മെട്രോസ്റ്റേഷന് സമീപമുണ്ടായ കാര്‍ സ്ഫോടനത്തിൽ പരിക്കേറ്റവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.സ്ഫോടനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ് എ) അന്വേഷിച്ചുവരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നതായി അമിത് ഷാ പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അമിത് ഷാ പറഞ്ഞു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ദല്‍ഹിയിലെ ലോക് നായിക് ആശുപത്രിയില്‍ അമിത് ഷാ നേരിട്ടെത്തി. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു.ദല്‍ഹി സ്ഫോടനത്തിന് കാരണമായ ഹ്യൂണ്ടായ് ഐ20 കാറിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. ഹരിയാനയില്‍ നിന്നുള്ളതാണ് ഈ കാര്‍. നേരത്തെ സിസിടിവിയില്‍ നിന്നും കാറിന്റെ നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് ഉടമയായ സല്‍മാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. പക്ഷെ എച്ച്ആര്‍26 സിഇ 7674 എന്ന നമ്പര്‍ പ്ലേറ്റുള്ള ഈ കാര്‍ മുഹമ്മദ് സല്‍മാന്‍ വിറ്റത് കശ്മീരിലെ പുല്‍വാമയിലുള്ള താരിഖ് എന്ന് പേരുള്ള ഒരാള്‍ക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ വ്യാജ ഐഡി കാര്‍ഡുപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് പറയുന്നു.

ഹരിയാന രജിസ്ട്രേഷനിലുള്ള കാര്‍ ആണിത്. ചെങ്കോട്ട മെട്രോസ്റ്റേഷനിലെ ഒന്നാം ഗേറ്റിലെ റെഡ് സിഗ്നലില്‍ ഹ്യൂണ്ടായ് ഐ20 കാര്‍ സ്പീഡ് കുറച്ച് പോകുന്നതിനിടെയാണ് പൊടുന്നനെ സ്ഫോടനമുണ്ടായത്. ഒരു ഓട്ടോറിക്ഷയടക്കം പരിസരത്തുള്ള 22 വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.

തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ട കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാരായ രണ്ട് ഭീകരവാദികള്‍ ഹരിയാനയിലെ ഫരീദാബാദില്‍ വാടകയ്‌ക്ക് എടുത്ത വീട്ടില്‍ നിന്നും 2900 കിലോഗ്രാം സ്ഫോടനസ്വഭാവമുള്ള രാസവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ പൊട്ടാസിയം നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സള്‍ഫര്‍ എന്നിവ ഉണ്ടായിരുന്നു. ഇതിന് പുറമെ മറ്റൊരു 360 കിലോഗ്രാം തീപിടിക്കുന്ന അമോണിയം നൈട്രേറ്റ് പോലുള്ള വസ്തു പ്രത്യേകവും കണ്ടെടുത്തിരിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹിയില്‍ സ്ഫോടനം നടന്നതോടെ തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരായ മുസമ്മലിനെയും ആദിലിനെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. കാരണം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഹരിയാനയില്‍ നിന്നായതുകൊണ്ട് ഇവരുടെ ആക്രമണപദ്ധതിയുടെ ഭാഗമാണോ ദല്‍ഹിയില്‍ നടന്ന പൊട്ടിത്തെറി എന്നറിയാനാണിത്.

എന്‍എസ്എ, എന്‍ എസ് ജി, എന്‍ഐഎ, ക്രൈം ബ്രാഞ്ച് തുടങ്ങി നിരവധി ഏജന്‍സികള്‍ അന്വേഷണത്തിന് പിന്നിലുണ്ട്. എന്തായാലും സ്ഫോടനത്തിന്റെ ആദ്യമണിക്കൂറില്‍ വിചാരിച്ചതുപോലെ ഇത് ഒരു സിഎന്‍ജി ബ്ലാസ്റ്റോ എല്‍എന്‍ജി ബ്ലാസ്റ്റോ ഗ്യാസ് സിലിണ്ടര്‍ ബ്ലാസ്റ്റോ അല്ല. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനവും തീപിടിത്തവും ആണെന്നാണ് കരുതുന്നത്. അതേ സമയം ശക്തമായ ബോംബ് സ്ഫോടനം സംഭവിച്ചാല്‍ ഉണ്ടാകുന്നതുപോലെ വലിയ ഗര്‍ത്തമൊന്നും ഇവിടെ രൂപപ്പെട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (14 minutes ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (25 minutes ago)

കേരളത്തിലും കടുത്ത പരിശോധന  (42 minutes ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (52 minutes ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (1 hour ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (1 hour ago)

അവസാന ഘട്ട പോളിങ് ബീഹാറില്‍ തുടങ്ങി  (1 hour ago)

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും  (1 hour ago)

പദ്ധതി തകർത്ത് റഷ്യ  (1 hour ago)

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്  (1 hour ago)

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി 14ന് ചുമതലയേൽക്കും  (2 hours ago)

ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം.  (2 hours ago)

ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു  (2 hours ago)

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വഴിവിളക്കുകൾ ചിന്നിച്ചിതറി.... അപ്രതീക്ഷിത സ്ഫോടനത്തിൽ പരിഭ്രാന്തരായി ജനം  (2 hours ago)

Malayali Vartha Recommends