ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം; തണ്ണിമത്തനിൽ മാരക എലി വിഷം കുത്തിയിറക്കി, 'സിങ്ക് ഫോസ്ഫൈറ്റ്' സാന്നിധ്യം ...! ഫൊറൻസിക് ഫലം പുറത്ത്, കുടുബത്തെ കൊന്നത്? വീട്ടിലെത്തിയവ അതിഥികളെ പോലീസ് തൂക്കി

മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. തണ്ണിമത്തൻ കഴിച്ചതുമൂലമുള്ള ഭക്ഷ്യവിഷബാധ കാരണമല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ സാംപിളുകളിലും എലിവിഷമായി ഉപയോഗിക്കുന്ന മാരകമായ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് . പോസ്റ്റ്‌മോർട്ടത്തിൽ ഇവരുടെ ആന്തരികാവയവങ്ങൾക്ക് പച്ചനിറം ബാധിച്ചതായി കണ്ടെത്തിയിരുന്നു നേരത്തെ .
എലിവിഷത്തിൽ ഉപയോഗിക്കുന്ന രാസപദാർഥമായ 'സിങ്ക് ഫോസ്ഫൈറ്റ്' ആണ് മരണകാരണമെന്ന് ഫൊറൻസിക് പരിശോധനകളിൽ നിന്നും വ്യക്തം. കുടുംബം കഴിച്ച തണ്ണിമത്തന്റെ സാംപിളുകളിലും ഈ രാസവസ്തു കണ്ടെത്തി. ഈ വിഷാംശം അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനഃപൂർവം കുത്തിവെച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു . അന്ന് വിരുന്നിൽ പങ്കെടുത്ത അതിഥികളുടെ മൊഴി രേഖപ്പെടുത്തി.
അബ്ദുള്ള ഡൊക്കാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവർ തങ്ങളുടെ ബന്ധുക്കൾക്കായി മുംബൈയിലെ വീട്ടിൽ അത്താഴവിരുന്ന് ഒരുക്കി മട്ടൺ പുലാവ് വിളമ്പിയിരുന്നു. ബന്ധുക്കൾ പോയതിനുശേഷം പുലർച്ചെ ഒരു മണിയോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ എല്ലാവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























