ഡല്‍ഹി ഗുണ്ടകള്‍ മലയാളികളെ കൊന്നൊടുക്കുന്നത് വമ്പന്മാരുടെ പിന്‍ ബലത്തില്‍?

ഉന്നതരുടെ ഒത്താശയോടെ ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ മലയാളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും മലയാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളില്‍ കൊള്ളയടിയും വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മോഷണം ആരോപിച്ചു പാന്‍മസാലക്കടക്കാരനും മക്കളും ചേര്‍ന്നു മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്നത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലെ പോക്കറ്റ് എരണ്ടില്‍ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണു നഗരത്തിലെ മലയാളികളെ നടുക്കിയ സംഭവമുണ്ടായത്.
പാലക്കാട് കോട്ടായി സ്വദേശി മണവന്‍കുളത്ത് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ മകനും സാല്‍വന്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ രജത് മേനോന്‍ (14) ആണു മരിച്ചത്.
ട്യൂഷന്‍ കഴിഞ്ഞു മടങ്ങിവരുന്നവഴിയാണു സംഭവം. സ്‌കൂട്ടറിലെത്തിയ രജതിനെയും കൂട്ടുകാരെയും തടഞ്ഞുവച്ചശേഷം കടയുടമ സ്വന്തം മക്കളെ വിളിച്ചുവരുത്തി.
.jpg)
കടയില്‍നിന്നു സാധനം വാങ്ങിയെന്നും അതിന്റെ കാശ് എവിടെയെന്നും ചോദിച്ചാണു തടഞ്ഞുവച്ചതെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പൊലീസിനു മൊഴി നല്‍കി. കടയുടമയുടെ മക്കള്‍ വിദ്യാര്‍ഥികളെ നൂറു മീറ്റര്‍ അകലെയുള്ള തപോവന്‍ പാര്‍ക്കിലേക്കു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
പൊലീസ് പരാതി സ്വീകരിക്കാന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്നു ബുധനാഴ്ച രാത്രി രണ്ടുവരെ മലയാളികള്‍ ന്യൂ അശോക് വിഹാര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയാറായതു തന്നെ.
മയൂര്‍വിഹാറിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ ലഹരിയ്ക്ക് അടിമപ്പെട്ട യുവാക്കളാണ്. ഇരുചക്ര വാഹനങ്ങളിലെത്തി കവര്‍ച്ച നടത്തുന്നതു നിത്യസംഭവമാണ്. ജീവനുതന്നെ ഭീഷണിയായേക്കാമെന്ന ഭീതിമൂലം ആരും ഇത്തരം അക്രമങ്ങള്‍ തടയാനും ശ്രമിക്കാറില്ല. ഇവര്‍ക്ക് ഉന്നതരുടെ പിന്‍ബലവുമുണ്ട്.
വര്‍ധിച്ചുവരുന്ന ലഹരി ക്വട്ടേഷന്‍ മാഫിയാ ആക്രമണത്തിനിടെ വിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെട്ടതോടെ ഡല്‍ഹി മലയാളി സമൂഹത്തിന്റെ പ്രതിഷേധമിരമ്പി. സംഘടിതരായി തെരവിലിറങ്ങിയ മലയാളികള്‍ രാത്രിയോടെ ഗുണ്ടാംസംഘത്തിന്റെ കട അഗ്‌നിക്കിരയാക്കുകയും മറ്റ് ലഹരി വില്‍പ്പനാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.

പോലീസിന്റെയും എം.എല്‍.എ. അടക്കമുള്ള അധികൃതരുടെയും പിന്തുണയിലാണ് ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രദേശത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മുമ്പും മലയാളികള്‍ക്ക് നേരേ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മേഖലയില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഇനിയും പ്രതികരിച്ചില്ലെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് മലയാളികള്‍ തെരുവിലിറങ്ങിയത്. ക്രൂരമായ കൊലപാതകം നടന്നിട്ടും ഡല്‍ഹി പോലീസ് അനങ്ങാപാറ നയം സ്വീകരിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ലാല്‍ ബഹുദൂര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത നാട്ടുകാര്‍ ചൂണ്ടികാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















