Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

വി.ഐ.പികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് ത്യാഗവും സഹിക്കും; അദാനി ഗ്രൂപ്പിന് ചുമത്തിയ 200 കോടിയുടെ പിഴയും ശിക്ഷാ നടപടികളും പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു

02 JULY 2016 07:22 AM IST
മലയാളി വാര്‍ത്ത.

വിഴിഞ്ഞം പദ്ധതി നടത്തിപ്പുകാരായ അദാനി തുറമുഖ കമ്പനിക്ക്, പരിസ്ഥിതിക്ക് ഏല്‍പ്പിച്ച വന്‍ നാശനഷ്ടം പരിഗണിച്ച്, യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ചുമത്തിയ 200 കോടി രൂപയുടെ പിഴ മോദി സര്‍ക്കാര്‍ പിന്‍വലിച്ചു. അദാനി പോര്‍ട്ട്‌സ് ആന്റ് സെസ് കമ്പനിക്ക് ചുമത്തിയ വന്‍ പിഴശിക്ഷയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒഴിവാക്കി നല്‍കിയത്. ഇതോടൊപ്പം അദാനിയുടെ ഉടമസ്ഥതയില്‍ ഗുജറാത്തിലെ മുന്ദ്രയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഫ്രണ്ട് ഡവലപ്‌മെന്റ് പദ്ധതിയുടെ പാരിസ്ഥിതിക അനുമതി നീട്ടിക്കൊടുക്കുകയും ചെയ്തു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അദാനി ഗ്രൂപ്പിനോട് നിര്‍ബന്ധമായി നടപ്പാക്കാന്‍ ആവശ്യപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ പുതിയ മന്ത്രിസഭ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. 2015 സെപ്തംബറിലാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തത്. പാരിസ്ഥിതിക അനുമതി നീട്ടി നല്‍കിയത് 2015 ഒക്‌ടോബറിലാണ്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദാനി ഗ്രൂപ്പിനു വേണ്ടി പുതിയ സര്‍ക്കാര്‍ നല്‍കിയ വലിയ ഇളവുകള്‍ പുറത്തുകൊണ്ടുവന്നത്. അദാനിയുടെ പിഴ ഒഴിവാക്കിയ നടപടിയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമോ അദാനി ഗ്രൂപ്പോ പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാല് തുറമുഖങ്ങള്‍ ചേര്‍ന്നതാണ് അദാനി വാട്ടര്‍ ഫ്രണ്ട് ഡവലപ്‌മെന്റ് പദ്ധതി. െ്രെഡ ആന്റ് ലിക്വിഡ് കാര്‍ഗോ, കണ്ടെയിനര്‍ ടെര്‍മിനലുകള്‍, യാര്‍ഡുകള്‍, റെയില്‍പാത, 700 ഹെക്ടര്‍ സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. വന്‍ തുറമുഖം, പ്രത്യേക സാമ്പത്തിക മേഖല, ടൗണ്‍ഷിപ്പ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെട്ടതാണ് ഈ പദ്ധതി. 

മുന്ദ്ര അദാനി പദ്ധതിയുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയുടെ മുന്നിലുണ്ടായിരുന്ന ഒരു കേസില്‍ ഇടപെട്ട് 2012ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. അദാനി ഗ്രൂപ്പ് നടത്തുന്ന പാരിസ്ഥിതിക ചൂഷണങ്ങള്‍ പഠിക്കുന്നതിന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായിന്‍ അദ്ധ്യക്ഷയായ സമിതിയെയാണ നിയമിച്ചത്. ഇവിടെ വന്‍തോതില്‍ പരിസ്ഥിതി നിയമലംഘനം നടന്നതായി കമ്മിറ്റി കണ്ടെത്തി. തദ്ദേശീയ പരിസ്ഥിതിക്ക് വന്‍ നാശനഷ്ടം ഉണ്ടായതായും വന്‍തോതില്‍ അനധികൃത കൈയേറ്റം നടത്തിയതായും വ്യക്തമാക്കി സുനിതാ നാരായിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. പദ്ധതി നിരോധിക്കണമെന്നും ഇത്ര വലിയ പാരിസ്ഥിതിക നാശം നടത്തിയ കമ്പനിക്ക് 200 കോടി രൂപയോ പദ്ധതി ചെലവിന്റെ ഒരു ശതമാനമോ (അത് ഇതിലും കൂടും) പിഴ ഈടാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും ചെയ്തു. 

2013ല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. നിയമ ലംഘനങ്ങള്‍ നടത്തിയെന്നു തെളിഞ്ഞ സാഹചര്യത്തില്‍ എന്തു കൊണ്ട് അദാനി പോര്‍ട്ട്‌സ് ആന്റ് സെസ് കമ്പനിക്ക് എതിരെ നടപടി എടുത്തില്ല എന്നാരാഞ്ഞ് മന്ത്രാലയം അദാനി ഗ്രൂപ്പിനും ഗുജറാത്ത് സര്‍ക്കാറിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇതിനു മറുപടിയായി തങ്ങള്‍ ഒരു നിയമലംഘനവും നടത്തിയില്ലെന്ന് അദാനി മറുപടി നല്‍കി. ഈ മറുപടികള്‍ പരിശോധിച്ചശേഷം കമ്പനിക്ക് എതിരായ പിഴ ശിക്ഷ അടക്കമുള്ള നടപടികള്‍ക്ക് നിയമസാധുത ഉണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുത്തു. എന്നാല്‍, അതിനിടെ പരിസ്ഥിതി മന്ത്രി ജയന്തിനടരാജനെ മാറ്റി. പകരം വീരപ്പ മൊയ്‌ലി വന്നു. ഇതോടെ അദാനിക്കെതിരായ നടപടികള്‍ ഇഴഞ്ഞു. പിന്നീട്, മോദി സര്‍ക്കാര്‍ വരികയും പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി മന്ത്രിയാവുകയും ചെയ്തു. ഇതിനുശേഷമാണ് ഇപ്പോള്‍ കമ്പനിക്കെതിരായ സര്‍വ നടപടികളും ഒഴിവാക്കിയത്. 

അദാനി ഗ്രൂപ്പിനെതിരായ അഭിപ്രായങ്ങള്‍ പുതിയ മന്ത്രിസഭയുടെ കാലത്ത് പുതുതായി നിയമിതരായ ചില ഉദ്യോഗസ്ഥര്‍ മാറ്റിയെഴുതിയതായി സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ കാഞ്ച കോലിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച 201216 കാലത്തെ പരിസ്ഥിതി മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു. 

ഈ നയം മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പരിസ്ഥിതി മന്ത്രി ജാവദേക്കര്‍ സുനിതാ നാരായന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ചോദ്യ ചെയ്യുകയും അദാനി ഗ്രൂപിന്റെ മറുപടി ശരിവെക്കുകയും ചെയ്തതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അദാനിയുടെ നിയമലംഘനങ്ങള്‍ സാറ്റലൈറ്റ് രേഖകളില്‍ വ്യക്തമാണെന്ന് നേരത്തെ പറഞ്ഞ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇതിന് തെളിവില്ലെന്ന് പുതിയ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 200 കോടി രൂപയുടെ പിഴ അടക്കമുള്ള നടപടികള്‍ ഒഴിവാക്കി ജാദവേക്കര്‍ ഉത്തരവിട്ടത്. 

വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് എതിരെ മുമ്പും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കോടതി നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഓസ്ട്രലിയന്‍ കോടതി അദാനി ഗ്രൂപ്പിന്റെ വന്‍കിട പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്. ഒരു ലക്ഷം കോടി രൂപ ചെലവിട്ട് ഓസ്‌ട്രേലിയയില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി പദ്ധതിയുടെ പാരിസ്ഥിതികാനുമതിയാണ് അന്ന് കോടതി റദ്ദാക്കിയിരുന്നത്. അതിനുശേഷം, കോടതി വിധിയെ മറികടന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കമ്പനിക്ക് വീണ്ടും പാരിസ്ഥിതികാനുമതി നല്‍കിയെങ്കിലും ഇതിനെതിരെ അവിടെ വ്യാപക പ്രതിഷേധം നിലനില്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends