തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ട് കരുക്കള്‍ നീക്കി ഒടുവില്‍ തടവറയിലെത്തിയ ശശികലയ്ക്ക് അവിടെയും മനസമാധാനമില്ല. ജയലളിതയുടെ മരണം ജയിലിനകത്തും ശശികലയെ വിടാതെ പിന്തുടരുകയാണ്

ജയലളിതയുടെ മരണത്തിന് ശശികലയാണ് ഉത്തരവാദി എന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉണ്ട്. ശശികല ഇപ്പോള്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് ഇക്കാര്യം പറഞ്ഞും ശശികലയെ തെറിവിളിച്ചും കത്തുകളുടെ പ്രവാഹമാണ്. ഇതോടെ കത്ത് വായന തന്നെ ചിന്നമ്മ നിര്‍ത്തിയത്രേ. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ എത്തുന്നത്.
അന്ന് മുതല്‍ ശശികലയുടെ പേരില്‍ കത്തുകളുടെ പ്രവാഹമാണ്. ജയലളിതയുടെ മരണം ശശികല നടത്തിയ ആസൂത്രിത കൊലപാതകമാണ് എന്നാണ് വരുന്ന കത്തുകളിലെ പ്രധാനപ്പെട്ട ആരോപണം. മാത്രമല്ല ചെയ്ത ക്രൂരകൃത്യങ്ങളുടെ ഫലം ശശികല ഇഞ്ചിഞ്ചായി അനുഭവിക്കുമെന്നും കത്തുകളില്‍ പറയുന്നു. ശശികല, സെന്‍ട്രല്‍ ജയില്‍ പരപ്പന അഗ്രഹാര എന്ന വിലാസത്തിലാണ് കത്തുകള്‍ വരുന്നത്.
ശശികലയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കത്തുകള്‍ ഒപ്പമുള്ള ഇളവരശി കത്തിച്ചു കളയുകയാണ് പതിവ്. കത്തുകള്‍ മിക്കവയും രാഷ്ട്രീയ സ്വഭാവം ഉള്ളവയാണ്. ശശികലയെ ചീത്ത വിളിച്ചുകൊണ്ടുള്ള കത്തുകള്‍ തുടര്‍ച്ചയായി വന്നതോടെ ശശികല കത്തുകള്‍ വായിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ് എന്നാണ് ജയിലില്‍ നിന്നുള്ള വിവരം. നൂറോളം കത്തുകള്‍ ഇതിനകം ശശികലയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കത്തുകള്‍ പ്രവഹിക്കുന്നുണ്ട്. സേലം, ധര്‍മ്മപുരി, മധുര, ദിണ്ടിഗല്‍, കാരൂര്‍, തിരിച്ചിറപ്പള്ളി, വില്ലുപുരം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും കത്തുകള്‍ വരുന്നുണ്ട്. ചിലത് ചെന്നൈയില്‍ നിന്നും.
ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശശികല അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമം പുറത്ത് വിട്ടിരുന്നു. പിന്നീട് ശശികലയെ ജയലളിത അകറ്റി നിര്‍ത്തി. എന്നാല്‍ മാപ്പ് പറഞ്ഞ് ശശികല ജയയുടെ അരികിലേക്ക് തന്നെ തിരികെ വന്നു. അപ്പോളോ ആശുപത്രിയില്‍ ചെറിയ രോഗങ്ങളുടെ പേരില്‍ പ്രവേശിക്കപ്പെട്ട് 75 ദിവസങ്ങള്‍ക്ക് ശേഷം ജയലളിത മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാ സംശയങ്ങളുടേയും മുന നീണ്ടത് അടുത്ത തോഴിയായ ശശികലയുടേയും മന്നാര്‍ഗുഡി മാഫിയയുടേയും നേര്‍ക്കാണ്.
ജയലളിതയുടേത് സ്വാഭാവിക മരണമല്ല എന്ന സംശയം എഐഎഡിഎംകെയുടെ പ്രമുഖ നേതാക്കള്‍ തന്നെ ഉന്നയിച്ചു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍ തര്‍ക്കം നടന്നുവെന്നും ജയലലിതയെ ശശികല പിടിച്ചു തള്ളിയിട്ടെന്നും ആദ്യം ആരോപണം ഉന്നയിച്ചത് മുതിര്‍ന്ന നേതാവ് പിഎച്ച് പാണ്ഡ്യന്‍ ആയിരുന്നു.
ജയലളിതയുടെ മരണശേഷം കാവല്‍ മുഖ്യമന്ത്രി ആയിരുന്ന പനീര്‍ശെല്‍വവും ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ശശികല ഒഴികെ മറ്റാര്‍ക്കും അമ്മയെ കാണാന്‍ അനുവാദം ഇല്ലായിരുന്നു. ചികിത്സാ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ഒപിഎസ് ആരോപിച്ചു.
ജയലളിതയുടെ മരണശേഷമുള്ള അധികാരത്തര്‍ക്കത്തില്‍ ശശികലയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. സിനിമാ രംഗത്ത് നിന്നുള്ളവര്‍ അടക്കം നിരവധി പ്രമുഖര്‍ ശശികലയെ സംശയം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തി. എന്നാല്‍ അമ്മയുടേത് സ്വാഭാവിക മരണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും സര്‍ക്കാരും...
https://www.facebook.com/Malayalivartha



























