പതിനൊന്ന് മാസമായ മകനെ പിതാവ് വിറ്റു

23,000 രൂപയ്ക്ക് പതിനൊന്ന് മാസമായ മകനെ പിതാവ് വിറ്റു. ഒറീസയിലെ ഭദ്രക് സ്വദേശി ബലരാം മുഖിയാണ് തന്റെ മകനെ വിറ്റത്. കിട്ടിയ പണത്തില്‍ 2000 രൂപയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുകയും 1500 രൂപയ്ക്ക് തന്റെ ഏഴ് വയസുള്ള മകള്‍ക്ക് വെള്ളി പാദസരം വാങ്ങുകയും ബാക്കി തുക മദ്യത്തിനായും ചിലവഴിക്കുകയും ചെയ്ത ബാലരാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികൾക്ക് പത്ത് വയസായ മറ്റൊരു മകനുമുണ്ട്. അറുപത് വയസ് പ്രായമായ ദമ്പതികൾക്കാണ് ബലരാം കുഞ്ഞിനെ നല്‍കിയത്. ഇവരുടെ 24 വയസുള്ള മകന്‍ 2012ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് വിഷാദത്തിലകപ്പെട്ട ഭാര്യയെ പൂര്‍വ്വ സ്ഥിതിയിലാക്കാനാണ് ഭര്‍ത്താവ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ ഒരു അങ്കണവാടി ജീവനക്കാരിയും ബലരാമിന്റെ ഭാര്യ സുകുതിയുടെ സഹോദരന്‍ ബലിയയും ഉള്‍പ്പെട്ടിട്ടുണ്ട്. ദമ്പതികളുടെ കാര്യം ബലരാമിനോട് സംസാരിക്കുകയും ഇടപാട് ഉറപ്പിക്കുകയും ചെയ്തത് അങ്കണവാടി ജീവനക്കാരിയാണ്.
https://www.facebook.com/Malayalivartha


























