മമതയുടെ ഉത്തരവിന് തിരിച്ചടി: വിഗ്രഹ നിമജ്ജനം നടത്താമെന്ന് ഹൈക്കോടതി

മുഹറത്തിന് ദുർഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഉത്തരവിന് തിരിച്ചടി. മുഹറത്തിന് വിഗ്രഹ നിമജ്ജനം നടത്താമെന്ന് കോൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
മുഹറ ദിനം ഉൾപ്പെടെ എല്ലാ ദിവസവും രാത്രി 12 വരെ വിഗ്രഹനിമജ്ജനം നടത്താമെന്നും കോടതി അറിയിച്ചു. സർക്കാർ ഇതിന് സുരക്ഷ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. വിഗ്രഹ നിമജ്ജനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
മമതയുടെ നടപടിയെയും കോടതി രൂക്ഷമായി വിമർശിച്ചു. ജനങ്ങൾക്കിടയിൽ അതിരുകൾ നിർണയിക്കരുത്. ക്രമസമാധനത്തിന്‍റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ല. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടിയെടുക്കണം. രണ്ട് മതങ്ങൾക്കിടയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്. ജനങ്ങൾക്ക് അവരുടെ മതത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്നും കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha


























