മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിനു നേരിടേണ്ടി വന്ന മാനസിക പീഡനം താങ്ങാനാകാതെ യുവതി ജീവനൊടുക്കി

മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിനു നേരിടേണ്ടി വന്ന മാനസിക പീഡനം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു. 20 വയസ്സുകാരിയായ ധന്യശ്രീയാണ് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലാണ് സംഭവം. സന്തോഷ് എന്ന കൂട്ടുകാരനുമായി യുവതി ചാറ്റ് ചെയ്യുന്നതിനിടയിൽ ജാതി മത വിഷയങ്ങൾ സംസാരിക്കുകയും തുടർന്ന് ഇരുവരും മതത്തിൻറെപ്പേരിൽ തർക്കത്തിലാകുകയും ചെയ്തു. 'ഐ ലവ് മുസ്ലീംസ്' എന്ന ധന്യശ്രീയുടെ സന്ദേശം സന്തോഷിനെ ചൊടിപ്പിച്ചു.
സന്തോഷ് മുസ്ലിങ്ങളുമായുള്ള ബന്ധം വിലക്കുകയും ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ബജ്രംഗ് ദളിന്റെ പ്രാദേശിക നേതൃത്വത്തിനും വി.എച്ച്.പി അംഗങ്ങള്‍ക്കും അയക്കുകയും ചെയ്തു. സ്ക്രീന്ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ ധന്യശ്രീക്കും അമ്മക്കും ബിജെപിക്കാരുടെ മനസികപീഡനം നിരന്തരം നേരിടേണ്ടി വന്നു. ബി.ജെ.പി യൂത്ത് വിങ് ലീഡര്‍ അനില്‍ രാജടക്കമുള്ള സംഘം ഇവരുടെ വീട്ടിൽ വരികയും മുസ്‌ലിംങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്നതിനെതിരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഒടുവിൽ മനംനൊന്ത ധന്യശ്രീ ജീവനൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അനില്‍ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്ക് വെച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.പി പറഞ്ഞു. 'ഇത് സദാചാര പൊലീസിങ് അല്ലെന്നും സദാചാര ഗുണ്ടായിസമാണെന്നും' എസ്.പി പറഞ്ഞു.
https://www.facebook.com/Malayalivartha





















