കൗമാരക്കാരന്റെ ശരീരത്തിൽനിന്നും ഈ വിരുതൻ രണ്ടുവർഷംക്കൊണ്ട് കുടിച്ച് തീർത്തത് 22 ലിറ്ററോളം രക്തം...

അനീമിയക്കുള്ള ചികിത്സയിലായിരുന്നു ഹൈദരാബാദിലെ ഹല്‍ദ്വാനി സ്വദേശിയായ പതിനാലുകാരൻ. രണ്ടുവര്‍ഷത്തിനിടെ ഈ കൗമാരക്കാരനു നഷ്ടമായത് 22 ലിറ്ററോളം രക്തമാണ്. ഒടുവിൽ സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയിൽനിന്നുമാണ് ഇത്രയും രക്തം കുടിക്കുന്ന വിരുതനെ കണ്ടെത്തുന്നത്.
വിരുതൻ മറ്റാരുമല്ല, കൊക്കപ്പുഴു. ചെറുകുടലിലെ കൊക്കപ്പുഴുക്കൾ രണ്ടുവര്‍ഷമായി ശരീരത്തില്‍നിന്ന് 22 ലിറ്റോളം രക്തം കുടിച്ചു തീർക്കുകയായിരുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള ക്യാപ്സൂള്‍ എന്‍ഡോസ്കോപ്പി പരിശോധനയ്ക്കിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. കുട്ടി അനീമിയാ ബാധിതനാണെന്നായിരുന്നു ആദ്യം വിചാരിച്ചത്. അതിനാല്‍ അനീമിയക്കുള്ള ചികിത്സയായിരുന്നു കുട്ടി. എന്നാല്‍ ചികിത്സ കൊണ്ട് ഗുണമൊന്നും കാണാത്തതിനെത്തുടർന്നാണ് വിദഗ്ധ പരിശോധന നടത്തിയത്. രക്തക്കുറവ് പരിഹരിക്കാന്‍ അൻപത് യൂണിറ്റ് രക്തം ഇതിനോടകം കുട്ടിക്ക് നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















