'ഇന്ത്യയിലെ ദശലക്ഷകണകിന് പൗരന്‍മാരുടെ സ്വകാര്യത നശിപ്പിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം ,ആധാര്‍ ചോര്‍ച്ചയിൽ അറസ്റ്റ് ചെയ്യേണ്ടത് യു.ഐ.ഡി.എ.ഐ അധികൃതരെ' !; ആധാര്‍ ചോര്‍ച്ച വിവാദത്തിൽ പ്രതികരണവുമായി എഡ്വേര്‍ഡ് സ്നോഡന്‍ രംഗത്ത്

പണം നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുകിട്ടുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് വിക്കിലീക്ക്സ് സ്ഥാപകന്‍ എഡ്വേര്‍ഡ് സ്നോഡന്‍. ഇന്ത്യയിലെ ദശലക്ഷകണകിന് പൗരന്‍മാരുടെ സ്വകാര്യത നശിപ്പിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതാണെന്നും സ്നോഡന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക, അന്വേഷണമല്ല നേരിടേണ്ടത് അവര്‍ അവാര്‍ഡ് അര്‍ഹിക്കുന്നു. സര്‍ക്കാര്‍ സത്യസന്ധമായും നീതിയില്‍ ഉത്കണ്ഠാകുലരാണെങ്കില്‍ , ദശലക്ഷകണക്കിന് ഇന്ത്യന്‍ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്ന ഇൗ നയത്തില്‍ മാറ്റം വരുത്തണം. അതിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണം. അവരെ യു.ഐ.ഡി.എ.ഐ എന്നു വിളിക്കാം'' സ്നോഡന്‍ ട്വീറ്റ് ചെയ്തു.
ട്രിബ്യൂണ്‍ ദിനപത്രമാണ് കഴിഞ്ഞയാഴ്ച 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരം ചോര്‍ത്തിക്കിട്ടുമെന്ന അന്വേഷനാത്മക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തക്ക് പിന്നാലെ ഈ വിവരം കണ്ടെത്തിയ ജേര്‍ണലിസ്റ്റിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ യു.ഐ.ഡി.എ.ഐ കേസ് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.ഐ.ഡി.എ.ഐക്കെതിരെ സ്നോഡെന്റ ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha





















