ജെഎന്‍യുവില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി ; സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു

ജെഎന്‍യുവില്‍ മറ്റൊരു വിദ്യാർത്ഥിയെക്കൂടി കാണാതായി. ജവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നജീബിനു പിന്നാലെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മുകുള്‍ എന്ന വിദ്യാര്‍ത്ഥിയെ കാണാതായത്. മുകുളിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാണാതായ ദിവസം മുകുൾ സര്‍വകലാശാലയില്‍ എത്തിയിരുന്നു. അന്ന് ഉച്ചയ്ക്ക് 12.30 ന് മുകുള്‍ സര്‍വകലാശാലയിലെ ഗേറ്റ് കടന്ന് പുറത്തു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ പുറത്തുപോയ മുകുള്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തിയിട്ടില്ല.
ജെ എൻ യൂസര്‍വകലാശാലയില്‍ സമാനമായ സംഭവം 2016ലും നടന്നിരുന്നു. 2016 ഒക്ടോബര്‍ 15 ന് സര്‍വകലാശാലയില്‍ നിന്ന് നജീബ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിരുന്നു. എന്നാൽ അയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. നജീബിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഇപ്പോഴും പ്രധിഷേധങ്ങള്‍ നടക്കാറുണ്ട്.
ഗാസിയാബാദ് സ്വദേശിയാണ് കാണാതായ മുകുള്‍. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha





















