ഉത്തര്‍പ്രദേശിലെ കൊടുംതണുപ്പ്; മരണസംഖ്യ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് നാല്പ്പതുപേർ

ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരണസംഖ്യ ഉയരുന്നു. കൊടുംതണുപ്പ് മൂലം മരിച്ചവരുടെ എണ്ണം 143 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് നാല്പ്പതുപേരാണ്. ശൈത്യം ഇങ്ങനെ തുടരുകയാണെങ്കിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അടച്ചിട്ടിരിക്കുകയാണ്. ആറു വയസുകാരനായ സത്യം എന്ന കുട്ടി തണുത്ത് വിറച്ച് സ്‌കൂളിലാണ് മരിച്ചത്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉണ്ടാകുന്ന റോഡ് അപകടങ്ങളിലും നിരവധിപ്പേരാണ് മരിച്ചത്. കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റോഡ് ഗതാഗതവും, റെയില്‍വെയും എല്ലാം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. കാണ്‍പൂര്‍, ഫത്തേപ്പൂര്‍, കണ്ണോജ്, പിലിഭിത്,മോറാദാബാദ്, റാംപൂര്‍, ഹമിപൂര്‍, ഗാസിപൂര്‍ എന്നിവടങ്ങളിലെല്ലാം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 700 ഓളം തെരുവുനായ്ക്കളും പശുക്കളും മറ്റ് വളര്‍ത്തു മൃഗങ്ങളും ചത്തതായും ഉദ്യോഗസ്ഥർ പറയുന്നു.
https://www.facebook.com/Malayalivartha




















