സുപ്രിം കോടതി പ്രതിസന്ധി ; പ്രധാനമന്ത്രി നരേന്ദ്രമോദി നിയമ മന്ത്രിരവിശങ്കര്‍ പ്രസാദുമായി അടിയന്തര കൂടിക്കാഴ്ച നടത്തി ;വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചർച്ചചെയ്തതായി സൂചന

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജഡ്ജിമാരുടെ ആരോപണങ്ങള്‍ സംബന്ധിച്ച് നിയമ മമന്ത്രി രവിശങ്കര്‍ പ്രസാദുമായി പ്രധാനമന്ത്രി അടിയന്തരമായി ചര്‍ച്ച നടത്തുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രതികരണം അറിയിക്കാന്‍ നിയമ മന്ത്രിയെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്. രവിശങ്കര്‍ പ്രസാദ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണും.
രാവിലെ ചീഫ് ജസ്റ്റിസിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് കോടതി നടപടി ബഹിഷ്കരിക്കുകയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
കേസുകള്‍ ജഡ്ജുമാര്‍ക്ക് വിടുന്നതില്‍ ഏകപക്ഷീയ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും സുപ്രീം കോടതിയിലെ ഭരണസംവിധാനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്നും ജസ്റ്റിസ് ചെമലേശ്വര്‍ ആരോപിച്ചു.
കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരും. അനിഷ്ടകരമായ സംഭവങ്ങളാണ് നടക്കുന്നത്. ചീഫ് ജസ്റ്റിസിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. ഇന്നും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് മാധ്യമങ്ങളെ നേരിട്ട് കാണുകയെന്ന അസാധാരണ നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് നടപടി സ്വീകരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് രാജ്യമാണെന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്‍റെ മറുപടി.
https://www.facebook.com/Malayalivartha





















