ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ 39,000 കോടി രൂപ ചെലവിൽ അഞ്ച് എസ്-400 ട്രൈംഫ് മിസൈൽ വാങ്ങാനൊരുങ്ങി ഇന്ത്യ
റഷ്യയിൽ നിന്നും 39,000 കോടി രൂപ ചെലവിൽ അഞ്ച് എസ്-400 ട്രൈംഫ് മിസൈൽ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി ശക്തമാക്കാനാണ് മിസൈൽ വാങ്ങാൻ തീരുമാനിച്ചത്. മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം റഷ്യയുമായി അവസാനവട്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ റഷ്യയുമായി നടത്തുന്ന ഏറ്റവും വലിയ ആയുധ ഇടപാട് ആണ് ഇതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
400 കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന വിമാനങ്ങൾ, മിസൈലുകൾ, ഡ്രോൺ എന്നിവയെ കണ്ടെത്തുന്നതിനും തകർക്കുന്നതിനും സാധിക്കുന്ന മിസൈലുകളാണിവ. 2015 ഡിസംബറിലാണ് മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്ക് കേന്ദ്രം അംഗീകാരം നൽകിയത്. 2018-19 സാമ്പത്തിക വർഷത്തിൽ ഇടപാട് പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മിസൈലുകൾ നാലര വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യ ഉറപ്പ് നൽകിയാതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നടപടി പൂർത്തിയായാൽ റഷ്യയിൽ നിന്നും മിസൈൽ വാങ്ങുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം എന്ന അംഗീകാരം ഇന്ത്യയ്ക്ക് ലഭിക്കും. ഇപ്പോൾ ചൈനയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
https://www.facebook.com/Malayalivartha