ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരുമാണ് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നത്; ലീഗുകാര്‍ക്കും ഇതുമായി ബന്ധമുണ്ട്; പ്രതിപക്ഷ നേതാവും ബി.ജെ.പിക്കാരും അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സി ഇതുവരെ പറഞ്ഞിട്ടില്ല ; ശരിയായി അന്വേഷിച്ചാല്‍ ബി.ജെ.പി., കോണ്‍ഗ്രസ് ബന്ധം വ്യക്തമാകുമെന്ന് എ. വിജയരാഘവന്‍
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ശരിയായി അന്വേഷിച്ചാല്‍ ബി.ജെ.പി., കോണ്‍ഗ്രസ് ബന്ധം വ്യക്തമാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരുമാണ് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ബി.ജെ.പിക്കാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം നടന്നു. ലീഗുകാര്‍ക്കും ഇതുമായി ബന്ധമുണ്ട്. കൃത്യമായി അന്വേഷിച്ചാല്‍ ഇക്കാര്യങ്ങള്‍ വെളിയില്‍വരുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി . വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് കേന്ദ്രത്തിന്റെ കീഴിലുള്ള ഏജന്‍സിയാണ്. ഏതുതരം അന്വേഷണവുമായു സഹകരിക്കുമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തില്‍ വ്യക്തമാക്കയിട്ടുമുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്രം യു.എ.ഇ. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചതായി അറിയില്ല.
പ്രതിപക്ഷ നേതാവും ബി.ജെ.പിക്കാരും അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സി ഇതുവരെ പറഞ്ഞിട്ടില്ലെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. ഇത്തരം കള്ളക്കടത്തുകളുടെ ഉറവിടവും സ്വര്‍ണം എവിടേയ്ക്കാണ് പോകുന്നത് എന്നുമുള്ള കാര്യങ്ങള്‍ നാട് അറിയേണ്ടതുണ്ട്. ഏത് ഏജന്‍സിയെക്കൊണ്ടാണെങ്കിലും കേന്ദ്രം അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha