ഇത്രയൊക്കെ ദുരൂഹമായ നിരവധി നടപടികളുമായി മുന്നോട്ടു പോയ ഒരു ഇടപാടിനേക്കുറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഞാനൊന്നുമറിഞ്ഞില്ലേയ് രാമനാരായണ വാദങ്ങളുയര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കിയിരുന്നത്; ആരോപണമുയർത്തി വിടി ബല്‍റാം എംഎല്‍എ
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ശക്തമാകുകയാണ് . കരാർ റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടു വന്ന ആഴക്കടല്‍ അഴിമതിയുമായി ബന്ധപ്പെട്ട ഒരു തീരുമാനം കൂടി റദ്ദാക്കി സര്‍ക്കാര്‍ യൂ ടേണ്‍ അടിച്ചിരിക്കുന്നെന്ന് വിടി ബല്‍റാം ഫേസ്ബുക്കിലൂടെ ആക്ഷേപിച്ചു . തീരദേശ ജനതയെ വഞ്ചിച്ച ഈ പെരുങ്കള്ളന്മാരെയും കള്ളത്തികളേയും കേരളം തൂത്തെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹംവ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
അങ്ങനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടു വന്ന ആഴക്കടല്‍ അഴിമതിയുമായി ബന്ധപ്പെട്ട ഒരു തീരുമാനം കൂടി റദ്ദാക്കി സര്‍ക്കാര്‍ യൂ ടേണ്‍ അടിച്ചിരിക്കുന്നു. ഇത്രയൊക്കെ ദുരൂഹമായ നിരവധി നടപടികളുമായി മുന്നോട്ടു പോയ ഒരു ഇടപാടിനേക്കുറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഞാനൊന്നുമറിഞ്ഞില്ലേയ് രാമനാരായണ വാദങ്ങളുയര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കിയിരുന്നത്. തീരദേശ ജനതയെ വഞ്ചിച്ച ഈ പെരുങ്കള്ളന്മാരെയും കള്ളത്തികളേയും കേരളം തൂത്തെറിയുക തന്നെ ചെയ്യും.
കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരെ ആരോപണമുയർത്തിയിരുന്നു. മത്സ്യ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തിന്റെ തീരദേശങ്ങളില്‍ പട്ടിണിയും വറുതിയും തുടരുകയാണ്. അതിനിടയിലാണ് പിടിക്കുന്ന മത്സ്യത്തിന്റെ അഞ്ചു ശതമാനം സര്‍ക്കാരിനു നല്‍കണം എന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദാരിദ്ര്യത്തിന്റെയും, രോഗങ്ങളുടെയും കോവിഡ് കാലത്തും ആ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഇതിനു പുറമേയാണ് ആഴക്കടലിലെ മത്സ്യസമ്ബത്ത് അമേരിക്കന്‍ കമ്ബനിയ്ക്ക് തീറെഴുതാന്‍ കരാര്‍ ഒപ്പിട്ടത്. എല്ലാ അര്‍ത്ഥത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് വിരുദ്ധമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇ.എം.സി.സി കമ്പനിയുടെ ആളുകൾ തന്നെ കണ്ടോ കണ്ടില്ലയോയെന്ന് തനിക്ക് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'എന്നെ പലരും വന്നു കാണുന്നുണ്ട്. എല്ലാവരുടെയും പേര് ഞാനോർമ്മിക്കുന്നില്ലല്ലോ. ഇവരെന്നെ കണ്ടതായിട്ട് ഞാനിപ്പോൾ ഏതായാലും ഓർക്കുന്നില്ല. പക്ഷേ കണ്ടു എന്നവർ പറയുന്നുണ്ട്. ഞാനത് നിഷേധിക്കേണ്ട കാര്യവുമില്ല. സാധാരണ, ഇത്തരം കാര്യങ്ങളുമായി എന്റെയടുത്ത് വന്നാൽ ബന്ധപ്പെട്ട സെക്രട്ടറിയോട് ബന്ധപ്പെടൂ, അവർ പരിശോധിക്കട്ടെയെന്നാണ് ഞാൻ പറയാറുള്ളത്. '- മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha