കേരള കോൺഗ്രസുമായി ജോസഫ് ഗ്രൂപ്പ് ധാരണയാകും... ഒമ്പതു സീറ്റാണ് ജോസഫ് ഗ്രൂപ്പിന് നൽകാൻ ഉറപ്പ് പറഞ്ഞത്... പേരാമ്പ്രയിൽ കെ.എം. അഭിജിത്തിനെ മത്സരിപ്പിക്കും...

പിടിവാശികൾക്കൊടുവിൽ നയപരമായി കാര്യങ്ങൾ തീരുമാനിച്ച് ഒത്തുതീർപ്പിന് തയ്യാറായിരിക്കുകയാണ് കോൺഗ്രസിൽ ജോസഫ് ഗ്രൂപ്പ്. ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകി ജോസഫ് ഗ്രൂപ്പുമായുള്ള തർക്കം തീർക്കാൻ യു.ഡി.എഫിൽ ഇപ്പോൾ ധാരണയായിട്ടുണ്ട്.
കോട്ടയത്ത് കോൺഗ്രസ്-അഞ്ച്, കേരള കോൺഗ്രസ് ജോസഫ്- മൂന്ന് എന്നിങ്ങനെയാണ് നിലവിൽ സീറ്റുവിഭജനം നടത്തിയിരിക്കുന്നത്. ഒമ്പതു സീറ്റാണ് ജോസഫ് ഗ്രൂപ്പിന് നൽകാൻ നിലവിൽ ധാരണ. ഒരു സീറ്റു കൂടി ഈ അവസരത്തിൽ അവർ ചോദിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ഇതുവരെയും പാർട്ടിയിൽ തീരുമാനമായിട്ടില്ല. കേരള കോൺഗ്രസിനുള്ള സീറ്റുകൾ ഇവയൊക്കെയാണ്, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, കുട്ടനാട്.
കോട്ടയത്ത് കോൺഗ്രസിന് പുതുപ്പള്ളി, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ ലഭിക്കും. പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നത് ധാരണയായിട്ടുണ്ട്.
3 ടേം കഴിഞ്ഞവർ മാറിനിൽക്കണമെന്ന നയം നിലനിൽക്കേ ഉമ്മൻചാണ്ടിക്ക് പ്രത്യേക ഇളവാണ് ലഭിച്ചിരിക്കുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎമ്മിന്റെ ജെയ്ക്ക് സി തോമസ് മത്സരിക്കും. ഏറ്റുമാനൂരിനെ ചൊല്ലിയാണ് കോൺഗ്രസുമായുള്ള തർക്കം അവസാനം വരെയും നീണ്ടു പോയത്.
പത്തു സീറ്റെന്ന ആവശ്യവും തർക്കത്തിന് കാരണമായി. പത്താമത്തെ സീറ്റായി പേരാമ്പ്ര വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, 40 വർഷമായി കേരള കോൺഗ്രസ് തോൽക്കുന്ന പേരാമ്പ്ര വിട്ടു നൽകണമെന്നും തങ്ങൾക്ക് വിജയ പ്രതീക്ഷയുള്ള സ്ഥാനാർഥിയുണ്ടെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്തിനെയാണ് കോൺഗ്രസ് പേരാമ്പ്രയിൽ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. സ്ഥാനാർഥികളെ ക്കുറിച്ചുള്ള കേരള കോൺഗ്രസിലെ ഏകദേശ ധാരണയിങ്ങനെയാണ്
തൊടുപുഴ- പി.ജെ. ജോസഫ്
കടുത്തുരുത്തി- മോൻസ് ജോസഫ്
ഇടുക്കി- ഫ്രാൻസിസ് ജോർജ്
കോതമംഗലം- ഷിബു തെക്കുംപുറം
ചങ്ങനാശ്ശേരി - വി.ജെ. ലാലി/സാജൻ ഫ്രാൻസിസ്
തിരുവല്ല- ജോസഫ് എം. പുതുശ്ശേരി/വർഗീസ് മാമ്മൻ
കുട്ടനാട്- ജേക്കബ് എബ്രഹാം
ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ
ഏറ്റുമാനൂർ -പ്രിൻസ് ലൂക്കോസ്.
https://www.facebook.com/Malayalivartha























