Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

പിജെയ്ക്കുവേണ്ടി ഉയരുന്ന മുറവിളികൾ പിണറായുടെ നെഞ്ചിടിപ്പ് കൂട്ടുമ്പോൾ; പിണറായുടെ നെഞ്ചിൽ സ്ഥാപിച്ച ആ കൂറ്റൻ ഫ്ലെക്സ് ബോർഡ്, ധർമ്മടത്ത് പുകയുന്ന പ്രധിഷേധങ്ങൾ, ഇതിന്റെ യാഥാർഥ്യവുമായി കെ എം ഷാജഹാൻ രാഗത്ത്

25 MARCH 2021 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം; ധനസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

 

കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ, ഈ മണ്ഡലം സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണെന്ന് നമുക്കറിയാം. ആ മണ്ഡലത്തിൽ തന്നെ സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളിലൊന്നായ ആർവി മെട്ട എന്നുപറയുന്ന ഒരു സ്ഥലത്ത് ഒരു കൂറ്റൻ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ആ ഫ്ലെക്സ് ബോർഡിൽ ഉള്ള ചിത്രം മറ്റാരുടേയുമല്ല കണ്ണൂരിലെ ഏറ്റവും സമുന്ന നേതാവായിട്ടുള്ള പി ജയരാജന്റെയാണ്. ആ ഫ്ലെക്സ് ബോര്ഡില് പറയുന്നത് ഇങ്ങനെയാണ്, 'ഞങ്ങളുടെ ഉറപ്പാണ് പിജെ'- അതിനടിയിൽ ഒരു വാളിന്റെ പടവുമുണ്ട്. ഈ വാക്കുകൾ അർത്ഥഗർഭമാണ് എന്ന് നമ്മൾ മനസിലാക്കണം. കാരണം, ഉറപ്പാണ് എൽഡിഎഫ് എന്നുള്ളതാണ് എൽഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ വാചകം. തുടർഭരണം ഉറപ്പാണ് എന്ന് സൂചിപ്പിക്കുന്നതിനുള്ള വാചകമാണിത് എന്ന് കെ എം ഷാജഹാൻ പറയുകയുണ്ടായി.

കേരളത്തിൽ അങ്ങോളമിമിങ്ങോളം എൽഡിഎഫ് തീഷ്ണവും തീവ്രവുമായിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയിലാണ് സാക്ഷാൽ പിണറായി വിജയൻറെ മണ്ഡലമായിട്ടുള്ള ധർമ്മടത്തെ ഒരു പ്രധാനപ്പെട്ട സിപിഎം ശക്തി കേന്ദ്രത്തിൽ ഉറപ്പാണ് പിജെ എന്ന വാചകവും ഫോട്ടോയുമായി ഫ്ലെക്സ് രൂപപ്പെടുന്നത്. അതിൽ പോരാളികൾ എന്നും എഴുതിയിട്ടുണ്ട്.

ഇതിനെ ചെറിയൊരു സംഭവമായി ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല. കാരണം ഇത് പിണറായി വിജയൻറെ മണ്ഡലമാണ്. ആ മണ്ഡലത്തിൽ മത്സരിക്കുന്നതും പിണറായി വിജയൻ തന്നെയാണ്. കേരളത്തിലെ സിപിഎമ്മിന്റെ ഏക മുടിചൂടാമന്നൻ ചത്രാധിപതി മത്സരിക്കുന്ന മണ്ഡലത്തിൽ പി ജയരാജന്റെ ഒരു ഫ്ലെക്സ് വരുമ്പോൾ അത് എങ്ങനെയാണ് നമ്മൾ ചർച്ചചെയ്യാതിരിക്കുന്നത് എന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ ചോദിക്കുകയുണ്ടായി.

കണ്ണൂർ ജില്ലയിൽ ഇന്ന് ഏറ്റവും അവമതിക്കപ്പെടുന്ന, ഏറ്റവും പിന്തള്ളപ്പെട്ടിട്ടുള്ള ഒരു നേതാവാണ് പി ജയരാജൻ. ആരാണ് ഈ പി ജയരാജൻ? പി ജയരാജൻ ദേശാഭിമാനിയുടെ മാനേജരായി വന്നു, പിന്നീട് കൂത്തുപറമ്പിൽ അധികം തവണ എംഎൽഎ ആയി, 2011 മുതൽ 2018 വരെ കണ്ണൂരിന്റെ ജില്ലാ സെക്രട്ടറിയായി വിരാജിച്ച നേതാവാണ് പി ജയരാജൻ. ആ സമയത്ത് പി ജയരാജനുള്ള പിന്തുണ വലിയ തോതിൽ വർധിച്ചുവെന്നും പറഞ്ഞു വലിയ തോതിലുള്ള ആരോപണങ്ങൾ ഉണ്ടായി. പി ജയരാജനെ പുകഴ്ത്തി കൊണ്ട് കാസറ്റ് അന്ന് ഇറങ്ങി, അതിൽ അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ വരുകയും അത് അന്ന് സംസ്ഥന കമ്മറ്റിയിൽ ചർച്ചകൾ വരികയും അത് അവസാനം പി ജയരാജനെ ശാസിക്കുന്ന നിലയിൽ വന്നെത്തുകയും ചെയ്തിരുന്നു. പിന്നെ പിജെ ആർമി വരെ ഒരുലക്ഷത്തിലധികം ആളുകളെ ഉൾപെടുത്തികൊണ്ട് ഉയർന്നുവന്നിരുന്നു.

അതിനെ തുടർന്ന് 2019-ൽ പി ജയരാജനെ വടകര മണ്ഡലത്തിലേക്ക് മത്സരിക്കാൻ പാർട്ടി നിയോഗിച്ചു. ആ മണ്ഡലത്തിൽ പി ജയരാജൻ മത്സരിക്കുമ്പോൾ അദ്ദേഹം രണ്ട് കൊലക്കേസിൽ സിബിഐ അന്വേഷണം നേരിട്ടുകൊണ്ട് ഇരിക്കുകയായിരുന്നു. ഒന്ന് കതിരൂർ മനോജ് വധക്കേസിലും മറ്റൊന്ന് അരിയൽ ഷുക്കൂർ വധക്കേസിലും. അതിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവച്ചു. അങ്ങനെ വടകരയിൽ മത്സരിച്ചുവെങ്കിലും കെ മുരളീധരനോട് പി ജയരാജൻ പരാജയപെട്ടു.

അപ്പോൾ സ്വാഭാവികമായും അദ്ദേഹം രാജിവച്ച സ്ഥാനത്തോട്ട് തിരിച്ചുവരുമെന്ന് എല്ലാരും പ്രതീക്ഷിച്ചു. അതിനു കാരണമുണ്ട് ജയരാജനോടൊപ്പം കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച വി എം വാസവൻ മത്സരിച്ചു തോറ്റപ്പോൾ പഴയ സ്ഥാനത്തേക്ക് തിരിച്ചുവന്നിരുന്നു. പക്ഷേ, പി ജയരാജന് അത് സാധ്യമായില്ല അപ്പോൾ മുതൽ പാർട്ടി അയാളെ അവഗണിക്കുന്നു എന്ന് ചർച്ചയായി. അവസാനം പി ജയരാജന് ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകുന്നില്ല എന്ന സ്ഥിതി വന്നപ്പോൾ വിമർശനങ്ങൾ വലിയരീതിയിൽ ശക്തമായി.

പിജെ ആർമി സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള എതിർപ്പുമായി രംഗത്ത് വന്നു. പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റുകളുടെ താഴെ കമെന്റുകൾ പ്രത്യക്ഷപെട്ടു. സ്പോർട്സ് കൗണ്സിലിന്റെ വൈസ് പ്രസിഡന്റ് പി ജയരാജന് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്ഥാനം രാജിവച്ചു. അങ്ങനെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ കണ്ണൂർ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും കെ എം ഷാജഹാൻ വ്യക്തമായി പറയുകയുണ്ടായി.

എന്നാൽ, പിജെ ആർമിക്കെതിരെ പി ജയരാജൻ രംഗത്ത് വന്നു. താനും പിജെ ആര്മിയുമായി ഒരു ബന്ധവുമില്ലെന്നും, പിജെ ആർമി ഇനിയും ഇത് തുടർന്നാൽ ഞാൻ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് ഉയർന്നുവന്ന വിമർശനങ്ങൾ ഒരുവിധത്തിൽ അടക്കി നിർത്തിയതും. എന്നാൽ അതിനുശേഷം പി ജയരാജന് അഴീക്കോട് മണ്ഡലത്തിൽ പാർട്ടി ഒരു ചുമതല കൊടുത്തു.

പക്ഷേ, സിപിഎം അവിടെ സിപിഎമ്മിന്റെ സ്റ്റാർ ക്യാമ്പയിൻമാരുടെ പട്ടിക പുറത്തിറക്കിയത്. ആ പട്ടിക പുറത്തുവന്നപ്പോൾ പി ജയരാജനെകാളും ഒരുപാട് ജൂനിയർ ആയിട്ടുള്ളവരുടെ ലിസ്റ്റ് വന്നെങ്കിലും പി ജയരാജൻ അതിൽ ഉണ്ടായിരുന്നില്ല. അതോടുകൂടി പി ജയരാജനെ അവഗണിച്ചുവെന്നുള്ള വാർത്തകൾക്ക് കൂടുതൽ ശക്തിയാർജിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് സാക്ഷാൽ പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലത്തിൽ പിജിയെ അനുകൂലിച്ചുകൊണ്ട് ഒരു കൂറ്റൻ ഫ്ലെക്സ് ബോർഡ് ഉയർന്നുവന്നത്. ഇതിനെ ഒരിക്കലിം ചെറുതായി കാണാൻ കഴിയില്ലെന്നും കെ എം ഷാജഹാൻ പറയുകയുണ്ടായി. കണ്ണൂർ ജില്ലയിൽ പാർട്ടിക്കകത്ത് ഉരുത്തിരിഞ്ഞു വരുന്ന ശക്തമായ പ്രധിഷേധങ്ങളാണിത്. കൂടാതെ സിപിഎമ്മിന്റെ തട്ടകമായ കണ്ണൂർ ജില്ലയിൽ ഇത്തവണ ഒരു പ്രധാനപ്പെട്ട നേതാക്കൾക്ക് പോലും ഒരു സീറ്റില്ല എന്നത് വളരെ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്.

എംവി ഗോവിന്ദൻ മാസ്റ്റർ തളിപ്പറമ്പിൽ മത്സരിക്കുന്നതൊഴിച്ചാൽ പികെ ശ്രീമതിക്ക് സീറ്റില്ല, എംവി ജയരാജന് സീറ്റില്ല, ഇപി ജയരാജന് സീറ്റില്ല അങ്ങനെ പ്രധാനപ്പെട്ട ഒരു നേതാക്കൾക്കും സീറ്റില്ല എന്ന് പറയുമ്പോൾ തന്നെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ നിൽക്കുന്നത് മീശ മുളക്കാത്ത ചെറിയ ചില്ലറ നേതാക്കന്മാരാണ് എന്നുള്ളത് ആയതുകൊണ്ടാണ് പിണറായി വിജയൻറെ മണ്ഡലത്തിൽ പിജെ ജയരാജനാണ് ഞങ്ങളുടെ ഉറപ്പ് എന്നുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ഉയർന്നുവരുമ്പോൾ സിപിഎമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത എത്രമാത്രമാണ് എന്നുള്ളതും ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നതാണ് എന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ പറഞ്ഞു വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (1 hour ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (1 hour ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (2 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (2 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (3 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (4 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (4 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (5 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (6 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (6 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (6 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (7 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (8 hours ago)

Malayali Vartha Recommends