Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....


സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...രോഗികളുടെ എണ്ണം ഇരട്ടിയായി... വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്...


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പിജെയ്ക്കുവേണ്ടി ഉയരുന്ന മുറവിളികൾ പിണറായുടെ നെഞ്ചിടിപ്പ് കൂട്ടുമ്പോൾ; പിണറായുടെ നെഞ്ചിൽ സ്ഥാപിച്ച ആ കൂറ്റൻ ഫ്ലെക്സ് ബോർഡ്, ധർമ്മടത്ത് പുകയുന്ന പ്രധിഷേധങ്ങൾ, ഇതിന്റെ യാഥാർഥ്യവുമായി കെ എം ഷാജഹാൻ രാഗത്ത്

25 MARCH 2021 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിലക്കും?

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്‍ പൊട്ടാനൊരുങ്ങുകയാണ് ബിജെപിയും എന്‍ഡിഎ മുന്നണിയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷകള്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോള്‍ തകര്‍ന്നടിയുകയാണ്

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു

 

കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ, ഈ മണ്ഡലം സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണെന്ന് നമുക്കറിയാം. ആ മണ്ഡലത്തിൽ തന്നെ സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളിലൊന്നായ ആർവി മെട്ട എന്നുപറയുന്ന ഒരു സ്ഥലത്ത് ഒരു കൂറ്റൻ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ആ ഫ്ലെക്സ് ബോർഡിൽ ഉള്ള ചിത്രം മറ്റാരുടേയുമല്ല കണ്ണൂരിലെ ഏറ്റവും സമുന്ന നേതാവായിട്ടുള്ള പി ജയരാജന്റെയാണ്. ആ ഫ്ലെക്സ് ബോര്ഡില് പറയുന്നത് ഇങ്ങനെയാണ്, 'ഞങ്ങളുടെ ഉറപ്പാണ് പിജെ'- അതിനടിയിൽ ഒരു വാളിന്റെ പടവുമുണ്ട്. ഈ വാക്കുകൾ അർത്ഥഗർഭമാണ് എന്ന് നമ്മൾ മനസിലാക്കണം. കാരണം, ഉറപ്പാണ് എൽഡിഎഫ് എന്നുള്ളതാണ് എൽഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ വാചകം. തുടർഭരണം ഉറപ്പാണ് എന്ന് സൂചിപ്പിക്കുന്നതിനുള്ള വാചകമാണിത് എന്ന് കെ എം ഷാജഹാൻ പറയുകയുണ്ടായി.

കേരളത്തിൽ അങ്ങോളമിമിങ്ങോളം എൽഡിഎഫ് തീഷ്ണവും തീവ്രവുമായിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയിലാണ് സാക്ഷാൽ പിണറായി വിജയൻറെ മണ്ഡലമായിട്ടുള്ള ധർമ്മടത്തെ ഒരു പ്രധാനപ്പെട്ട സിപിഎം ശക്തി കേന്ദ്രത്തിൽ ഉറപ്പാണ് പിജെ എന്ന വാചകവും ഫോട്ടോയുമായി ഫ്ലെക്സ് രൂപപ്പെടുന്നത്. അതിൽ പോരാളികൾ എന്നും എഴുതിയിട്ടുണ്ട്.

ഇതിനെ ചെറിയൊരു സംഭവമായി ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല. കാരണം ഇത് പിണറായി വിജയൻറെ മണ്ഡലമാണ്. ആ മണ്ഡലത്തിൽ മത്സരിക്കുന്നതും പിണറായി വിജയൻ തന്നെയാണ്. കേരളത്തിലെ സിപിഎമ്മിന്റെ ഏക മുടിചൂടാമന്നൻ ചത്രാധിപതി മത്സരിക്കുന്ന മണ്ഡലത്തിൽ പി ജയരാജന്റെ ഒരു ഫ്ലെക്സ് വരുമ്പോൾ അത് എങ്ങനെയാണ് നമ്മൾ ചർച്ചചെയ്യാതിരിക്കുന്നത് എന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ ചോദിക്കുകയുണ്ടായി.

കണ്ണൂർ ജില്ലയിൽ ഇന്ന് ഏറ്റവും അവമതിക്കപ്പെടുന്ന, ഏറ്റവും പിന്തള്ളപ്പെട്ടിട്ടുള്ള ഒരു നേതാവാണ് പി ജയരാജൻ. ആരാണ് ഈ പി ജയരാജൻ? പി ജയരാജൻ ദേശാഭിമാനിയുടെ മാനേജരായി വന്നു, പിന്നീട് കൂത്തുപറമ്പിൽ അധികം തവണ എംഎൽഎ ആയി, 2011 മുതൽ 2018 വരെ കണ്ണൂരിന്റെ ജില്ലാ സെക്രട്ടറിയായി വിരാജിച്ച നേതാവാണ് പി ജയരാജൻ. ആ സമയത്ത് പി ജയരാജനുള്ള പിന്തുണ വലിയ തോതിൽ വർധിച്ചുവെന്നും പറഞ്ഞു വലിയ തോതിലുള്ള ആരോപണങ്ങൾ ഉണ്ടായി. പി ജയരാജനെ പുകഴ്ത്തി കൊണ്ട് കാസറ്റ് അന്ന് ഇറങ്ങി, അതിൽ അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ വരുകയും അത് അന്ന് സംസ്ഥന കമ്മറ്റിയിൽ ചർച്ചകൾ വരികയും അത് അവസാനം പി ജയരാജനെ ശാസിക്കുന്ന നിലയിൽ വന്നെത്തുകയും ചെയ്തിരുന്നു. പിന്നെ പിജെ ആർമി വരെ ഒരുലക്ഷത്തിലധികം ആളുകളെ ഉൾപെടുത്തികൊണ്ട് ഉയർന്നുവന്നിരുന്നു.

അതിനെ തുടർന്ന് 2019-ൽ പി ജയരാജനെ വടകര മണ്ഡലത്തിലേക്ക് മത്സരിക്കാൻ പാർട്ടി നിയോഗിച്ചു. ആ മണ്ഡലത്തിൽ പി ജയരാജൻ മത്സരിക്കുമ്പോൾ അദ്ദേഹം രണ്ട് കൊലക്കേസിൽ സിബിഐ അന്വേഷണം നേരിട്ടുകൊണ്ട് ഇരിക്കുകയായിരുന്നു. ഒന്ന് കതിരൂർ മനോജ് വധക്കേസിലും മറ്റൊന്ന് അരിയൽ ഷുക്കൂർ വധക്കേസിലും. അതിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവച്ചു. അങ്ങനെ വടകരയിൽ മത്സരിച്ചുവെങ്കിലും കെ മുരളീധരനോട് പി ജയരാജൻ പരാജയപെട്ടു.

അപ്പോൾ സ്വാഭാവികമായും അദ്ദേഹം രാജിവച്ച സ്ഥാനത്തോട്ട് തിരിച്ചുവരുമെന്ന് എല്ലാരും പ്രതീക്ഷിച്ചു. അതിനു കാരണമുണ്ട് ജയരാജനോടൊപ്പം കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച വി എം വാസവൻ മത്സരിച്ചു തോറ്റപ്പോൾ പഴയ സ്ഥാനത്തേക്ക് തിരിച്ചുവന്നിരുന്നു. പക്ഷേ, പി ജയരാജന് അത് സാധ്യമായില്ല അപ്പോൾ മുതൽ പാർട്ടി അയാളെ അവഗണിക്കുന്നു എന്ന് ചർച്ചയായി. അവസാനം പി ജയരാജന് ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകുന്നില്ല എന്ന സ്ഥിതി വന്നപ്പോൾ വിമർശനങ്ങൾ വലിയരീതിയിൽ ശക്തമായി.

പിജെ ആർമി സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള എതിർപ്പുമായി രംഗത്ത് വന്നു. പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റുകളുടെ താഴെ കമെന്റുകൾ പ്രത്യക്ഷപെട്ടു. സ്പോർട്സ് കൗണ്സിലിന്റെ വൈസ് പ്രസിഡന്റ് പി ജയരാജന് സീറ്റ് നൽകാത്തതിനെ തുടർന്ന് സ്ഥാനം രാജിവച്ചു. അങ്ങനെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ കണ്ണൂർ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും കെ എം ഷാജഹാൻ വ്യക്തമായി പറയുകയുണ്ടായി.

എന്നാൽ, പിജെ ആർമിക്കെതിരെ പി ജയരാജൻ രംഗത്ത് വന്നു. താനും പിജെ ആര്മിയുമായി ഒരു ബന്ധവുമില്ലെന്നും, പിജെ ആർമി ഇനിയും ഇത് തുടർന്നാൽ ഞാൻ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് ഉയർന്നുവന്ന വിമർശനങ്ങൾ ഒരുവിധത്തിൽ അടക്കി നിർത്തിയതും. എന്നാൽ അതിനുശേഷം പി ജയരാജന് അഴീക്കോട് മണ്ഡലത്തിൽ പാർട്ടി ഒരു ചുമതല കൊടുത്തു.

പക്ഷേ, സിപിഎം അവിടെ സിപിഎമ്മിന്റെ സ്റ്റാർ ക്യാമ്പയിൻമാരുടെ പട്ടിക പുറത്തിറക്കിയത്. ആ പട്ടിക പുറത്തുവന്നപ്പോൾ പി ജയരാജനെകാളും ഒരുപാട് ജൂനിയർ ആയിട്ടുള്ളവരുടെ ലിസ്റ്റ് വന്നെങ്കിലും പി ജയരാജൻ അതിൽ ഉണ്ടായിരുന്നില്ല. അതോടുകൂടി പി ജയരാജനെ അവഗണിച്ചുവെന്നുള്ള വാർത്തകൾക്ക് കൂടുതൽ ശക്തിയാർജിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് സാക്ഷാൽ പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലത്തിൽ പിജിയെ അനുകൂലിച്ചുകൊണ്ട് ഒരു കൂറ്റൻ ഫ്ലെക്സ് ബോർഡ് ഉയർന്നുവന്നത്. ഇതിനെ ഒരിക്കലിം ചെറുതായി കാണാൻ കഴിയില്ലെന്നും കെ എം ഷാജഹാൻ പറയുകയുണ്ടായി. കണ്ണൂർ ജില്ലയിൽ പാർട്ടിക്കകത്ത് ഉരുത്തിരിഞ്ഞു വരുന്ന ശക്തമായ പ്രധിഷേധങ്ങളാണിത്. കൂടാതെ സിപിഎമ്മിന്റെ തട്ടകമായ കണ്ണൂർ ജില്ലയിൽ ഇത്തവണ ഒരു പ്രധാനപ്പെട്ട നേതാക്കൾക്ക് പോലും ഒരു സീറ്റില്ല എന്നത് വളരെ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്.

എംവി ഗോവിന്ദൻ മാസ്റ്റർ തളിപ്പറമ്പിൽ മത്സരിക്കുന്നതൊഴിച്ചാൽ പികെ ശ്രീമതിക്ക് സീറ്റില്ല, എംവി ജയരാജന് സീറ്റില്ല, ഇപി ജയരാജന് സീറ്റില്ല അങ്ങനെ പ്രധാനപ്പെട്ട ഒരു നേതാക്കൾക്കും സീറ്റില്ല എന്ന് പറയുമ്പോൾ തന്നെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ നിൽക്കുന്നത് മീശ മുളക്കാത്ത ചെറിയ ചില്ലറ നേതാക്കന്മാരാണ് എന്നുള്ളത് ആയതുകൊണ്ടാണ് പിണറായി വിജയൻറെ മണ്ഡലത്തിൽ പിജെ ജയരാജനാണ് ഞങ്ങളുടെ ഉറപ്പ് എന്നുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ഉയർന്നുവരുമ്പോൾ സിപിഎമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത എത്രമാത്രമാണ് എന്നുള്ളതും ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നതാണ് എന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ പറഞ്ഞു വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (10 minutes ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (13 minutes ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (1 hour ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (1 hour ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (1 hour ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (3 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (3 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (3 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (3 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 hours ago)

എഞ്ചിനില്‍ തീ  (4 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (4 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (13 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (13 hours ago)

Malayali Vartha Recommends