ഇത്തവണ തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന അവകാശവാദം ഉന്നയിക്കാനില്ല; കാരണം 'തൃശൂര്‍ ഞങ്ങള്‍ തരികയാ' എന്ന് ജനങ്ങള്‍ പറയുകയാണ്; തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടിയോട് താന്‍ ആദ്യം ആവശ്യപ്പെട്ടത് ഗുരുവായൂരാണെന്ന വെളിപ്പെടുത്തലുമായി സുരേഷ് ഗോപി . പക്ഷെ തന്റെ നേതാവ് തനിക്ക് വേണ്ടി തന്നത് തൃശൂർ ആണെന്ന് അദ്ദേഹം പറഞ്ഞു.
'തൃശൂര്‍ ലേനാ ഹേ' (തൃശൂര്‍ എടുക്കണം) എന്നാണ് തന്റെ നേതാവ് പറഞ്ഞത് എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് അനുസരിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. താരം ഇന്നുമുതല്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം.
ഇത്തവണ തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന അവകാശവാദം ഉന്നയിക്കാനില്ല, കാരണം 'തൃശൂര്‍ ഞങ്ങള്‍ തരികയാ' എന്ന് ജനങ്ങള്‍ പറയുന്ന സാഹചര്യമാണ് ഉള്ളത് .
അത്തരം അവകാശവാദത്തിന് താനില്ല. എതിര്‍സ്ഥാനാര്‍ത്ഥികളോട് തനിക്ക് സ്‌നേഹം മാത്രമാണ്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ ഐഡിയോളജി രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കായി പേറിവരുന്ന സ്ഥാനാര്‍ത്ഥി മാത്രമാണവറെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഇരുമുന്നണികളും മാറി മാറി അഞ്ചുകൊല്ലം കൂടുംതോറും ഭരിക്കുന്നു. ഈ അഞ്ചില്‍ ചോദ്യചിഹ്നം ഉയര്‍ത്താനാണ് എന്‍ഡിഎ വരുന്നത്. എന്‍ഡിഎയെ ഒരു തവണ പരീക്ഷിക്കാന്‍ അനുവദിക്കണമെന്നും സുരേഷ്‌ഗോപി അഭ്യര്‍ത്ഥിക്കുകയുണ്ടായി.
സംസ്ഥാനത്ത് വാളയാറില്‍ കുട്ടികളെ കൊന്നൊടുക്കിയത് പോരാഞ്ഞിട്ട് അതന്വേഷിക്കാനെത്തിയ സിബിഐയ്‌ക്ക് രേഖ വച്ചുമാറാന്‍ താമസിപ്പിച്ചുവെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപിയില്‍ നടന്ന കന്യാസ്‌ത്രീകളോടുളള അതിക്രമവും അങ്ങനെ തന്നെ. ജീവനൊടുക്കുന്ന എല്ലാ പ്രവര്‍ത്തനത്തിനും താന്‍ എതിരാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെടുകയുണ്ടായി.
സംസ്ഥാനത്ത് ഇടതിന് തുടര്‍ഭരണം പ്രവചിച്ച സര്‍വെകളെ സുരേഷ്ഗോപി വിമര്‍ശിക്കുകയുണ്ടായി. സര്‍വെകളെ തടയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തടയാനാകില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ കമ്മീഷനാണിത്. ഈ തിരഞ്ഞെടുപ്പില്‍ ശബരിമല ഒരു വിഷയമാണോ എന്ന് ചോദിക്കുന്നവരോട് ജനങ്ങളുടെ വിശ്വാസം,ആചാരം ഇവ സംരക്ഷിക്കണമെങ്കില്‍ ശബരിമല വിഷയമാണെന്നായിരുന്നു സുരേഷ്ഗോപി പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha