നഗരസഭയിൽ സിപിഎം അവിശ്വാസ പ്രമേയം പാസ്സായി; ഭരണം നഷ്ടപ്പെട്ട് കോൺഗ്രസ്;കോട്ടയത്തെ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ; യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോട്ടയത്തെ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ.... കോട്ടയത്ത് തകർന്നടിഞ്ഞു കോൺഗ്രസ്....ബിജെപിയുടെ പിന്തുണയോടെ സിപിഎം അവിശ്വാസ പ്രമേയം പാസ്സായി... അങ്ങനെ നഗരസഭയിൽ കോൺഗ്രസ് നിലംപൊത്തിയിരിക്കുകയാണ്. എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചിരുന്നു.
ഇതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമാകുന്ന സാഹചര്യമുണ്ടാകുന്നത്. ബിജെപി പിന്തുണയോടെയായിരുന്നു എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇപ്പോൾ പാസായിരിക്കുന്നത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിൽക്കുകയുണ്ടായി. ഒരു സിപിഎം സ്വതന്ത്ര്യന്‍റെ വോട്ട് അസാധുവായി എന്നതും ശ്രദ്ധേയമായ കാര്യമാണ്.കോട്ടയം നഗരസഭയിൽ
എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ഭരണസ്തംഭനം ആരോപിച്ചായിരുന്നു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു . സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നുമായിരുന്നു സതീശൻ ഉയർത്തിയ ആരോപണം .
ഈരാറ്റുപേട്ട നഗരസഭയിലും യുഡിഎഫിന് ഭരണം നഷ്ടമായി എന്നതും ശ്രദ്ധേയമായ കാര്യമാണ്. എസ്‌ഡിപിഐ പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയംപാസ്സാക്കിയത് . 28 അംഗ നഗരസഭയിൽ യുഡിഎഫിന് 14 അംഗങ്ങളുണ്ടായിരുന്നു . എൽഡിഎഫിന് ഒന്‍പത് അംഗങ്ങളുമുണ്ടായിരുന്നു .
ലീഗ് ചെയർപേഴ്സൺ സുഹറ അബ്ദുൾഖാദറിനോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയുടെ പിന്തുണയോടെയായിരുന്നു എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്ഡിപിഐ കൂടി പിന്തുണച്ചപ്പോൾ പാസാവുകയും ചെയ്തു .
യുഡിഎഫിന് എതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിൽ ബിജെപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന വാർത്തകൾക്കെതിരെ അബ്ദുറബ്ബും പ്രതികരിച്ചിരുന്നു. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിനെതിരെ എസ്‍ഡിപിഐ ആയിരുന്നു സിപിഎമ്മിന്‍റെ ഒക്കച്ചങ്ങായി.
എന്നാൽ കോട്ടയത്ത് എത്തിയപ്പോൾ ഇത് ബിജെപിയായി എന്നുമാത്രം. വർഗീയ കക്ഷികൾ ഏതുമാവട്ടെ യുഡിഎഫിനെ തകർക്കാൻ അവരൊക്കെ സിപിഎമ്മിന് ഒക്കച്ചങ്ങായിമാരാണെന്നായിരുന്നു അബ്ദുറബ്ബിന്‍റെ പരിഹാസം.
ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുക എന്നാ ദൃഢമായ തീരുമാനത്തിലാണ് ബിജെപി. എന്നാൽ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഡിസിസി പ്രസിഡന്‍റ് നേരിട്ട് വിപ്പ് നല്‍കി. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരാണ് ബിജെപിക്കുള്ളത്. അതുകൊണ്ടുതന്നെ ബിജെപിയുടെ നിലപാട് വളരെയധികം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ഇപ്പോൾ ഉള്ളത്. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്സൻ ആയത്. ആകെ 52 അംഗങ്ങൾ ഉള്ള നഗരസഭയിൽ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാൻ വേണ്ടത്.എന്തായാലും കോട്ടയത്ത് വമ്പൻ ട്വിസ്റ്റുകൾ ആണ് സംഭവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha