താൻ പറഞ്ഞത് മലബാറിലെ സാധാരണ പ്രയോഗമാണ്; അല്ലാതെ പിണറായിയെ പട്ടി എന്ന് താൻ വിളിച്ചിട്ടില്ല; തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ; ഇത് വെള്ളരിക്ക പട്ടണമല്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
മുഖ്യമന്ത്രിക്കെതിരെയുള്ള പദ പ്രയോഗത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. സർക്കാരിൻ്റെ കയ്യിൽ പണമില്ലെന്ന് ആരോപിച്ച സുധാകരൻ സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നിൽക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും ചൂണ്ടിക്കാണിച്ചു. കെഎസ്ആർടിസി ശമ്പളം കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സർക്കാർ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട് . ഇങ്ങനെയൊരു സാഹചര്യത്തിൽ ഉപയോഗിച്ച പ്രയോഗമാണ് അത് . അല്ലാതെ പിണറായിയെ പട്ടി എന്ന് താൻ വിളിച്ചിട്ടില്ലെന്ന് സുധാകരൻ തറപ്പിച്ച് പറഞ്ഞു. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയിൽ ഭരണ സംവിധാനം സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരൻ ആരോപിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുകയാണ്. താൻ പറഞ്ഞത് മലബാറിലെ സാധാരണ പ്രയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണമല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഇപ്പോഴത്തെ സാഹചര്യത്തിൽ എൽഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടുമെന്നും സുധാകരൻ വ്യക്തമാക്കുകയുണ്ടായി. കെ സുധാകരനെതിരെ സിപിഎം ആരോപണം ഉയർത്തിയിരുന്നു. സമനില നഷ്‌ടപ്പെട്ട കെപിസിസി പ്രസിഡന്റിന്‍റെ യഥാര്‍ത്ഥ സംസ്കാരം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha