Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചെന്നാണ് ധരിച്ചിരുന്നത്. മുഖ്യമന്ത്രിയും സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങളിലേയ്ക്ക് കേന്ദ്രം എത്തിനോക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയോട് ചര്‍ച്ച ചെയ്തത് കേരളത്തിന്റെ വികസന കാര്യമാണോയെന്നത് ഇപ്പോള്‍ തര്‍ക്കമായി ഉയരുകയാണ്. സ്വകാര്യം പറയാനാണോ മുഖ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന കാര്യത്തിലും സംശയമുണ്ട്.

02 FEBRUARY 2023 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തിന് തീര്‍ത്തും അവഗണനയെന്ന പരാതിയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഉയര്‍ത്തുന്നത്. കുറെ ആവശ്യപ്പെടുകയും ഒട്ടേറെ പ്രതീക്ഷിക്കുകയും ചെയ്ത കേന്ദ്രബജറ്റില്‍ കേരളത്തിനു ലഭിച്ചത് നിരാശമാത്രമായിരുന്നു. എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചില്ല. കേരളമെന്ന പോര് പോലും പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണ്ണാടകയ്ക്ക് വര്‍ള്‍ച്ച ദുരിതാശ്വാസമായി 5362 കോടി രൂപ അനുവദിക്കുകയും ചെയ്തു. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് പരമാവധി വിഹിതം കുറയ്ക്കാനാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ റെയില്‍വേയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തുക അനുവദിച്ചതില്‍ എല്ലാവരും ഞെട്ടലിലാണ്. റെയില്‍വേ സ്വകാര്യ വത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുകയാണ്. റെയില്‍വേ ആധുനിക വല്‍ക്കരിച്ച് , ആവശ്യത്തിന് പാളങ്ങളും നിര്‍മ്മിച്ച് സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള ആശയമാണ് ഇത്രയും വലിയ തുക അനുവദുച്ചതിന് പിന്നിലെന്ന ആരോപണവുമുയരുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചെന്നാണ് ധരിച്ചിരുന്നത്. മുഖ്യമന്ത്രിയും സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങളിലേയ്ക്ക് കേന്ദ്രം എത്തിനോക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയോട് ചര്‍ച്ച ചെയ്തത് കേരളത്തിന്റെ വികസന കാര്യമാണോയെന്നത് ഇപ്പോള്‍  തര്‍ക്കമായി ഉയരുകയാണ്. സ്വകാര്യം പറയാനാണോ മുഖ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന കാര്യത്തിലും സംശയമുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതിക്കുപുറമേ, കോവിഡ് കാലത്തു മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്, സാമ്പത്തികപ്രതിസന്ധി അതിജീവിക്കാന്‍ ജി.എസ്.ടി. വരുമാനം 40:60 എന്ന അനുപാതത്തില്‍ പങ്കിടുക, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിനിര്‍മ്മാണത്തിനും നിപപോലുള്ള പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിനുമുള്ള ഘടകങ്ങള്‍ ഉത്പാദിപ്പിക്കാന്‍ അത്യാധുനിക നിര്‍മ്മാണയൂണിറ്റ് എന്നിവ കേരളം പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നും കിട്ടാത്ത അവസ്ഥയാണ് ഉണ്ടായത്.

കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം, സംസ്ഥാനത്ത് എയിംസിനു തുല്യമായ ആരോഗ്യകേന്ദ്രം, മലബാര്‍ കാന്‍സര്‍ സെന്ററിനെ കേന്ദ്ര രാഷ്ട്രീയ ആരോഗ്യനിധി പരിപാടിയില്‍ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെ കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടിക ഏറെയായിരുന്നു. ഇതില്‍ ഒന്നുപോലും കേന്ദ്രബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പരമ്പരാഗത വ്യവസായമേഖലകളില്‍ കേന്ദ്രപങ്കാളിത്തതോടെ പുനരുദ്ധാരണ പദ്ധതി എന്നതാണ് കേരളം കാത്തിരിക്കുന്ന മറ്റൊന്ന്. ഇതിലും പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കുള്ള അനുമതി, തൊഴിലുറപ്പ് തൊഴിലില്‍ കൂടുതല്‍ ഫണ്ട്, ശബരീ റെയില്‍പാത, എയിംസ്, തുടങ്ങിയ ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയോട് ബോധ്യപ്പെടുത്തിയതായാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അത്തരം വിഷയങ്ങളൊന്നും ബജറ്റില്‍ പ്രതിപാദിക്കാത്തതുകൊണ്ടാണ് മുഖ്യന്റെ സന്ദര്‍ശനം കൂടുതല്‍ സംശയത്തിലേയ്ക്ക് നയിക്കുന്നതിന് ഇടയാക്കുന്നത്. സ്വര്‍ണ്ണ,. ഡോളര്‍ കടത്ത് കേസുകളില്‍ നിന്നുള്ള രക്ഷയാണോ മുഖ്യമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്തതെന്ന് നമ്മള്‍ക്ക് വിശ്വസിക്കേണ്ടി വരും.

തൊഴിലുറപ്പ് പദ്ധതി നല്ലരീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ വിഹിതം വെട്ടിക്കുറച്ചുവെന്ന പരാതിയാണ് ബജറ്റിനുശേഷം കേരളത്തിനുള്ളത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തികവര്‍ഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 89,400 കോടി രൂപയാണ്. 2023-24ല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്.

കൃഷി, കൈത്തറി, പരമ്പരാഗത വ്യവസായം എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍, കണ്ണൂരിലേക്ക് കൂടുതല്‍ വിദേശവിമാനങ്ങള്‍ വരാനായി പോയന്റ് ഓഫ് കാള്‍ അംഗീകാരം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡം സംസ്ഥാനങ്ങളുടെ സാഹചര്യമനുസരിച്ച് പരിഷ്‌കരിക്കല്‍ എന്നിങ്ങനെയുള്ള കേരളത്തിന്റെ ആവശ്യങ്ങളിലും പരിഗണനയുണ്ടായില്ല.

സംസ്ഥാനത്തിന് 50 വര്‍ഷം കാലാവധിയോടെ പലിശരഹിത വായ്പയെടുക്കാനുള്ള പദ്ധതി ഒരുവര്‍ഷംകൂടി തുടരുമെന്നത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമാകുമെന്ന ഒന്നല്ല. ഈ വായ്പയ്ക്ക് ഒട്ടേറെ നിബന്ധനകള്‍ ഉണ്ടെന്നതാണ് പ്രധാനകാരണം. എല്ലാത്തരത്തിലും അവഗണന നേരിട്ട ബജറ്റില്‍ കേരളം നാണം കെട്ടിരിക്കുകയാണ്. പിന്നെന്തിന് മുഖ്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന ചോദ്യവും പ്രസക്തമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 minutes ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (4 hours ago)

  തെലുങ്കാനയിലെ മെഡ്ചലിൽ കാറും ട്രക്കും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (4 hours ago)

ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (5 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (6 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (7 hours ago)

Malayali Vartha Recommends