Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഐസക്കിന്റെ കാമധേനുവിന് കേന്ദ്രവും സി.എ.ജിയും മൂക്കുകയറിട്ടു: പിണറായിയും ബാലഗോപാലും കാശാപ്പ് ചെയ്തു....

03 FEBRUARY 2023 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരിന് തിരിച്ചടി നല്‍കാനായാണ് ഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് കേരളത്തിന്റെ കാമധേനു എന്ന് വിശേഷിപ്പിച്ച കിഫ്ബിയെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍ ബാലഗോപാലും ചേര്‍ന്ന് കശാപ്പ് ചെയ്തു. അങ്ങനെ ഇത്തവണത്തെ ബജറ്റില്‍ കിഫ്ബി പദ്ധതികളില്ലാതായി. ധനമന്ത്രി നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ച ശേഷമാണ് കിഫ്ബി ഔട്ടായെന്ന് ഉറപ്പായത്. ബജറ്റിലെ കടമെടുപ്പ് കൂടാതെ കിഫ്ബി പുറത്ത് നിന്ന് കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്തു.

ഇത് സര്‍ക്കാര്‍ ഗ്യാരന്റിയിലായിരുന്നെന്നും ധൂര്‍ത്താണ് നടത്തുന്നതെന്നും പ്രതിപക്ഷം പലതവണ ആരോപിച്ചു. ആരെന്ത് പറഞ്ഞാലും കിഫ്ബിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ശപഥം ചെയ്തു. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് കിഫ്ബി വഴി പണം കണ്ടെത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരും സി.എ.ജിയും മൂക്കുകയറിട്ടതോടെ പവനായി ശവമായി.

ഐസക്കിന്റെ കാമധേനുവിന് ചില പ്രത്യേകതകളുണ്ടായിരുന്നു. പാലെത്ര കിട്ടിയെന്ന് കണക്കില്ല, ഓഡിറ്റില്ല, സി.ഐ.ജി പരിശോധനയില്ല. അതുകൊണ്ട് അഴിമതിയില്‍ കിഫ്ബി നീന്തിത്തുടിക്കുകയായിരുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അത് കുശുമ്പാണെന്ന് ട്രെഷറി ബെഞ്ചിലിരിക്കുന്ന ഭരണപക്ഷം നിയമസഭയ്ക്കകത്തും പുറത്തും തള്ളിമറിച്ചു. പക്ഷെ, കേന്ദ്രം കിഫ്ബിയുടെ കഴുത്തിന് പിടിച്ചു.

 

കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി. കേരളത്തിന്റെ പൊതുകടം 3 ലക്ഷത്തി 90,000 കോടിയാണ്. ജനിച്ച് വീഴാനിരിക്കുന്ന കുഞ്ഞുങ്ങള്‍ പോലും കടക്കാരായാണ് പിറക്കുന്നത്. അതുകൊണ്ട് കേന്ദ്രം നിലപാട് കടുപ്പിച്ചതിനെ ബി.ജെ.പിയും ചില യു.ഡിഎഫ് നേതാക്കളും സ്വാഗതം ചെയ്തു. കാരണം രണ്ട് കൂട്ടരും പലവുരു പറഞ്ഞതാണീക്കാര്യം.

അഞ്ച് കൊല്ലം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും എന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ അവകാശം. ഇതുവരെ 6,201 കോടിയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളത് 3419. 75 കോടി രൂപാ മാത്രമാണ്. 31,508 കോടിയാണ് സമാഹരിച്ചത്. അതില്‍ 19,220 കോടി പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്തും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ടിറക്കിയുമാണ് നേടിയത്. ഇതിന് പുറമേ പൊതുജനത്തിന്റെ പോക്കറ്റില്‍ നിന്ന് 14,919 കോടിയും നേടി. മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും ഒരു ലിറ്റര്‍ പെട്രേളിനും ഡീസലിനും ഒരു രൂപാ വീതം പിരിച്ചെടുത്തുമാണ് ഇത്രയും തുക കിട്ടിയത്. കിഫ്ബി പദ്ധതികള്‍ക്ക് വേഗം പോരെന്ന് ഭരണകക്ഷി എം.എല്‍.എയായ കെ.ബി ഗണേഷ്‌കുമാര്‍ തന്നെ ആരോപിച്ചിരുന്നു.

 

73,851 കോടി രൂപയുടെ 986 പദ്ധതികള്‍ക്കാണ് അനുമതി കൊടുത്തിട്ടുള്ളത്. 53,851 കോടി അടിസ്ഥാന സൗകര്യവികസനത്തിനും 20,000 കോടി ഭൂമി ഏറ്റെടുക്കുന്നതിനുമാണ്. പൊതുമരാമത്ത് വകുപ്പിന് 449 ഉം പൊതുവിദ്യാഭ്യാസ വകുപ്പിന് 142 ഉം ജലവിഭവ വകുപ്പിന് 93 പദ്ധതികളുമുണ്ട്. നടപ്പാക്കിയ ചില പദ്ധതികള്‍ ലാഭമായി. അങ്ങനെ 762 കോടി രൂപ വരുമാനമായി കിട്ടി. ആകെ സമാഹരിച്ച പണത്തില്‍ 22,192 കോടി പദ്ധതികള്‍ക്ക് ചെലവിട്ടു. 687 കോടി വായ്പ അടച്ചു. ഈ സാമ്പത്തിക വര്‍ഷം 11,000 കോടി രൂപ കടമെടുക്കാനായി കിഫ്ബി ധനവകുപ്പിനെ സമീപിച്ചെങ്കിലും അവര്‍ കടക്ക് പുറത്തെന്ന നിലപാടാണ് സ്വീകരിച്ചത്. കാരണം കിഫ്ബിക്ക് വായ്പയ്ക്ക് പച്ചക്കൊടി കാണിച്ചാല്‍ സര്‍ക്കാരിന് കടമെടുക്കാനാകാത്ത സാഹചര്യമുണ്ടാകും. അതോടെ ശമ്പളവും പെന്‍ഷനും വെള്ളത്തിലാകും. പിന്നെത്തെ കഥ പറയേണ്ടല്ലോ.

ആഗോള വിപണിയില്‍ അഞ്ചു ശതമാനത്തിലും താഴെ പലിശയ്ക്ക് വായ്പ ലഭിക്കുമായിരുന്നു. എന്നിട്ടും പത്ത് ശതമാനത്തോളം പലിശ കൊടുത്താണ് സര്‍ക്കാര്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. ഇതിന് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. സമാഹരിച്ച തുക കുറഞ്ഞ പലിശയ്ക്ക് പുതുതലമുറ ബാങ്കുകളില്‍ നിക്ഷേപിച്ചു. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് കൊടുക്കാനുള്ളതെന്നും പ്രതിപക്ഷം പറയുന്നു. ബാക്കിയുള്ളത് 3419. 75 കോടി കൊണ്ട് എന്ത് ചെയ്യാനാണെന്നും അവര്‍ ചോദിക്കുന്നു. നാലായിരം കോടിരൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്.

 

അതില്‍ 1500 കോടി രൂപ തിരുവനന്തപുരം- അങ്കമാലി എം.സി റോഡ്, കൊല്ലം-ചെങ്കോട്ട ഹരിത ദേശീയപാത എന്നിവയ്ക്കായിരുന്നു. കൊല്ലത്തും കണ്ണൂരും ഐടി പാര്‍ക്ക് നിര്‍മിക്കാനും ഭൂമി ഏറ്റെടുക്കാനും ആയിരം കോടി. തുടങ്ങിയ നിരവധി പദ്ധതികളാണ് എങ്ങുമെത്താതെ പോയത്. കിഫ്ബിയില്‍ പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രിയുടെ ആത്മവിശ്വാസം. കിഫ്ബിക്ക് ആവശ്യമുള്ള ഫണ്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ, എങ്ങനെ, എവിടെ നിന്ന് എന്ന് വ്യക്തമല്ല.

കിഫ്ബി വഴി വായ്പയെടുക്കുന്നതോ, വികസനം നടത്തുന്നതിനോ ആരും എതിരല്ല. പക്ഷെ, സമാഹരിക്കുന്ന തുകയ്ക്കും അത് ചെലവഴിച്ചതും ഓഡിറ്റ് ചെയ്യപ്പെടണം. സി.എ.ജി പരിശോധിക്കണം. കാരണം ഏത് സര്‍ക്കാര് കടമെടുത്താലും അടയ്ക്കുന്നത് പൊതുജനം നല്‍കുന്ന നികുതി കൊണ്ടാണ്. സി.എ.ജിക്കെതിരെ വാളോങ്ങിയ ഐസക്കിന് കാര്യങ്ങളറിയാമായിരുന്നിട്ടും അദ്ദേഹം നന്നായി നടിച്ചു. കെ.എന്‍ ബാലഗോപാലും മുഖ്യമന്ത്രിയും ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ പിടിവാശി കാണിക്കരുത്. കാരണം ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴുമൊരു മാമാങ്കം നടക്കുമല്ലോ, നിയമസഭാ തെരഞ്ഞെടുപ്പ്. ജനം അതിന് കാത്തിരിക്കുകയാണ്. മൂന്നാമൂഴത്തിന് മോഹമുണ്ടെങ്കില്‍ മുച്ചൂടും മുടുപ്പിക്കരുത്. ശ്രീലങ്കയിലെ ജനകീയ താണ്ഡവം കണ്ടതാണല്ലോ. അവിടുന്ന് കേരളത്തിലേക്ക് വല്യ ദൂരമൊന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends