Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ഐസക്കിന്റെ കാമധേനുവിന് കേന്ദ്രവും സി.എ.ജിയും മൂക്കുകയറിട്ടു: പിണറായിയും ബാലഗോപാലും കാശാപ്പ് ചെയ്തു....

03 FEBRUARY 2023 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് കേരളത്തിന്റെ കാമധേനു എന്ന് വിശേഷിപ്പിച്ച കിഫ്ബിയെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍ ബാലഗോപാലും ചേര്‍ന്ന് കശാപ്പ് ചെയ്തു. അങ്ങനെ ഇത്തവണത്തെ ബജറ്റില്‍ കിഫ്ബി പദ്ധതികളില്ലാതായി. ധനമന്ത്രി നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ച ശേഷമാണ് കിഫ്ബി ഔട്ടായെന്ന് ഉറപ്പായത്. ബജറ്റിലെ കടമെടുപ്പ് കൂടാതെ കിഫ്ബി പുറത്ത് നിന്ന് കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്തു.

ഇത് സര്‍ക്കാര്‍ ഗ്യാരന്റിയിലായിരുന്നെന്നും ധൂര്‍ത്താണ് നടത്തുന്നതെന്നും പ്രതിപക്ഷം പലതവണ ആരോപിച്ചു. ആരെന്ത് പറഞ്ഞാലും കിഫ്ബിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ശപഥം ചെയ്തു. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് കിഫ്ബി വഴി പണം കണ്ടെത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരും സി.എ.ജിയും മൂക്കുകയറിട്ടതോടെ പവനായി ശവമായി.

ഐസക്കിന്റെ കാമധേനുവിന് ചില പ്രത്യേകതകളുണ്ടായിരുന്നു. പാലെത്ര കിട്ടിയെന്ന് കണക്കില്ല, ഓഡിറ്റില്ല, സി.ഐ.ജി പരിശോധനയില്ല. അതുകൊണ്ട് അഴിമതിയില്‍ കിഫ്ബി നീന്തിത്തുടിക്കുകയായിരുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അത് കുശുമ്പാണെന്ന് ട്രെഷറി ബെഞ്ചിലിരിക്കുന്ന ഭരണപക്ഷം നിയമസഭയ്ക്കകത്തും പുറത്തും തള്ളിമറിച്ചു. പക്ഷെ, കേന്ദ്രം കിഫ്ബിയുടെ കഴുത്തിന് പിടിച്ചു.

 

കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി. കേരളത്തിന്റെ പൊതുകടം 3 ലക്ഷത്തി 90,000 കോടിയാണ്. ജനിച്ച് വീഴാനിരിക്കുന്ന കുഞ്ഞുങ്ങള്‍ പോലും കടക്കാരായാണ് പിറക്കുന്നത്. അതുകൊണ്ട് കേന്ദ്രം നിലപാട് കടുപ്പിച്ചതിനെ ബി.ജെ.പിയും ചില യു.ഡിഎഫ് നേതാക്കളും സ്വാഗതം ചെയ്തു. കാരണം രണ്ട് കൂട്ടരും പലവുരു പറഞ്ഞതാണീക്കാര്യം.

അഞ്ച് കൊല്ലം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും എന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ അവകാശം. ഇതുവരെ 6,201 കോടിയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളത് 3419. 75 കോടി രൂപാ മാത്രമാണ്. 31,508 കോടിയാണ് സമാഹരിച്ചത്. അതില്‍ 19,220 കോടി പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്തും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ടിറക്കിയുമാണ് നേടിയത്. ഇതിന് പുറമേ പൊതുജനത്തിന്റെ പോക്കറ്റില്‍ നിന്ന് 14,919 കോടിയും നേടി. മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും ഒരു ലിറ്റര്‍ പെട്രേളിനും ഡീസലിനും ഒരു രൂപാ വീതം പിരിച്ചെടുത്തുമാണ് ഇത്രയും തുക കിട്ടിയത്. കിഫ്ബി പദ്ധതികള്‍ക്ക് വേഗം പോരെന്ന് ഭരണകക്ഷി എം.എല്‍.എയായ കെ.ബി ഗണേഷ്‌കുമാര്‍ തന്നെ ആരോപിച്ചിരുന്നു.

 

73,851 കോടി രൂപയുടെ 986 പദ്ധതികള്‍ക്കാണ് അനുമതി കൊടുത്തിട്ടുള്ളത്. 53,851 കോടി അടിസ്ഥാന സൗകര്യവികസനത്തിനും 20,000 കോടി ഭൂമി ഏറ്റെടുക്കുന്നതിനുമാണ്. പൊതുമരാമത്ത് വകുപ്പിന് 449 ഉം പൊതുവിദ്യാഭ്യാസ വകുപ്പിന് 142 ഉം ജലവിഭവ വകുപ്പിന് 93 പദ്ധതികളുമുണ്ട്. നടപ്പാക്കിയ ചില പദ്ധതികള്‍ ലാഭമായി. അങ്ങനെ 762 കോടി രൂപ വരുമാനമായി കിട്ടി. ആകെ സമാഹരിച്ച പണത്തില്‍ 22,192 കോടി പദ്ധതികള്‍ക്ക് ചെലവിട്ടു. 687 കോടി വായ്പ അടച്ചു. ഈ സാമ്പത്തിക വര്‍ഷം 11,000 കോടി രൂപ കടമെടുക്കാനായി കിഫ്ബി ധനവകുപ്പിനെ സമീപിച്ചെങ്കിലും അവര്‍ കടക്ക് പുറത്തെന്ന നിലപാടാണ് സ്വീകരിച്ചത്. കാരണം കിഫ്ബിക്ക് വായ്പയ്ക്ക് പച്ചക്കൊടി കാണിച്ചാല്‍ സര്‍ക്കാരിന് കടമെടുക്കാനാകാത്ത സാഹചര്യമുണ്ടാകും. അതോടെ ശമ്പളവും പെന്‍ഷനും വെള്ളത്തിലാകും. പിന്നെത്തെ കഥ പറയേണ്ടല്ലോ.

ആഗോള വിപണിയില്‍ അഞ്ചു ശതമാനത്തിലും താഴെ പലിശയ്ക്ക് വായ്പ ലഭിക്കുമായിരുന്നു. എന്നിട്ടും പത്ത് ശതമാനത്തോളം പലിശ കൊടുത്താണ് സര്‍ക്കാര്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. ഇതിന് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. സമാഹരിച്ച തുക കുറഞ്ഞ പലിശയ്ക്ക് പുതുതലമുറ ബാങ്കുകളില്‍ നിക്ഷേപിച്ചു. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് കൊടുക്കാനുള്ളതെന്നും പ്രതിപക്ഷം പറയുന്നു. ബാക്കിയുള്ളത് 3419. 75 കോടി കൊണ്ട് എന്ത് ചെയ്യാനാണെന്നും അവര്‍ ചോദിക്കുന്നു. നാലായിരം കോടിരൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്.

 

അതില്‍ 1500 കോടി രൂപ തിരുവനന്തപുരം- അങ്കമാലി എം.സി റോഡ്, കൊല്ലം-ചെങ്കോട്ട ഹരിത ദേശീയപാത എന്നിവയ്ക്കായിരുന്നു. കൊല്ലത്തും കണ്ണൂരും ഐടി പാര്‍ക്ക് നിര്‍മിക്കാനും ഭൂമി ഏറ്റെടുക്കാനും ആയിരം കോടി. തുടങ്ങിയ നിരവധി പദ്ധതികളാണ് എങ്ങുമെത്താതെ പോയത്. കിഫ്ബിയില്‍ പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രിയുടെ ആത്മവിശ്വാസം. കിഫ്ബിക്ക് ആവശ്യമുള്ള ഫണ്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ, എങ്ങനെ, എവിടെ നിന്ന് എന്ന് വ്യക്തമല്ല.

കിഫ്ബി വഴി വായ്പയെടുക്കുന്നതോ, വികസനം നടത്തുന്നതിനോ ആരും എതിരല്ല. പക്ഷെ, സമാഹരിക്കുന്ന തുകയ്ക്കും അത് ചെലവഴിച്ചതും ഓഡിറ്റ് ചെയ്യപ്പെടണം. സി.എ.ജി പരിശോധിക്കണം. കാരണം ഏത് സര്‍ക്കാര് കടമെടുത്താലും അടയ്ക്കുന്നത് പൊതുജനം നല്‍കുന്ന നികുതി കൊണ്ടാണ്. സി.എ.ജിക്കെതിരെ വാളോങ്ങിയ ഐസക്കിന് കാര്യങ്ങളറിയാമായിരുന്നിട്ടും അദ്ദേഹം നന്നായി നടിച്ചു. കെ.എന്‍ ബാലഗോപാലും മുഖ്യമന്ത്രിയും ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ പിടിവാശി കാണിക്കരുത്. കാരണം ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴുമൊരു മാമാങ്കം നടക്കുമല്ലോ, നിയമസഭാ തെരഞ്ഞെടുപ്പ്. ജനം അതിന് കാത്തിരിക്കുകയാണ്. മൂന്നാമൂഴത്തിന് മോഹമുണ്ടെങ്കില്‍ മുച്ചൂടും മുടുപ്പിക്കരുത്. ശ്രീലങ്കയിലെ ജനകീയ താണ്ഡവം കണ്ടതാണല്ലോ. അവിടുന്ന് കേരളത്തിലേക്ക് വല്യ ദൂരമൊന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (7 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (7 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (7 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (9 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (9 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (10 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (10 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (10 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (10 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (11 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (11 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (11 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (11 hours ago)

Malayali Vartha Recommends