Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അങ്ങേയ്ക്ക് യാത്ര പറയുമ്പോള്‍ ഓര്‍മ്മകളില്‍ ജീവിച്ച ഒരു ജനനായകന് കൂടി ഞങ്ങള്‍ യാത്ര പറയുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തുറന്നു പിടിച്ച പേനയുമായി അങ്ങുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നുവെന്നാണ് രൂപേഷ് പന്ന്യന്‍ കുറിച്ചിരിക്കുന്നത്

19 JULY 2023 09:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

സോളാര്‍ വ്യാപനത്തിനായി എത്തിയവരോട് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെങ്കില്‍ ആകട്ടെയെന്ന പിന്‍തുണയാണ് അദ്ദേഹം നല്കിയത്. സോളാറിന്റെ പേരില്‍ വേട്ടയാടപ്പെട്ട ജീവിതമായിട്ടും അഗ്നിശുദ്ധി വരുത്തിയാണ് അദ്ദേഹം കുഴിമാടത്തിലേയ്ക് പോകുന്നത്. അത്രത്തോളം ജനകീയനായ നേതാവിനെ തളര്‍ത്താനാവില്ലെന്ന് എതിര്‍ചേരിക്കാരും മനസിലാക്കാന്‍ വൈകി പോയിരുന്നു. വൈകിയാണെങ്കിലും മാപ്പിന്റെ രൂപത്തില്‍ വരുന്ന പ്രസ്താവനകള്‍ കേരളമാണ് സ്വീകരിക്കേണ്ടത്.

സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച വാര്‍ത്തകള്‍ മൗനത്തിലൂടെ നല്‍കിയ അധാര്‍മ്മിക പിന്‍തുണയില്‍ ലജ്ജിക്കുന്നുവെന്ന ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി ഫെയ്‌സ് ബുക്കിലൂടെ നടത്തിയ കുമ്പസാരം രോഗശയ്യയില്‍ പോലും ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിട്ടുണ്ടാവില്ല.മനസാക്ഷിയുടെ വിളി വന്നതു കൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്നും മാധവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതുപോലെ മരണത്തിലും ജനസാന്ദ്രതയോടൊപ്പം സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ജനകീയതയ്ക്ക് മുന്നില്‍ മനസുകൊണ്ടെങ്കിലും മാപ്പു പറയാത്തവരെ മനുഷ്യരായി കൂട്ടാനാകില്ല.വിടപറഞ്ഞ അങ്ങയുടെ ഓര്‍മ്മകളില്‍ തട്ടി ഇപ്പോള്‍ മാത്രം വിതുമ്പുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കില്‍ കല്ലുകള്‍ പോലും ഞങ്ങളോട് പൊറുക്കില്ലൊരിക്കലും എന്ന് രൂപേഷ് പന്ന്യന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചതും കുറ്റബോധത്തില്‍ നിന്നാണെന്ന് മനസിലാക്കാനാവും .

ധാര്‍ഷ്ട്യത്തിന് പര്യായമായി അധികാരം എന്ന പദം എഴുതി ചേര്‍ക്കുന്നവര്‍ക്കിടയില്‍ അധികാരമെന്നാല്‍ അധിരുവിടാത്ത നല്ല മനുഷ്യനായി ജീവിക്കുകയെന്നതാണെന്ന് കാണിച്ച് അങ്ങ് യാത്ര പറഞ്ഞപ്പോള്‍ ..ഓര്‍മ്മകളായി തീര്‍ന്ന അങ്ങയെ നോക്കി ഇനിയുള്ള കാലമെങ്കിലും ധാര്‍്ഷ്ട്യമില്ലാതെ ജീവിക്കുമെന്നു പറയാന്‍ ഞങ്ങള്‍ക്ക് ഒരിക്കലുമാവില്ല ഉമ്മന്‍ചാണ്ടി...അങ്ങേയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടങ്ങളുടെ ആരവമൊഴിഞ്ഞ മണിക്കൂറുകളോളോ നിമിങ്ങളോ ബാക്കി ഇല്ലായിരുന്നെങ്കിലും ,അങ്ങയെ കുറിച്ച് വല്ലാത്തതും കൊള്ളാത്തതും ഇല്ലാത്തതുമായ ആരവങ്ങളുണ്ടാക്കാനായി ഞങ്ങള്‍ ആള്‍ക്കൂട്ടങ്ങളുണ്ടാക്കുമ്പോള്‍ ....പകലെന്നോ രാത്രിയെന്നോ നോക്കാതെ അന്യരുടെ പരാതികള്‍ക്കുത്തരം കണ്ടെത്താനായി ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഉറക്കമില്ലാതെ അലയുകയായിരുന്നു അങ്ങ്.......മുടി ചീകാനോ ശരിയായി വസ്ത്രം ധരിക്കാനോ സമയം കിട്ടാതെ അങ്ങ് ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍... മുടി ചീകി ശരിയായി വസത്രം ധരിച്ച് പ്രസംഗപീഠനത്തിന് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടാകണമെന്ന് ശഠിച്ച് ജനക്കൂട്ടത്തിനുള്ളില്‍ നില്‍ക്കാതെ ജനനായകരായി ജയിച്ച് ജീവിക്കുകയായിരുന്നു ഞങ്ങള്‍...

അങ്ങേയ്ക്ക് യാത്ര പറയുമ്പോള്‍ ഓര്‍മ്മകളില്‍ ജീവിച്ച ഒരു ജനനായകന് കൂടി ഞങ്ങള്‍ യാത്ര പറയുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തുറന്നു പിടിച്ച പേനയുമായി അങ്ങുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നുവെന്നാണ് രൂപേഷ് പന്ന്യന്‍ കുറിച്ചിരിക്കുന്നത്. എതിര്‍ ചേരിയില്‍ പോലും ഉമ്മന്‍ചാണ്ടിയ്ക്ക് ആരാധകര്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന അനുശോചന സന്ദേശങ്ങളാണ് പ്രവഹിക്കുന്നതെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ മഹത്വം.കേരള രാഷ്ട്രീയത്തില്‍ മറ്റൊരു സാധ്യതയില്ലാത്തവിധം ജനകീയതയുടെ മറുപേരാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോഴൊക്കെയും രാഷ്ട്രീയ എതിരാളികളും സ്വന്തം പാര്‍ട്ടിക്കാരും സാധാരണ ജനങ്ങളും ഒരുപോലെ ഓര്‍മിപ്പിക്കുന്ന ഒരു കാര്യം അദ്ദേഹത്തിന് ചുറ്റുമുള്ള ആള്‍ക്കൂട്ടം തന്നെയാണ്.ജനങ്ങളെ ഇത്രയധികം നേരിട്ട് കണ്ട നേതാവ് ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ആള്‍ക്കൂട്ടം, ജനകീയത എന്നിവയ്ക്കൊപ്പം തന്നെ ഉമ്മന്‍ചാണ്ടിയുടെ പേരിനൊപ്പം കൂട്ടിവായിക്കപ്പെടുന്ന വിശേഷണങ്ങള്‍ അദ്ദേഹം തന്ത്രശാലിയെന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രയോക്താവുമെന്നുമൊക്കെയാണ്. ആര്‍. ശങ്കറിന്റേയും പി.ടി. ചാക്കോയുടേയും കാലം മുതലേ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുകള്‍, രണ്ടുവിഭാഗങ്ങള്‍ നിലനിന്നിരുന്നു. എങ്കിലും, കെ. കരുണാകരനെതിരേ നടത്തിയ ആഭ്യന്തരസമരങ്ങളുടെ പേരിലും രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരുന്ന കാലത്തെ സംഘടനാരീതികള്‍ ചൂണ്ടിക്കാട്ടിയും, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും മോശം വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ പേരിലായിരുന്നു. സഹായം ചോദിച്ചെത്തുന്നവരെ മടക്കി അയക്കാത്ത പൊതുപ്രവര്‍ത്തകനും ഭരണാധികാരിയുമെന്നതിനപ്പുറം, ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ആശ്രിതവത്സലനായും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലകൊണ്ടു.

ഒരു കാലത്ത് മറുവാക്കുകള്‍ ഉണ്ടായിരുന്നിട്ടില്ലാത്ത ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശങ്ങള്‍ പിന്നീടും പലപ്പോഴും അവഗണിക്കപ്പെട്ടു. റായ്പുരിലെ പ്ലീനറി സമ്മേളത്തിന് മുന്നോടിയായി എ.ഐ.സി.സി. നോമിനേഷന് ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ വെട്ടിപ്പോയി. ആരോഗ്യസ്ഥിതി ഏറ്റവും മോശമായ സമയത്ത് നല്‍കിയ കത്തിലെ പേരുകള്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയെന്ന പ്രതീതിയുണ്ടായിയെങ്കിലും അദ്ദേഹം നേതൃത്വത്തോട് കലഹിക്കാന്‍ നിന്നില്ല. സോണിയാഗാന്ധിയേ പോലും അനുനയിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ാെരാളായിരുന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ ആരായിരുന്നു എന്തായിരുന്നു എന്നതിന്റെ തെളിവാണ് പതിരാത്രി കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തിന് ചുറ്റും തേങ്ങലടക്കി കാത്തിരുന്ന ജനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (5 hours ago)

Malayali Vartha Recommends