Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

പി ശശി മുതല്‍ ഗോപി കോട്ടമുറിക്കല്‍ വരെ ഉന്നതനേതാക്കളുടെ പീഢനക്കേസുകൾ പുറത്ത് വന്നു; പീഢനക്കേസ് കൈകാര്യം ചെയ്യാനും ഇരകളെ ഭീഷണിപ്പെടുത്തി പരാതി ഒതുക്കാനും ഒരു സമിതിതന്നെ ജില്ലാതലത്തില്‍ വേണ്ടിവറം; പെണ്ണുകേസിലകപ്പെട്ട് സിപിഎം

27 JULY 2023 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

സിപിഎം പെണ്ണുകേസില്‍പ്പെട്ട് വീണ്ടും വീണ്ടും നാറുകയാണ്. പി ശശി മുതല്‍ ഗോപി കോട്ടമുറിക്കല്‍ വരെ ഉന്നതനേതാക്കളുടെ പീഢനക്കേസുകളാണ് പുറത്തുവന്നതെങ്കില്‍ ആലപ്പുഴയില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ പരാതി. മഴക്കാലത്ത് പാര്‍ട്ടി വക സുഖ ചികിത്സ നല്‍കാന്‍ ഏര്‍പ്പാടാക്കാതെ പലരും സ്ത്രീ വിഷയങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നു എന്നതാണ് പുതിയ മാനിഫെസ്റ്റോ. സിപിഎമ്മിനുള്ളിലെ ഉള്‍പാര്‍ട്ടി ജനകീയാസൂത്രണം ഏറെക്കുറെ സ്ത്രീപീഢനത്തിന്റെ മറ്റൊരു വിളിപ്പേരാണെന്ന് ഇതുവരെയുള്ള നിരവധിയായ സംഭവങ്ങളിലൂടെ പുറത്തുവരികയാണ്.

പീഢനക്കേസ് കൈകാര്യം ചെയ്യാനും ഇരകളെ ഭീഷണിപ്പെടുത്തി പരാതി ഒതുക്കാനും ഒരു സമിതിതന്നെ ജില്ലാതലത്തില്‍ വേണ്ടിവരുന്ന സാഹചര്യമാണ് സിപിഎമ്മിനുള്ളില്‍. ഡിവൈഎഫ്‌ഐ നേതാക്കളുടെ എണ്ണമറ്റ പീഢനക്കേസുകള്‍ ഇരുചെവി അറിയാതെ പാര്‍ട്ടി നേതൃത്വം ഒതുക്കിയ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ ജോലി വാങ്ങിത്തരാം വേണ്ട വിധത്തില്‍ സഹകരിച്ചാല്‍ മതിയെന്ന മട്ടിലുള്ള പ്രലോഭനം അരങ്ങേറിയത്.

ഭര്‍ത്താവില്ലാത്തപ്പോള്‍ വീട്ടിലേക്ക് വരാം എ്ന്നതുള്‍പ്പെടെ ഫോണ്‍ വിളികളുടെയും ചാറ്റുകളുടെയും തെളിവുകളുമായാണ് യുവതി ലോക്കല്‍ സഖാവിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പീഢനക്കേസുകള്‍ പുതുമയയല്ലെന്ന മട്ടില്‍ എംവി ഗോവിന്ദന്‍ ഇന്നു പ്രതികരിച്ചെങ്കിലും വിഷയം ആകെ നാറി കോടതിയിലേക്ക് പോകുമെന്ന സ്ഥിതിയായിരിക്കുന്നു.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആലപ്പുഴയില്‍ ആരോപണം നേരിടുന്ന നേതാവ്. മുന്‍പും സമാനമായ ആക്ഷേപങ്ങള്‍ ഈ നേതാവിനെതിരെ ഉയര്‍ന്നിട്ടുള്ളതായി സഖാത്തികള്‍ പരക്കെ പരാതി പറയുന്നുമുണ്ട്. പരാതിക്കാരി ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. 'ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, സമയം അറിയിച്ചാല്‍ മതി' എന്നു പറഞ്ഞതായും പരാതിയില്‍ അറിയിച്ചു. മാത്രവുമല്ല ഈ പരാതി പറഞ്ഞപ്പോള്‍ ചില ലോക്കല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതി നല്‍കാന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് തന്നെ മടക്കി അയച്ചെന്നും യുവതി പറഞ്ഞു.

പാര്‍ട്ടിയ്ക്കുവേണ്ടി വെയിലുകൊള്ളാന്‍ വിധിക്കപ്പെട്ട ജനാധിപത്യ മഹിളാ ഫെഡറേഷനും വനിതാ കമ്മീഷനിലെ മഹതികളുമൊന്നും ഇക്കാര്യത്തില്‍ ഉരിയാടിയിട്ടില്ല. വടക്കന്‍ കേരളത്തിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ പഴയ കാല പ്രമുഖ സിപിഎം നേതാവിന്റെ സഹായിയും സഹകാരിയുമായിമാരുന്നതായി കഥകളുള്ള പ്രമുഖ വനിത സഖാത്തി പോലും ഈ പീഢനത്തെ അപലപിച്ചിട്ടില്ല. ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പി ശശി മുതല്‍ ഈ പട്ടിക ആരംഭിക്കുന്നതെങ്കെിലും ഈ പരാക്രമികള്‍ക്കെല്ലാം പില്‍ക്കാലത്ത് പാര്‍ട്ടി പാപമോചനം കൊടുത്ത് പാര്‍ട്ടിയിലേക്ക് മികച്ച പദവികളോടെ തിരിച്ചുകൊണ്ടുവന്ന ചരിത്രമേയുള്ളു.

മുന്‍പ് പെണ്ണുകേസില്‍ കുടങ്ങിയ നേതാക്കളെയെല്ലാം പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മര്‍ദം കടുത്ത സാഹചര്യത്തിലായിരുന്നു ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഉന്നത നേതൃത്വം തയ്യാറായത്. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പാര്‍ട്ടിക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെയും ഏരിയ കമ്മിറ്റി ഓഫീസിന്റെയും അകത്തളങ്ങളില്‍ പാര്‍ട്ടി വക കിടപ്പറയിലെ കിടക്കകളിലാണ് ഈ പീഢനങ്ങളേറെയും ആവര്‍ത്തിച്ചുപോന്നിട്ടുള്ളത്.

പി ശശി സഖാവില്‍ തുടങ്ങുന്നു സിപിഎമ്മിലെ കുപ്രസിദ്ധമായ പീഢനപര്‍വം. ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച് പാര്‍ട്ടിയില്‍ കരുത്തനായി തുടരുന്ന സാഹചര്യത്തിലാണ് പി ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്താവുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു പരാതിക്കാരി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടവും പരിയാരം മെഡിക്കല്‍ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനവും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ശശിക്ക് 2011ല്‍ വന്‍ തിരിച്ചടി ഉണ്ടായത്.

സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറി വിവാദം. സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കയത്.

ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു അന്വേഷണം. എന്നാല്‍ കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന ഗോപിയെ വിഎസ് പക്ഷക്കാരാണ് കുടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായിരുന്ന ജയന്തനെതിരെയാണ് ലൈംഗിക പീഡനം ആരോപണം ഉയര്‍ന്നത്. ബിനീഷ് എന്ന സിപിഎം അംഗത്തിനെതിരെയും ആരോപണമുണ്ടായിരുന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.

നേതാക്കള്‍ തന്റെ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ജയന്തനെതിരെ സിപിഎം നടപടിയെടുത്തത്. പോലീസ് നടപടി ശക്തമഇരിങ്ങാലക്കുടിയില്‍ ഡിവൈഎഫ്ഐ നേതാവ് യുവതിയെ അപമാനിച്ചെന്ന വിവാദവും പാര്‍ട്ടി ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ യുവതി ഡിവൈഎഫ്ഐ ഭാരവാഹി കൂടിയായിരുന്നു. നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.

ജീവന്‍ ലാല്‍ എന്ന നേതാവ് തന്നെ കടന്നു പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് ഇവര്‍ ഉന്നിയിച്ചത്. അതേസമയം ഇയാളെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. താല്‍ക്കാലിക ക്രമീകരണം എന്ന മട്ടില്‍ പീഢനക്കാരെ തല്‍ക്കാലം മാറ്റിനിറുത്തുകയും പിന്നീടൊരു നാള്‍ പൂര്‍വാധികം ഉന്നത പദവികളിലേക്ക് തിരികെ കൊണ്ടുവരികയുമാണ് പതിവ്. ഇവര്‍ക്കെതിരെ ഉയരുന്ന പീഢനക്കേസുകള്‍ പോലീസ് തലത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടിയില്‍ പ്രത്യേക സെല്‍തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്ട്.

പാര്‍ട്ടി നേതാക്കള്‍ ഇരകളുമായി സംസാരിച്ച് നഷ്ടപരിഹാരം നല്‍കിയും സഹായങ്ങള്‍ നല്‍കിയും പരാതിയില്‍ നിന്ന് പിന്‍വലിപ്പിക്കുന്നതോടെ പീഢനക്കാരന്‍ രക്ഷപ്പെടുന്നതാണ് പതിവ്. ഇത്തരത്തില്‍ പഞ്ചായത്തില്‍ നിന്ന് വീടും കുടുംബശ്രീയില്‍ നിന്ന് ലോണുമൊക്കെ തരപ്പെടുത്തി കേസുകള്‍ പിന്‍വലിക്കപ്പെട്ട കഥകള്‍ പലതാണ്. എന്തായാലും ആകെ കുളമായിക്കിടുക്കുന്ന ആലപ്പുഴയിലെ സിപിഎമ്മിന് ഇടിമിന്നലായി മാറിയിരിക്കുകയാണ് ലോക്കല്‍ സഖാവിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാഫിയുടെ കാലന്മാരെ തീഹാറിൽ തള്ളും..! മുഖ്യന്റെയും പുത്രന്റെയും കൊണവതികാരം പൊളിച്ച് സ്വപനം  (12 minutes ago)

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത ഏറ്റുമുട്ടൽ....  (24 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന്...  (41 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ  (50 minutes ago)

ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി ആയെങ്കിലും സൗദി യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം  (1 hour ago)

അ​റാ​റി​ൽ മ​രി​ച്ച ന​ഴ്‌​സി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു  (1 hour ago)

. ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും  (2 hours ago)

ശ്രീലങ്കയെ വനിതാ ലോകകപ്പിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...  (2 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്  (2 hours ago)

ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്  (12 hours ago)

സുഹൃത്തിനോടൊപ്പം പുറത്തുപോയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി  (13 hours ago)

ശബരിമലയിലെ കണക്കെടുപ്പിന് അമിക്കസ് ക്യൂറി കെടി ശങ്കരന്‍ പമ്പയിലെത്തി; ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും  (13 hours ago)

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (14 hours ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (14 hours ago)

Malayali Vartha Recommends