താൻ ഗണേശ ആരാധകനാണ്; ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനോടാണ് എന്റെ വിയോജിപ്പ്; പ്ലാസ്റ്റിക് സർജറിയുമായുള്ള നരേന്ദ്ര മോദിയുടെ താരതമ്യം ശാസ്ത്രത്തിന് എതിരാണ്; തുറന്നടിച്ച് ശശി തരൂർ
സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമർശത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂർ നിർണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ്. താൻ ഗണേശ ആരാധകനാണ്. ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനോടാണ് എന്റെ വിയോജിപ്പ് എന്നാണ് ശശി തരൂർ പറഞ്ഞിരിക്കുന്നത് . പ്ലാസ്റ്റിക് സർജറിയുമായുള്ള നരേന്ദ്ര മോദിയുടെ താരതമ്യം ശാസ്ത്രത്തിന് എതിരാണ് പറഞ്ഞു .
ആ നിലപാടിൽ മാറ്റമില്ല. നിലവിലെ വിവാദവുമായി തന്‍റെ പ്രസ്താവന കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്.മിത്ത് വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എന്‍ഡിടിവിക്ക് നല്‍കിയ പഴയ ഒരു ഇന്റർവ്യൂ വ്യാപകമായി പ്രചരിക്കുകയാണ്. അന്ന് എതിര്‍പ്പറിയിച്ചത് ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധിപ്പിച്ചതിനെയായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് ദൈവത്തെ കൊണ്ട് വരേണ്ട ആവശ്യമില്ല.
ആനയുടെ തലയും മനുഷ്യന്‍റെ ഉടലും ഒരിക്കലും ഒരുമിച്ച് വരില്ല എന്നും അദ്ദേഹം പറഞ്ഞു. അതൊരു സങ്കല്‍പമാണ്. അതിനെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നുമാണ് അന്ന് പറഞ്ഞതെന്നും തരൂർ തുറന്നടിച്ചു . മറ്റ് മതങ്ങളിലുള്ളവരുടെ വിശ്വാസത്തെ ഹനിക്കാതിരിക്കുന്നതാണ് നല്ലതെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha